Quantcast
Channel: KasargodVartha: Kasaragod News paper Live, Kannur, Mangalore, Malabar ചുറ്റുവട്ടം കാസർഗോഡ് വാർത്തകൾ
Viewing all 67200 articles
Browse latest View live

ഭര്‍ത്താവിനെതിരെ വ്യാജ പരാതിയെന്ന് കാട്ടി യുവതി ജില്ലാ പോലീസ് ചീഫിന് മുന്നില്‍

$
0
0
കുറ്റിക്കോല്‍: (www.kasargodvartha.com 16.11.2014) ഭര്‍ത്താവിനെതിരെ വ്യാജ പരാതി നല്‍കിയതായി കാണിച്ച് യുവതി. ഇതുസംബന്ധിച്ച് ജില്ലാ പോലീസ് ചീഫിന് യുവതി പരാതി നല്‍കി.

കുറ്റിക്കോല്‍, ഞെരുവിലെ മൊയ്തുവിന്റെ ഭാര്യ സെമീമയാണ് പരാതി നല്‍കിയത്. ചൂതുകളിയെ ചോദ്യം ചെയ്തതിന് ഭര്‍ത്താവിന്റെ പേരില്‍ ചിലര്‍ വ്യാജ പരാതി നല്‍കിയെന്നും ഭര്‍ത്താവിനെതിരെ എസ്.എം.എസ് ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്തതായും സെമീമ ജില്ലാ പോലീസ് ചീഫിന് നല്‍കിയ പരാതിയില്‍ പറയുന്നു. സംഭവത്തെ കുറിച്ച് അന്വേഷണം നടത്തണമെന്നാണ് സെമീമയുടെ ആവശ്യം.
File Photo

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords: Kuttikol, Complaint, Housewife, Husband, Police, Kasaragod, Kerala, Semeema. 


ക്ലീന്‍ അപ്പ് ദി വേള്‍ഡില്‍ കൂടുതല്‍ പ്രവര്‍ത്തകരെ പങ്കെടുപ്പിച്ച് ഉദുമ മണ്ഡലം കെ.എം.സി.സി

$
0
0
ദുബൈ: (www.kasargodvartha.com 16.11.2014)ദുബൈ മുനിസിപ്പാലിറ്റി വര്‍ഷം തോറും സംഘടിപ്പിക്കുന്ന ക്ലീന്‍ അപ്പ് ദി വേള്‍ഡ് യജ്ഞത്തില്‍ പ്രധാന പങ്കാളിത്തം വഹിച്ച ദുബൈ കെ.എം.സി.സി സംസ്ഥാന കമ്മിറ്റിക്ക് കീഴില്‍ ഏറ്റവും കൂടുതല്‍ പ്രവര്‍ത്തകരെ പങ്കെടുപ്പിച്ചു ദുബൈ കെ.എം.സി.സി ഉദുമ മണ്ഡലം കമ്മിറ്റി മാതൃകയായി.

ദുബൈ കെ.എം.സി.സി ഉദുമ മണ്ഡലം കമ്മിറ്റിയെ സംസ്ഥാന കെ.എം.സി.സി. നേതാക്കളായ പി.കെ അന്‍വര്‍  നഹ, ഇബ്രാഹിം മുറിചാണ്ടി, ഹസൈനാര്‍ തോട്ടുംബാഗം,  മുസ്തഫ തിരൂര്‍ എന്നിവര്‍  അഭിനന്ദിച്ചു.

അബ്ദുല്ല ആറങ്ങാടി, മുനീര്‍ ചെര്‍ക്കളം, ഖാദര്‍ ബെണ്ടിച്ചാല്‍, ഹനീഫ് ടി.ആര്‍, ടി.കെ. മുനീര്‍ ബന്താട്, കെ.പി. അബ്ബാസ്, ഇല്യാസ് കട്ടക്കാല്‍, ഷബീര്‍ കീഴൂര്‍, ഷംസീര്‍ അടൂര്‍ എന്നിവര്‍ മാര്‍ച്ചിനു നേതൃത്വം നല്‍കി.

[Press Release: Shabeer Kizhur]

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.


ശബരിമല ഭരിക്കുന്നവര്‍ മലയെ തന്നെ വിഴുങ്ങാന്‍ ശ്രമിക്കുന്നു: രവീശ തന്ത്രി

$
0
0
ബദിയടുക്ക: (www.kasargodvartha.com 16.11.2014) ബി.ജെ.പി. ബദിയടുക്ക പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ശബരിമല സംരക്ഷണ ദിനം കൊണ്ടാടി. ശനിയാഴ്ച ബദിയടുക്കയില്‍ നടന്ന പരിപാടിയില്‍ നൂറു കണക്കിനു പേര്‍ സംബന്ധിച്ചു. ഹിന്ദു ഐക്യവേദി സംസ്ഥാന വൈസ് പ്രസിഡണ്ട് രവീശ തന്ത്രി കുണ്ടാര്‍ ഉദ്ഘാടനം ചെയ്തു.

ഹിന്ദു സമൂഹത്തിന് എതിരെ നിലകൊള്ളുന്ന ഒരു നേതാവിനും ഇന്ത്യയില്‍ മുന്നോട്ടു പോകാന്‍ കഴിയില്ലെന്ന്  അദ്ദേഹം പറഞ്ഞു. ശബരിമല ഭരിക്കുന്നവര്‍ മലയെത്തന്നെ വിഴുങ്ങാന്‍ ശ്രമിക്കുന്നവരാണെന്നും അവിടെ വികസനമെന്നത് സ്വപ്‌നം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയുടെ ഭരണം കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ബി.ജെ.പി. ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. കെ. ശ്രീകാന്ത്, ഡി.കെ. നാരായണ, പ്രമീളാ സി.നായക്, രാമപ്പ, സുജാത തന്ത്രി, ഐത്തപ്പ ഷെട്ടി കടാര്‍, സുനില്‍, ഹരീഷ് നാരമ്പാടി, മഞ്ജു നാഥ തുടങ്ങിയവര്‍ പ്രസംഗിച്ചു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Sabarimala protection day

Sabarimala protection day
Sabarimala protection day

Photos: Akhilesh Nagumugam

Keywords: Kasaragod, Kerala, BJP, Programme, Badiyadukka, Committee, Raveesha Thandri, Sabarimala protection day. 

കാസര്‍കോട്ടെ റെയില്‍വെ വികസനം: പി. കരുണാകരന്‍ എം.പി വികസന രേഖ സമര്‍പ്പിച്ചു

$
0
0
കാസര്‍കോട്: (www.kasargodvartha.com 16.11.2014) റെയില്‍വേ ബജറ്റിനു മുന്നോടിയായി കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലത്തിലെ റെയില്‍വേ ആവശ്യങ്ങളടങ്ങിയ വികസന രേഖ കേന്ദ്രമന്ത്രിക്കും ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജര്‍ക്കും സംസ്ഥാനമന്ത്രി ആര്യാടന്‍ മുഹമ്മദിനും പി കരുണാകരന്‍ എംപി സമര്‍പ്പിച്ചു. 19നും 22നും എംപിമാരുടെ യോഗം തിരുവന്തപുരത്ത് വിളിച്ച് ചേര്‍ത്തിട്ടണ്ട്. മുഖ്യമന്ത്രിയും റെയില്‍വേ ജനറല്‍മാനേജരും ഇതില്‍ പങ്കെടുക്കും. അതിന്റെ അജണ്ടാകുറിപ്പില്‍ കാസര്‍കോട് മണ്ഡലത്തിലെ റെയില്‍വേ നിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടുത്തിയതായും എംപി പറഞ്ഞു.

കാഞ്ഞങ്ങാട്- പാണത്തൂര്‍- കണിയൂര്‍ പാതയുടെ സര്‍വേ പൂര്‍ത്തിയാക്കാനും പ്രവൃത്തി ആരംഭിക്കാനുമുള്ള തുക ബജറ്റില്‍ വകയിരുത്തണമെന്നും പയ്യന്നൂര്‍, കാഞ്ഞങ്ങാട്, കാസര്‍കോട് സ്‌റ്റേഷനുകള്‍ക്ക് തുക നീക്കിവെക്കണമെന്നും എംപി ആവശ്യപ്പെട്ടു. ഇവിടങ്ങളില്‍ കെട്ടിട സൗകര്യം, എസ്‌കലേറ്റര്‍, കൂടുതല്‍ ട്രെയിന്‍ സ്റ്റോപ്പുകള്‍ തുടങ്ങിയവ ഒരുക്കണം. ആദര്‍ശ് സ്റ്റേഷനുകൡ ഓരോന്നിലും മെച്ചപ്പെട്ട അടിസ്ഥാന സൗകൗര്യം ഒരുക്കണം. കണ്ണപുരം, പഴയങ്ങാടി, ചെറുവത്തൂര്‍, നീലേശ്വരം, കോട്ടിക്കുളം, മഞ്ചേശ്വരം എന്നിവിടങ്ങളില്‍ വികസപ്രവര്‍നങ്ങള്‍ക്കായി നിര്‍ദ്ദേശം ഉള്‍പ്പെടുത്തി.
Kasaragod, K. Karunakaran, Kerala, Railway, Development project, Mandalam

ബിരിച്ചേരി, തൃക്കരിപ്പൂര്‍, ഉദിനൂര്‍, കുഞ്ഞിമംഗലം, മഞ്ചേശ്വരം എന്നിവിടങ്ങളില്‍ മേല്‍പ്പാലം വേണം. രാജധാനി, പരശുറാം, നേത്രാവതി, ഏറനാട്, എഗ്മോര്‍ ട്രെയിനുകള്‍ക്ക് വിവിധ സ്റ്റേഷനുകളില്‍ സ്റ്റോപ്പ് അനുവദിക്കാനും തൃക്കരിപ്പൂര്‍, ബേക്കല്‍, കുമ്പള സ്റ്റേഷനുകളെ ആദര്‍ശ് സ്റ്റേഷനായി പ്രഖ്യാപിക്കാനും നിര്‍ദ്ദേശമുണ്ട്. കാഞ്ഞങ്ങാട്, പയ്യന്നൂര്‍ സ്റ്റേഷനുകളില്‍ അനുവദിച്ച സ്റ്റോപ്പുകള്‍ തുടരണമെന്നും കാസര്‍കോട്ട് കൂടുതല്‍ ദീര്‍ഘദൂര വണ്ടികള്‍ക്ക് സ്റ്റോപ്പനുവദിക്കണമെന്നും ആവശ്യപ്പെട്ടു. പള്ളിക്കര മേല്‍പ്പാലത്തിനു മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കാന്‍ ബ്രിഡ്ജസ് കോര്‍പ്പറേഷനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. പഴയ അലൈന്‍മെന്റില്‍ നിര്‍മ്മാണത്തിന്നാവശ്യമായ വിഹിതം നീക്കിവെക്കണം.

കോട്ടിക്കുളം, ബേക്കല്‍ ടൂറിസ്റ്റ് സ്റ്റേഷനുകളായി ഉയര്‍ത്തുക, പഴയ കോച്ചുകള്‍ക്ക് പകരം പുതിയവ സ്ഥാപിക്കുക, ജനറല്‍ കോച്ചുകള്‍ വര്‍ധിപ്പിക്കുക, ഷോര്‍ണൂര്‍- മംഗളൂരു വൈദ്യുതീകരണം ഉടന്‍ പൂര്‍ത്തിയാക്കുക, റെയില്‍വേ ഭൂമി ലഭ്യമായ നീലേശ്വരം, ബേക്കല്‍ തുടങ്ങിയ സ്ഥലങ്ങളില്‍ പുതിയ പദ്ധതി പ്രഖ്യാപിക്കുക തുടങ്ങിയവയും നിര്‍ദ്ദേശത്തിലുണ്ട്.

ജനശതാബ്ദി, എറണാകുളം- കണ്ണൂര്‍ ഇന്റര്‍സിറ്റി, കോഴിക്കോട്- കണ്ണൂര്‍ പാസഞ്ചര്‍, ആലപ്പുഴ- കണ്ണൂര്‍ എക്‌സ്പ്രസ്സ് എന്നിവ മംഗളൂരു വരെ നീട്ടണം.  ബൈന്ദൂര്‍- മംഗലാപുരം പാസഞ്ചര്‍ കണ്ണൂര്‍വരെയും നീട്ടണം. വൈദ്യതീകരണം പൂര്‍ത്തിയാകുന്നതിനാല്‍ പുതിയ ബജറ്റില്‍ കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ നിന്നു മംഗളൂരുവിലേക്ക് മെമു സര്‍വീസ് ആരംഭിച്ചാല്‍ ആയിരക്കണക്കിന് സാധാരണക്കാര്‍ക്ക് പ്രയോജനമാകും. മുന്‍ ബജറ്റില്‍ പ്രഖ്യാപിച്ച കോഴിക്കോട്- മംഗളൂരു പാസഞ്ചര്‍ ട്രെയിന്‍ ആരംഭിക്കണം.  തിരുവന്തപുരം- പൂനെ, തിരുവന്തപുരം- ഡെല്‍ഹി, കന്യാകുമാരി- ഗോവ ടൂറിസ്റ്റ് ട്രെയിന്‍, മംഗളൂരു- തിരുവന്തപുരം സൂപ്പര്‍ ഫാസ്റ്റ്, കണ്ണൂര്‍- ബേക്കല്‍- ഗോവ ടൂറിസ്റ്റ് ട്രെയിന്‍ തുടങ്ങിയ പുതിയ ട്രെയിനുകളുടെ നിര്‍ദ്ദേശവും സമഗ്രരേഖയുടെ ഭാഗമായി സമര്‍പ്പിച്ചിട്ടുണ്ട്.  ചന്തേര, കളനാട്, ഉപ്പള, ഏഴിമല  സ്റ്റേഷനുകളിലെ പ്ലാറ്റ്‌ഫോം, മേല്‍ക്കൂര തുടങ്ങിയ പ്രവൃത്തികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

നവംമ്പര്‍ 17നു ദക്ഷിണറെയില്‍വേ ജനറല്‍ മാനേജര്‍ ഈ മേഖലയില്‍ സന്ദര്‍ശനം നടത്തുന്നുണ്ട്. അദ്ദേഹവും നിര്‍ദ്ദേശങ്ങള്‍ വിലയിരുത്തും. പാര്‍ലമെന്റ് സമ്മേളനം അടുത്ത ആഴ്ച ആരംഭിക്കുന്ന ഘട്ടത്തില്‍ കേന്ദ്ര റെയില്‍വെ മന്ത്രിയുമായും റെയില്‍വേ ബോര്‍ഡ് ചെയര്‍മാനുമായും നിര്‍ദ്ദേശങ്ങള്‍ ചര്‍ച്ചചെയ്യുമെന്നു പി കരുണാകരന്‍ എംപി വ്യക്തമാക്കി.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords: Kasaragod, K. Karunakaran, Kerala, Railway, Development project, Mandalam. 

Advertisement:

ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയ ആളുടെ 10,000 രൂപ അടങ്ങിയ ബാഗ് മോഷ്ടിച്ചു

$
0
0
കാസര്‍കോട്: (www.kasargodvartha.com 16.11.2014)ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ എത്തിയ ആളുടെ പണമടങ്ങിയ ബാഗ് മോഷണം പോയി. കുറ്റിക്കോലിലെ പി.വി രാഘവന്റെ ബാഗാണ് നഷ്ടപ്പെട്ടത്. 10,000 രൂപയും വിലപ്പെട്ട രേഖകളും അടങ്ങിയതായിരുന്നു ബാഗ്.

ശനിയാഴ്ച കാസര്‍കോട് പഴയ ബസ്സ്റ്റാന്‍ഡ് പരിസരത്തെ റെസ്‌റ്റോറന്റില്‍ വെച്ചാണ് ബാഗ് മോഷണം പോയതെന്ന് രാഘവന്‍ പരാതിപ്പെട്ടു. ബാഗ് കസേരയില്‍ തൂക്കിയിട്ട് ഭക്ഷണം കഴിക്കുന്നതിനിടെയാണ് മോഷണമുണ്ടായത്. കൈകഴുകാന്‍ എഴുന്നേറ്റപ്പോഴാണ് ബാഗ് നഷ്ടപ്പെട്ടതറിഞ്ഞത്.
Hotel, Robbery, kasaragod, Kerala, Food, Chair, Coffee House, New bus stand, Bag containing Rs. 10,000 stolen from Restaurant.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

മഞ്ചേശ്വരത്ത് ക്ഷേത്രക്കവര്‍ച്ച; ലക്ഷങ്ങളുടെ നഷ്ടം

$
0
0
മഞ്ചേശ്വരം: (www.kasargodvartha.com 16.11.2014) വാമഞ്ചൂര്‍ ചെക്ക് പോസ്റ്റിനടുത്ത ശ്രീ ശാസ്താവേശ്വര ക്ഷേത്രത്തില്‍ കവര്‍ച്ച. ചെമ്പു പാത്രങ്ങളും പൂജാ ഉപകരണങ്ങളും നഷ്ടപ്പെട്ടു. ലക്ഷങ്ങളുടെ നഷ്ടം കണക്കാക്കുന്നു. ഞായറാഴ്ച രാവിലെ പൂജാരി എത്തിയപ്പോഴാണ് കവര്‍ച്ച ശ്രദ്ധയില്‍ പെട്ടത്.

ശ്രീകോവിലിന്റെ വാതില്‍ തകര്‍ത്ത നിലയിലാണ്. ക്ഷേത്ര ഓഫീസ് മുറിയിലെ അലമാര കുത്തിത്തുറന്ന് ഫയലുകളും മറ്റും വാരി വലിച്ചിട്ടിരിക്കുകയാണ്. ക്ഷേത്ര പരിസരത്ത് കമ്പിപ്പാരയും സ്‌ക്രൂ ഡ്രൈവറും ഉപേക്ഷിച്ച നിലയിലാണ്.

വിളക്ക്, ആരതി, മണി, ഉരുളി, ചെമ്പു പാത്രങ്ങള്‍ എന്നിവ നഷ്ടപ്പെട്ടവയില്‍ പെടും. മഞ്ചേശ്വരം പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും പരിശോധനയ്ക്ക് എത്തുന്നുണ്ട്.

Kasaragod, Kerala, Manjeshwaram, Temple, Robbery, Police, Dog Squad, Robbery in temple.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

സംഘശാക്തീകരണത്തിന് തുടക്കമിട്ട് സോണല്‍അദാലത്തിന് ഉജ്ജ്വലതുടക്കം

$
0
0
കോഴിക്കോട്: (www.kasargodvartha.com 16.11.2014) എസ്.കെ.എസ്.എസ്.എഫ് സില്‍വര്‍ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി സംഘടനാ ശാക്തീകരണ സംരഭവുമായി സോണല്‍ അദാലത്തിന് തുടക്കമായി. കഴിഞ്ഞ ദിവസം കോട്ടക്കലില്‍ നടന്ന നേതൃക്യാമ്പില്‍ വെച്ച് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ശാഖാ സര്‍വെ ഫോം കൈപറ്റി ഉദ്ഘാടനം നിര്‍വഹിച്ചു.

ഞായറാഴ്ച സോണല്‍അദാലത്ത് കാസര്‍കോട് കുമ്പള ബന്തിയോട് ആരംഭിച്ചു. സിദ്ദീഖ് അസ്ഹരിയുടെ അധ്യക്ഷതയില്‍ മുന്‍ സംസ്ഥാന സെക്രട്ടറി അബൂബക്കര്‍ സാലൂദ് നിസാമി ഉദ്ഘാടനം ചെയ്തു. റഷീദ് ഫൈസി വെള്ളായിക്കോട് മുഖ്യപ്രഭാഷണം നടത്തി.

സോണല്‍ അദാലത്തിന് അബ്ദു റഹീം ചുഴലി, ഇബ്രാഹീം ഫൈസി ജെഡിയാര്‍, താജുദ്ദീന്‍ ദാരിമി, ഹാരിസ് ദാരിമി ബദിയടുക്ക എന്നിവര്‍ നേതൃത്വം നല്‍കി. ചെര്‍ക്കള ഖുവ്വത്തുല്‍ ഇസ്‌ലാം മദ്രസയില്‍ നടന്ന പരിപാടി സംസ്ഥാന സെക്രട്ടറി ഇബ്രാഹിം ഫൈസി ജെഡിയാറും കാഞ്ഞങ്ങാട് മുന്‍സംസ്ഥാന വൈസ് പ്രസിഡണ്ട് ബഷീര്‍ ദാരിമി തളങ്കരയും ഉദ്ഘാടനം ചെയ്തു. ജംഷീദ് അടിക്കം, ഹാരിസ് ദാരിമി, ഷാഫി പാണത്തൂര്‍ പ്രസംഗിച്ചു.

തിങ്കളാഴ്ച രാവിലെ ഒമ്പത് മണിക്ക് തളിപ്പറമ്പിലെ ഇസ്‌ലാമിക് സെന്ററിലും ഉച്ചക്ക് രണ്ട് മണിക്ക് കണ്ണൂര്‍ ഇസ്‌ലാമിക് സെന്ററിലും സോണല്‍ അദാലത്ത് നടക്കും.


ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords: Kasaragod, Kerala, SKSSF, Kumbala, Programme, Inauguration. 

നുള്ളിപ്പാടിയില്‍ യൂത്ത് ലീഗ് നിര്‍മിച്ച ബസ് വെയിറ്റിങ് ഷെഡ് തുറന്നു

$
0
0
കാസര്‍കോട്: (www.kasargodvartha.com 16.11.2014) നുള്ളിപ്പാടിയില്‍ യൂത്ത് ലീഗ് നിര്‍മിച്ചു നല്‍കിയ ബസ് വെയ്റ്റിങ് ഷെഡ് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. രോഗികളും സ്‌കൂള്‍ കുട്ടികളും അടക്കം നിരവധി പേര്‍ക്ക് ഉപകാര പ്രദമാകുന്നതാണ് ബസ് വെയ്റ്റിങ് ഷെഡ്.

കഴിഞ്ഞ ദിവസം ചിലര്‍ പോലീസിനെ തെറ്റിദ്ധരിപ്പിച്ച് ബസ് വെയ്റ്റിംങ് ഷെഡിന്റെ നിര്‍മാണം തടയാന്‍ ശ്രമിച്ചത് തര്‍ക്കത്തിന് വഴിവെച്ചിരുന്നു. നാട്ടിലെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് എതിരെ നില്‍ക്കുന്ന ഏതു രാഷ്ട്രീയ പാര്‍ട്ടിയായാലും അവരെ ഒറ്റപ്പെടുത്തണമെന്ന് യൂത്ത് ലീഗ് ആവശ്യപ്പെട്ടു.

ബസ് വെയ്റ്റിങ് ഷെഡിന്റെ നിര്‍മാണ പ്രവര്‍ത്തനം തടയാന്‍ ശ്രമിച്ചവര്‍ നാട്ടുകാരോട് മറുപടി പറയേണ്ടി വരുമെന്ന് യൂത്ത് ലീഗ് നുള്ളിപ്പാടി ശാഖ പ്രസിഡണ്ട് സവാദ് തങ്ങള്‍ പറഞ്ഞു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Bus waiting shed opened
Nullippady Bus waiting shed
Nullippady, Bus waiting shed, Inauguration, N.A. Nellikunnu, MLA, Kasaragod, Kerala, Youth League, Police

Keywords: Nullippady, Bus waiting shed, Inauguration, N.A. Nellikunnu, MLA, Kasaragod, Kerala, Youth League, Police. 


കാട്ടുകുക്കെയില്‍ കണ്ടത് പുലിയെ തന്നെ

$
0
0
പെര്‍ള: (www.kasargodvartha.com 16.11.2014) കേരളകര്‍ണാടക അതിര്‍ത്തി പ്രദേശമായ കാട്ടുകുക്കെയില്‍ കണ്ട കാല്‍പാടുകള്‍ പുള്ളിപ്പുലിയുടേതും മക്കളുടേതുമാണെന്ന് വ്യക്തമായി. സ്ഥലം പരിശോധിച്ച വനംവകുപ്പ് ഉദ്യോഗസ്ഥരാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. കാട്ടുകുക്കെ ഗുത്തുവിലെ മൂന്ന് വീടുകള്‍ക്ക് മുമ്പിലാണ് കഴിഞ്ഞ ദിവസം പുള്ളിപ്പുലിയുടെ കാല്‍പാടുകള്‍ കണ്ടെത്തിയത്.

പുലിയെയും മക്കളെയും കെണിയില്‍ വീഴ്ത്താനായി വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് കൂട് സ്ഥാപിക്കും. കാട്ടുകുക്കെ ഗുത്തുവിലെ അയ്യപ്പ മണിയാണി, ഹരീഷ്, ദാമോദര എന്നിവരുടെ വീടുകള്‍ക്ക് മുന്നിലാണ് പുള്ളിപ്പുലികളുടെ കാല്‍പാടുകള്‍ കണ്ടത്.

അതേസമയം സ്ഥലത്ത് പുള്ളിപ്പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചതോടെ നാട്ടുകാര്‍ ഒന്നടങ്കം ഭീതിയിലായിരിക്കുകയാണ്. കുട്ടികളെ സ്‌കൂളില്‍ വിടാന്‍ പോലും മാതാപിതാക്കള്‍ക്ക് ധൈര്യമില്ല. മൂന്ന് മാസം മുമ്പ് കാട്ടുകുക്കെയില്‍ ഒരു പശുവിനെ കാണാതായിരുന്നു. പശുവിനെ പുലിപിടിച്ചതാകാമെന്ന സംശയം അന്നേ നാട്ടുകാര്‍ ഉന്നയിച്ചിരുന്നു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Perla, Tiger, Kasaragod, Kerala, Forest, Kattukukke

Keywords: Perla, Tiger, Kasaragod, Kerala, Forest, Kattukukke. 

യുവാവ് റോഡരികിലെ കുളത്തില്‍ മരിച്ച നിലയില്‍

$
0
0
മംഗളൂരു: (www.kasargodvartha.com 16.11.2014) യുവാവിനെ കുളത്തില്‍ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കുദ്രോളി കുസ്ലാര്‍ഗല്ലിയിലെ നാസിറിനെ (40)യാണ് ഞായറാഴ്ച രാവിലെ കുദ്രോളി ജോഡുപള്ളി റോഡരികിലെ പാള്‍ഗുണി കുളത്തില്‍ മരിച്ച നിലയില്‍ കണ്ടത്.

ശനിയാഴ്ച രാത്രി വീട്ടിലേക്കു നടന്നുവരുമ്പോള്‍ അബദ്ധത്തില്‍ വീണു മരിച്ചതാകാമെന്ന് പോലീസ് സംശയിക്കുന്നു. നാസിറിനു മദ്യപിക്കുന്ന ശീലമുണ്ട്. മദ്യലഹരിയിലാകാം വീണതെന്നും പോലീസ് പറയുന്നു. സംഭവത്തില്‍ ബന്തര്‍ പോലീസ് കേസെടുത്തു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.


Keywords: Mangalore, Youth, Dead body, National, Obituary, Police, case, Investigation, Dead body of a 40-year-old man found in a pond. 

കാപ്പില്‍ ബീച്ചിലെ മാലിന്യ പ്രശ്‌നം; ഗ്രാമപഞ്ചായത്ത് ഇടപെട്ടു, 25ന് തുടര്‍ ചര്‍ച്ച

$
0
0
ഉദുമ: (www.kasargodvartha.com 16.11.2014) അന്തര്‍ദേശീയ ടൂറിസ്റ്റ് കേന്ദ്രമായ കാപ്പില്‍ ബീച്ചിലെ താജ് ഹോട്ടലില്‍ നിന്നും ഒഴുക്കിവിടുന്ന ദ്രവമാലിന്യങ്ങളും ഖര, പ്ലാസ്റ്റിക്ക് മാലിന്യങ്ങളും പരിസ്ഥിതി പ്രശ്‌നമുണ്ടാക്കുന്നുവെന്ന നാട്ടുകാരുടെ പരാതി കണക്കിലെടുത്ത് പഞ്ചായത്ത് ഇടപെട്ടു. ചുറ്റുപാടും താമസിക്കുന്നവരുടെ കിണറുകളില്‍ എണ്ണരൂപത്തിലുള്ള ലായനികള്‍ കലരുന്നതായും കുടിവെള്ളം മലിനമാകുന്നതായും, വാട്ടര്‍ അതോറിറ്റി നടത്തിയ ജലപരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്.

അമ്പതില്‍പ്പരം പേരടങ്ങുന്ന കൂട്ടായ്മ ഹോട്ടല്‍ അധികൃതരുമായി നടത്തിയ ചര്‍ച്ചയില്‍ ചുറ്റുപാടുമുള്ള താമസക്കാര്‍ക്ക് സൗജന്യ കുടിവെള്ളമെത്തിക്കുമെന്നും, മാലിന്യം സംസ്‌കരിക്കുന്ന ഉപകരണങ്ങള്‍ പ്രവര്‍ത്തന സജ്ജമാക്കുമെന്നും, പുഴയിലേക്കു ഒഴുക്കിവിടുന്ന ദ്രവമാലിന്യങ്ങളെ വഴി തിരിച്ചു വിടുമെന്നും റിസോര്‍ട്ട് മാനേജ്‌മെന്റ് അറിയിച്ചു.

കഴിഞ്ഞ ദിവസം നടന്ന സൂചനാ സമരത്തില്‍ പഞ്ചായത്ത് പ്രസിഡണ്ട് കസ്തൂരി ടീച്ചര്‍, വൈസ് പ്രസിഡണ്ട് എ. ബാലകൃഷ്ണന്‍, ബ്ലോക്ക് മെമ്പര്‍ ടി.കെ അഹമ്മദ് ഷാഫി, കൃഷ്ണന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. 25നകം പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ പ്രത്യക്ഷ സമരം നയിക്കുമെന്നും മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.



Keywords: Udma, Kasaragod, Tourism, Hotel, waste, River, Kerala, Kappil Beach, Resort. 

Advertisement:

മാലിക് ദീനാര്‍ പള്ളിയുടെ പുരാതന കുളം നവീകരിച്ചു

$
0
0
കാസര്‍കോട്: (www.kasargodvartha.com 16.11.2014) മാലിക് ദീനാര്‍ വലിയ ജുമാ മസ്ജിദിന്റെ കുളം നവീകരിച്ചു. പള്ളി ഉണ്ടായപ്പോള്‍ മുതല്‍ ഉള്ളതാണ് ഈ കുളവും. കല്‍പ്പടവുകളോടു കൂടിയതും ചതുരാകൃതിയിലുള്ളതുമാണിത്. പള്ളിയിലെത്തുവര്‍ അംഗശുദ്ധി വരുത്താനും കുളിക്കാനും ഇതിലെ വെള്ളം ഉപയോഗിക്കുന്നു.

പള്ളിയുടെ പിറകിലായി കടലോരത്താണ് കുളം സ്ഥിതി ചെയ്യുന്നത്. ഇതിലെ വെള്ളം വറ്റാറില്ല. ടൈല്‍സുകള്‍ പാകിയും കുളത്തിലെ ചെളി നീക്കിയുമാണ് നവീകരിച്ചത്. പണി പൂര്‍ത്തിയാകുന്നതോടെ കുളത്തിനു പുതുമോടി കൈവരും.

Photos: Zubair Pallickal 

Malik Deenar pond renowned


ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

എസ് കെ എസ് എസ് എഫ് ഗ്രാന്‍ഡ് ഫിനാലെ ആദര്‍ശ സന്ദേശയാത്ര തിങ്കളാഴ്ച ആരംഭിക്കും

$
0
0
എറണാംകുളം:(www.kasargodvartha.com 16.11.2014)എസ് കെ എസ് എസ് എഫ് സില്‍വര്‍ ജൂബിലി ഗ്രാന്‍ഡ് ഫിനാലെയുടെ ഭാഗമായി ഇസ്തിഖാമ സംസ്ഥാന സമിതി നവംബര്‍ 21,22 തിയ്യതികളില്‍ പാണക്കാട് സയ്യിദ് സാബിഖലി ശിഹാബ് തങ്ങള്‍ നയിക്കുന്ന ആദര്‍ശ സന്ദേശയാത്ര തിങ്കളാഴ്ച എറണാകുളത്തുനിന്നും ആരംഭിക്കും. അഹ്‌ലുസ്സുന്ന കോണ്‍ഫറന്‍സിന്റെ പ്രചരണാര്‍ത്ഥം ഇസ്തിഖാമ സംസ്ഥാന സമിതിയും കേരള ഇസ്‌ലാമിക് ക്ലാസ് റൂമും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.

തിങ്കളാഴ്ച വൈകുന്നേരം അഞ്ചുമണിക്ക് ഇടപ്പള്ളിയില്‍ നടക്കുന്ന മഖാം സിയാറത്തിന് എം എം അബൂബക്കര്‍ ഫൈസി നേതൃത്വം നല്‍കും. യാത്രയുടെ ഉദ്ഘാടനം പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ ജാഥ ക്യാപ്റ്റന് പതാക കൈമാറി നിര്‍വഹിക്കും. തുടര്‍ന്ന് നടക്കുന്ന പൊതുസമ്മേളനം ജംഇയ്യത്തുല്‍ ഉലമ ജില്ലാ സെക്രട്ടറി ഇ എസ് ഹസ്സന്‍ ഫൈസിയുടെ അധ്യക്ഷതയില്‍ സമസ്ത സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. എസ് വൈ എസ് ജില്ലാ പ്രസിഡന്റ്  സയ്യിദ് ശറഫുദ്ധീന്‍ തങ്ങള്‍ പ്രാര്‍ത്ഥന നിര്‍വഹിക്കും.

ചീഫ് കോര്‍ഡിനേറ്റര്‍ മുസ്തഫ അശ്‌റഫി കക്കുപ്പടി ആമുഖ പ്രഭാഷണം നടത്തും. എസ് വൈ എസ് സംസ്ഥാന സെക്രട്ടറി അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ് മുഖ്യപ്രഭാഷണം നിര്‍വഹിക്കും. എസ് കെ എസ് എസ് എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഓണമ്പിള്ളി മുഹമ്മദ് ഫൈസി പ്രമേയ പ്രഭാഷണം നടത്തും. അബ്ദുന്നൂര്‍ ഫൈസി റാസല്‍ഖൈമ, സത്താര്‍ പന്തല്ലൂര്‍, എം ടി അബൂബക്കര്‍ ദാരിമി, ഗഫൂര്‍ അന്‍വരി, ശൗഖത്ത് ഫൈസി, മുഹമ്മദ് രാമന്തള്ളി, സലീം ഫൈസി, റഷീദ് സഅദി, നൗഷാദ് സാഹിബ് പ്രസംഗിക്കും. എസ് കെ എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് സയ്യിദ് ശഫീഖ് തങ്ങള്‍ ഫൈസി സ്വാഗതവും ജില്ലാ സെക്രട്ടറി പി എം ഫൈസല്‍ നന്ദിയും പറയും.

സമസ്തയുടെയും കീഴ്ഘടകങ്ങളുടെയും സംസ്ഥാന ജില്ലാ നേതാക്കളും സാംസ്‌കാരിക-രാഷ്ട്രീയ രംഗത്തെ പ്രമുഖരും സംബന്ധിക്കും. ബുധനാഴ്ച രാവിലെ നെട്ടൂരില്‍ നിന്നും ആരംഭിക്കുന്ന യാത്ര ആലപ്പുഴ, കൊല്ലം ജില്ലകളിലെ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി 20ന് തിരുവനന്തപുരത്ത് സമാപിക്കും. ഹസ്സന്‍ സഖാഫി പൂക്കോട്ടൂര്‍, മുനീര്‍ ഹുദവി വിളയില്‍, അന്‍വര്‍ മഹ്‌യദ്ദീന്‍ ഹുദവി, സ്വാലിഹ് അന്‍വരി ചേകന്നൂര്‍, അലവി ദാരിമി കുഴിമണ്ണ തുടങ്ങിയവര്‍ സ്വീകരണ കേന്ദ്രങ്ങളില്‍ പ്രസംഗിക്കും.

Ernakulam, kasaragod, Alappuzha, Kerala, SKSSF, Conference, SYS, Thiruvananthapuram, Kerala, SKSSF Grand finale Yathra Monday onwards

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
അസ്‌ന തുള്ളിച്ചാടി നടക്കുമ്പോഴും അബ്ദുല്ലയുടെ മനസ്സില്‍ കനലെരിയുന്നു, ഭാര്യയെ ചികിത്സിക്കാന്‍ ആരു സഹായിക്കും?

Keywords: Ernakulam, kasaragod, Alappuzha, Kerala, SKSSF, Conference, SYS, Thiruvananthapuram, Kerala, SKSSF Grand finale Yathra Monday onwards

Advertisement:

വൃദ്ധന്‍ ബസ് വെയ്റ്റിങ് ഷെഡില്‍ മരിച്ച നിലയില്‍

$
0
0
രാജപുരം: (www.kasargodvartha.com 16.11.2014) 65 വയസുകാരനെ ബസ് വെയ്റ്റിങ് ഷെഡില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കര്‍ണാടക സുള്ള്യ കല്ലുമുണ്ട്യയിലെ രാമകൃഷ്ണ എന്ന ഹെക്‌ഡെനെയാണ് പാണത്തൂര്‍ നെല്ലിക്കുന്നിലെ പനത്തടി പഞ്ചായത്ത് ഓഫീസിന് മുന്നിലെ ബസ് വെയിറ്റിങ് ഷെഡില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഞായറാഴ്ച രാവിലെ നാട്ടുകാരാണ് മൃതദേഹം കണ്ടത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് പാണത്തൂരില്‍ എത്തിയ രാമകൃഷ്ണന്‍ മദ്യത്തിന് അടിമയായിരുന്നുവെന്നും ദിവസങ്ങളായി കൃത്യമായി ഭക്ഷണം കഴിക്കാതെ ഇയാള്‍ അവശതയിലായിരുന്നുവെന്നും നാട്ടുകാര്‍ പറഞ്ഞു.

രാജപുരം പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Rajapuram, Bus waiting shed, Death, Obituary, Karnataka, Sullia, Ramakrishna, Man found dead in bus waiting shed


Keywords: Rajapuram, Bus waiting shed, Death, Obituary, Karnataka, Sullia, Ramakrishna, Man found dead in bus waiting shed. 

Advertisement:

കാസര്‍കോടിനെ ജൈവ കൃഷി ജില്ലയാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പ്രത്യേക പദ്ധതി

$
0
0
കാഞ്ഞങ്ങാട്: (www.kasargodvartha.com 16.11.2014)'എന്‍ഡോസള്‍ഫാന്‍ ദുരന്തഭൂമിയായ കാസര്‍കോട് ജില്ലയെ പൂര്‍ണമായും ജൈവ ജില്ലയാക്കി മാറ്റാന്‍ കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക പദ്ധതി ആവിഷ്‌കരിച്ചു. ദേശീയ ജൈവകൃഷി മിഷന്‍ നീലേശ്വരത്ത് സംഘടിപ്പിച്ച ജൈവ കര്‍ഷക സംഗമത്തില്‍ ദേശീയ ജൈവകൃഷി മിഷന്‍ ചെയര്‍മാന്‍ ശങ്കരനാരായണ റെഡ്ഡി പദ്ധതി വിശദീകരം നടത്തി.

കേന്ദ്ര സര്‍ക്കാര്‍ നേരിട്ടാണ് പദ്ധതി നടപ്പിലാക്കുന്നത്. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിത ജില്ലയെന്ന നിലയില്‍ കാസര്‍കോടിന് വേണ്ടി മുന്‍ സര്‍ക്കാര്‍ ഒന്നും ചെയ്തിട്ടില്ല. ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷമാണ് ജൈവ കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി പ്രത്യേക പദ്ധതിക്ക് തുടക്കമിട്ടതെന്ന് അദ്ദേഹം പറഞ്ഞു.

കേന്ദ്ര സര്‍ക്കാര്‍ നേരിട്ട് കര്‍ഷകര്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നുവെന്ന പ്രത്യേകതയും ഇതിനുണ്ട്. കീടനാശിനി പ്രയോഗം മൂലം നിരവധി മരണങ്ങള്‍ ജില്ലയില്‍ നടന്നിട്ടുണ്ട്. ഇതിന് പ്രതിവിധിയുണ്ടാകണമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതൊരു പ്രത്യേക രാഷ്ട്രീയ പാര്‍ട്ടി അംഗങ്ങള്‍ക്ക് മാത്രമുള്ളതല്ല. സ്ത്രീ പുരുഷ ഭേദമന്യേ എല്ലാ മതസ്ഥര്‍ക്കും രാഷ്ട്രീയ പാര്‍ട്ടി അംഗങ്ങള്‍ക്കും ഇതിന്റെ ഗുണം ലഭിക്കുന്ന രീതിയിലാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.

വയനാട്, ഇടുക്കി, കാസര്‍കോട് ജില്ലകളെയാണ് ആദ്യഘട്ടമെന്ന നിലയില്‍ പദ്ധതിയില്‍പെടുത്തിയിരിക്കുന്നത്. എന്നാല്‍ പ്രാധാന്യം നല്‍കിയിരിക്കുന്നത് കാസര്‍കോട് ജില്ലക്കാണ്. ചുരുങ്ങിയത് 10 പേരടങ്ങുന്ന ഒരോ ജൈവ കര്‍ഷ കൂട്ടായ്മയ്ക്കും ആവശ്യമായ സാമ്പത്തിക സഹായം കേന്ദ്രം സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ മുഖേന കര്‍ഷകര്‍ക്ക് അനുവദിക്കും. കൃഷി വകുപ്പ് വഴി ഫണ്ട് വകമാറ്റി ചിലവഴിക്കാന്‍ സാധ്യതയുള്ളതുകൊണ്ടാണ് ഹോര്‍ട്ടികള്‍ച്ചര്‍ വഴി സഹായം വിതരണം ചെയ്യുന്നതെന്നും ചെയര്‍മാന്‍ പറഞ്ഞു. ഇത് കര്‍ഷകര്‍ തിരിച്ചടക്കേണ്ടതില്ല. ഇതോടനുബന്ധിച്ച് നാഷണല്‍ ഡയറി ഡവലപ്പ്‌മെന്റ് ബോര്‍ഡിന്റെ പദ്ധതി മുഖേന പശുവളര്‍ത്തല്‍ വ്യാപിപ്പിക്കുന്നതിനായി കറവപശുവിനെ വാങ്ങാനുള്ള സബ്‌സിഡിയോടുകൂടിയുള്ള സാമ്പത്തിക സഹായവും നടപ്പിലാക്കും.

കര്‍ഷമോര്‍ച്ച ജില്ലാ പ്രസിഡണ്ട് സുകുമാരന്‍ കാലിക്കടവ് അധ്യക്ഷത വഹിച്ചു. കര്‍ഷകമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി പി.ആര്‍. മുരളീധരന്‍, സംസ്ഥാന വൈസ് പ്രസിഡണ്ട് എസ്.കെ. കുട്ടന്‍, ബിജെപി കാസര്‍കോട് ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. കെ. ശ്രീകാന്ത്, ഇന്ത്യന്‍ ഓര്‍ഗാനിക് അഗ്രികള്‍ച്ചര്‍ സംസ്ഥാന കണ്‍വീനര്‍ സന്തോഷ്, വയനാട് ജില്ലാ പ്രസിഡണ്ട് ഇ.കെ. ഗംഗാധരന്‍, ഇടുക്കി ജില്ലാ പ്രസിഡണ്ട് ജയിംസ് ജോര്‍ജ്, കര്‍ഷക മോര്‍ച്ച സംസ്ഥാന സമിതി അംഗം ശശിധരന്‍ എന്നിവര്‍ സംസാരിച്ചു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Kanhangad, District, Agriculture, Farming, Central Government, Special Agricultural project for Kasargod

Keywords: Kanhangad, District, Agriculture, Farming, Central Government, Special Agricultural project for Kasargod. 


ഡോക്യുമെന്ററി പ്രചോദനമായി, കടലോരം ശുചീകരിച്ച് സ്‌കൂള്‍ കുട്ടികള്‍

$
0
0
മൊഗ്രാല്‍ പുത്തൂര്‍: (www.kasargodvartha.com 17.11.2014) ശിശുദിനത്തില്‍ തീരശുചീകരണം നടത്തി വിദ്യാര്‍ത്ഥികള്‍. മൊഗ്രാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഇക്കോ ക്ലബ്ബ് അംഗങ്ങളായ വിദ്യാര്‍ത്ഥികളാണ് വീടും പൊതുസ്ഥലങ്ങളും മാത്രമല്ല കടല്‍ത്തീരവും കൂടി ശുചീകരിച്ച് പുതിയ മാതൃക കാട്ടിയത്.

വിദ്യാലയത്തിലെ ശിശുദിനാഘോഷത്തിന്റെ ഭാഗമായി വിദ്യാലയാങ്കണത്തോടൊപ്പം പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നിറഞ്ഞു കവിഞ്ഞ മൊഗ്രാല്‍ കാവിലഴിക്കടുത്ത കടലോരം വൃത്തിയും വെടിപ്പുമാക്കിയത്. മൊഗ്രാല്‍ തൊട്ട് തെക്കോട്ട് മൂന്നരകിലോമീറ്റര്‍ നീണ്ടുകിടക്കുന്ന കടലോരം ഒലീവ് റിഡ്‌ലി എന്ന കടലാമകളുടെ പ്രജനനകേന്ദ്രമാണ്.

തീരവാസികളും സഞ്ചാരികളും വന്‍തോതില്‍ പ്ലാസ്റ്റിക്കുകള്‍ തള്ളാനുള്ള കേന്ദ്രമാക്കി കടലിനെ മാറ്റിയതിനാല്‍ മുട്ടയിടാനെത്തുന്ന ആമകള്‍ പ്ലാസ്റ്റിക്കുകള്‍ ഭക്ഷിച്ച് മരണമടയുന്നത് ദയനീയ കാഴ്ചയാണ്. ഇതിനുപുറമെ കടല്‍ മത്സ്യബന്ധനത്തിനിടെ കീറിനശിക്കുന്ന വലകള്‍ കടലില്‍തന്നെ വലിച്ചെറിഞ്ഞ് ഇവയില്‍ കടലാമകള്‍ കുരുങ്ങി ചത്തൊടുങ്ങുന്നതും പതിവായിരിക്കുകയാണ്.

വനം വകുപ്പ് തയ്യാറാക്കിയ കനിവുതേടുന്ന കടലാമകള്‍ എന്ന ഡോക്യുമെന്ററി സ്‌കൂളില്‍ പ്രദര്‍ശിപ്പിച്ചശേഷമാണ് കുട്ടികളുടെ ശ്രദ്ധയില്‍ കടലാമകളുടെ ദുരന്തവും തീരശുചീകരണത്തിന്റെ പ്രാധാന്യവും ബോധ്യപ്പെട്ടത്. ആവാസവ്യവസ്ഥയുടെ പ്രധാനകണ്ണിയായ കടലോരത്തെ സംരക്ഷിക്കണമെന്ന ആഹ്വാനവുമായാണ് മുപ്പതോളം കുട്ടികള്‍ കുന്നുകൂടിയ പ്ലാസ്റ്റിക്കുകള്‍ ചുട്ടുപൊള്ളുന്ന വെയിലിനെ വകവയ്ക്കാതെ ശേഖരിച്ചത്.

സി.എച്ച്. നവീന്‍കുമാര്‍, എ.വി.രജനി, പി.കെ. സരോജിനി, സി. ശ്രീജ, പി. വേണുഗോപാലന്‍ എന്നിവര്‍ സംസാരിച്ചു.
Mogral puthur, Cleaning, Plastic, Students, Mogral Higher Secondary school, Club, House, Sea, School students clean sea shore.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

വീടിനു മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ കത്തിനശിച്ചു

$
0
0
മംഗളൂരു: (www.kasargodvartha.com 17.11.2014) വീടിനു മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ കത്തി നശിച്ചു. കുന്ദാപൂര്‍ സ്വദേശി അജിത്ത് ഷെട്ടിയുടെ മാരുതി 800 കാറാണ് കവ്രാടിയിലെ സിതാരാമ ഷെട്ടിയുടെ വീടിനു മുന്നില്‍ വെച്ച് കത്തിനശിച്ചത്.

സീതാരാമഷെട്ടിയുടെ വീട്ടിലെത്തിയ അജിത്ത് ഷെട്ടി വീടിനു മുന്നില്‍ കാര്‍ പാര്‍ക്ക് ചെയ്ത് സീതാരാമ ഷെട്ടിയുമായി സംഭാഷണത്തിലേര്‍പ്പെട്ടിരിക്കുമ്പോഴാണ് സംഭവം നടന്നത്. കാറിനടുത്തുണ്ടായിരുന്ന ഗ്യാസ് സിലിണ്ടറും അപകടത്തില്‍ പൊട്ടിത്തെറിച്ച് പരിസരത്തെ നിരവധി വസ്തുക്കള്‍ കത്തിനശിച്ചു. ആളപായമില്ല.
 A car which was parked in front of the house has been completely destroyed after it caught fire. The incident happened at Kavrady in Kambalagadde near Kundapur on Sunday at 8 p m. Some goods kept near the car were also destroyed.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
അഫ്ഗാന്‍ വനിത എം.പിക്ക് നേരെ ചാവേര്‍ ആക്രമണം; 3 പേര്‍ കൊല്ലപ്പെട്ടു
Summary: A car which was parked in front of the house has been completely destroyed after it caught fire.
The incident happened at Kavrady in Kambalagadde near Kundapur on Sunday at 8 p m.
Some goods kept near the car were also destroyed.

Advertisement:

അഭിലാഷിന്റെ പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ട് തിങ്കളാഴ്ച ലഭിക്കും; പ്രക്ഷോഭത്തിനുറച്ച് നാട്ടുകാര്‍

$
0
0
കാഞ്ഞങ്ങാട്: (www.kasargodvartha.com 17.11.2014) ഹൊസ്ദുര്‍ഗ് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ 10ാം തരം വിദ്യാര്‍ത്ഥി, മീനാപ്പീസ് കടപ്പുറത്തെ അഭിലാഷിന്റെ ദുരൂഹ മരണം സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ ആക്ഷന്‍ കമ്മിറ്റി രൂപീകരിക്കാന്‍ ഒരുങ്ങുന്നതിനിടെ പരിയാരത്തു നടത്തിയ പോസ്റ്റു മോര്‍ട്ടത്തിന്റെ റിപോര്‍ട്ട് തിങ്കളാഴ്ച ലഭിക്കും.

അഭിലാഷ് മുങ്ങി മരിച്ചതാകാനാണ് സാധ്യതയെന്ന് പോസ്റ്റു മോര്‍ട്ടത്തിനു നേതൃത്വം നല്‍കുകയും മൃതദേഹം കാണപ്പെട്ട സ്ഥലം പരിശോധിക്കുകയും ചെയ്ത പരിയാരം മെഡിക്കല്‍ കോളജിലെ പോലീസ് സര്‍ജന്‍ ഡോ. എസ്. ഗോപാലകൃഷ്ണ പിള്ള വ്യക്തമാക്കിയിരുന്നു. ആത്മഹത്യയോ, അപകടമരണമോ ആകാം അഭിലാഷിന് സംഭവിച്ചതെന്നും അദ്ദേഹം പറഞ്ഞിരുന്നു. മുങ്ങി മരിച്ചതിനുള്ള സാധ്യതയാണ് മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തിയതിലും പോസ്റ്റുമോര്‍ട്ടത്തിന്റെ പ്രാഥമിക റിപോര്‍ട്ടിലും ലഭിച്ചതെന്ന് ഹൊസ്ദുര്‍ഗ് സി.ഐ. ടി.പി. സുമേഷും വെളിപ്പെടുത്തിയിരുന്നു. മൃതദേഹത്തിന്റെ കണ്ണിലും മുഖത്തും കാണപ്പെട്ട മുറിവുകള്‍ മീനോ, ഞണ്ടോ കടിച്ചതാകാമെന്നും പോലീസ് സര്‍ജന്‍ അഭിപ്രയപ്പെട്ടിരുന്നു.

അതേ സമയം അഭിലാഷിന്റെ മരണത്തിലെ ദുരൂഹത പുറത്തു കൊണ്ടു വന്നില്ലെങ്കില്‍ പോലീസിനെതിരെ ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ടു പോകാനാണ് നാട്ടുകാരുടെ നീക്കം. അഭിലാഷിന്റേത് ഒരിക്കലും ആത്മഹത്യയാകാന്‍ സാധ്യതയില്ലെന്ന് അവര്‍ തറപ്പിച്ചു പറയുന്നു. അപകടമരണത്തിനും സാധ്യത കുറവാണ്. കടല്‍ത്തിരമാലകളില്‍ നീന്തിക്കളിക്കാറുള്ള അഭിലാഷ് ഒരിക്കലും മണലെടുത്ത കുഴിയിലെ വെള്ളക്കെട്ടില്‍ മുങ്ങി മരിക്കില്ലെന്നും നാട്ടുകാര്‍ പറയുന്നു.


വെള്ളിയാഴ്ച വൈകിട്ട് സ്‌കൂള്‍ വിട്ട് വീട്ടിലേക്കു മടങ്ങിയ അഭിലാഷിനെ പിറ്റേന്നു രാവിലെയാണ് വഴിയരികിലെ വെള്ളക്കെട്ടില്‍ മരിച്ച നിലയില്‍ കാണപ്പെട്ടത്. മരണത്തില്‍ തുടക്കം മുതല്‍ തന്നെ ദുരൂഹത പ്രകടമായിരുന്നു.
Medical College, Kanhangad, Kerala, Death, Student, Post-mortem report, Student, Investigation, Protest, Natives, Abhilash death: natives awaiting post-mortem report.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Related News:
കാണാതായ 10-ാം തരം വിദ്യാര്‍ത്ഥി പൂഴിയെടുത്ത വെള്ളക്കെട്ടില്‍ മരിച്ച നിലയില്‍; കൊലയെന്ന് സംശയം

അഭിലാഷ് മുങ്ങി മരിച്ചതാകാനാണ് സാധ്യതയെന്ന് പോലീസ്; സര്‍ജന്‍ സ്ഥലം പരിശോധിച്ചു

Also read:
ശബരിമല തീര്‍ത്ഥാടകരുടെ വാഹനം ഗ്യാസ് ടാങ്കറുമായി കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു

ഫേസ് ബുക്കിലൂടെ സൗഹൃദം സ്ഥാപിച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചയാള്‍ അറസ്റ്റില്‍

$
0
0
ഉഡുപ്പി: (www.kasargodvartha.com 17.11.2014) സോഷ്യല്‍ മിഡിയയിലൂടെ സൗഹൃദം സ്ഥാപിച്ച പെണ്‍കുട്ടിയെ പീഡിപ്പിച്ച കാര്‍ ഡ്രൈവര്‍ അറസ്റ്റില്‍. കുര്‍ക്കള്‍ സ്വദേശി ഹരിഷാണ് അറസ്റ്റിലായത്.

നിരന്തരം പെണ്‍കുട്ടിയുമായി ഫേസ് ബുക്കില്‍ ചാറ്റ് ചെയ്യാറുണ്ടായിരുന്ന ഹരിഷ് നവംബര്‍ പതിമൂന്നിന് കര്‍ക്കലയില്‍ വച്ച് നേരില്‍ കാണണമെന്ന് പെണ്‍കുട്ടിയോട് ആവശ്യപ്പെട്ടു. ഇതിനെത്തുടര്‍ന്ന് ബസില്‍ കര്‍ക്കലയില്‍ എത്തിചേര്‍ന്ന പെണ്‍കുട്ടിയുമായി ഹിരിയഡുക്കയിലെ കാട്ടിലേക്ക് പുറപ്പെട്ട ഹരിഷിനെ പിന്തുടര്‍ന്ന നാട്ടുക്കാര്‍ വിവരം പോലീസില്‍ അറിയിക്കുകയും സ്ഥലത്തെത്തിയ പോലീസ് ഹരിഷിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. പ്രതിയെ പതിനഞ്ച് ദിവസത്തെ ജുഡിഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

ഇതിനുമുമ്പും നിരവധി തവണ പെണ്‍കുട്ടിയുമായി ശാരീരികബന്ധത്തിലേര്‍പ്പെട്ടിരുന്നതായി ചോദ്യം ചെയ്യലില്‍ പ്രതി സമ്മതിച്ചിട്ടുണ്ട്. പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Udupi, Molestation, Girl, Arrest, Car Driver, Social Media, Facebook.

Also read:
ദൈവം അനുഗ്രഹിച്ചാല്‍ സജീവ രാഷ്ട്രീയത്തിലിറങ്ങും: രജനി കാന്ത്

ജാതിപ്പേരു വിളിച്ച് ആക്ഷേപം, ചോദ്യം ചെയ്തപ്പോള്‍ തലയ്ക്ക് കല്ലുകൊണ്ടിടിച്ചു

$
0
0
കാസര്‍കോട്: (www.kasargodvartha.com 17.11.2014) യുവാവിനെ ജാതിപ്പേരു വിളിച്ച് ആക്ഷേപിച്ചു. ചോദ്യം ചെയ്തപ്പോള്‍ തലയ്ക്കു കല്ലുകൊണ്ടിടിച്ചു. ബെദ്രഡുക്ക ലക്ഷം വീട് കോളനിയിലെ ബാബുവിന്റെ മകന്‍ വിട്ടള(30)യെയാണ് ആക്രമിച്ചത്.

ഞായറാഴ്ച രാത്രി 7.30 മണിയോടെ കെല്‍ ഫാക്ടറിക്കടുത്തു വെച്ചാണ് അക്രമം. സദാനന്ദ എന്നയാളാണ് അക്രമിച്ചതെന്ന് കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ കഴിയുന്ന വിട്ടള പറഞ്ഞു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Kasaragod, Attack, Assault, General-hospital, Injured, Kerala, Vitla, Youth assaulted

Also read:
Viewing all 67200 articles
Browse latest View live


<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>