Quantcast
Channel: KasargodVartha: Kasaragod News paper Live, Kannur, Mangalore, Malabar ചുറ്റുവട്ടം കാസർഗോഡ് വാർത്തകൾ
Viewing all 67200 articles
Browse latest View live

മെഡിക്കല്‍ കോളജ് നിര്‍മാണത്തിനായി വട്ടപ്പൂജ്യം; ജില്ലയിലെ സര്‍വമേഖലകളെയും അവഗണിച്ച ബജറ്റ്- ബിജെപി

$
0
0
കാസര്‍കോട്: (www.kasargodvartha.com 14/03/2015) കെ.എം.മാണിയുടെ ബജറ്റില്‍ ജില്ലയെ തീര്‍ത്തും അവഗണിച്ചുവെന്ന് ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. കെ. ശ്രീകാന്ത് പറഞ്ഞു. കാസര്‍കോട് ജില്ലയ്ക്കായി യാതൊരു തരത്തിലുള്ള ആനുകൂല്യങ്ങളും നീക്കി വെയ്ക്കാതെ ധനമന്ത്രി അവതരിപ്പിച്ചെന്ന് അവകാശപ്പെടുന്ന ബജറ്റ് തീര്‍ത്തും നിരാശാജനകവും ജനവിരുദ്ധവുമായിരുന്നെന്നും അദ്ദേഹം ആരോപിച്ചു.

കാസര്‍കോട് ജില്ലക്കായി അനുവദിച്ച മെഡിക്കല്‍ കോളജിന്റെ തറക്കല്ലിടല്‍ നടന്നിട്ട് മാസങ്ങള്‍ കഴിഞ്ഞിട്ടും ബജറ്റില്‍ ഒരു രൂപ പോലും ഇതിനായി മാറ്റിവെക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ല. ഇത് ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണ്. മെഡിക്കല്‍ കോളജ് നിര്‍മാണത്തിനായി തുക നീക്കിവെക്കാതെ ജനങ്ങളുടെ കണ്ണില്‍ പൊടിയിടുന്ന ബജറ്റാണ് കെ.എം.മാണി അവതരിപ്പിച്ചത്.

ജില്ലയിലെ അടയ്ക്ക കര്‍ഷകരെ സഹായിക്കുന്നതിനായി കഴിഞ്ഞ ബജറ്റില്‍ സര്‍ക്കാര്‍ വന്‍തുക പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇതുവരെയും തുക അനുവദിച്ചു നല്‍കിയിട്ടില്ല. അവശ്യസാധനങ്ങളുടെ വില മൊത്തത്തില്‍ വര്‍ധിപ്പിച്ച സര്‍ക്കാര്‍ പ്രഭാകരന്‍ കമ്മീഷന്‍ റിപോര്‍ട്ട് ഫലപ്രദമായി വിനിയോഗിക്കുമെന്ന് പറഞ്ഞ വാക്കും തെറ്റിച്ചു. അഞ്ച് വര്‍ഷം കൊണ്ട് 11,000 കോടി നിക്ഷേപിക്കുമെന്ന് വീമ്പിളക്കിയ സര്‍ക്കാര്‍ നാമമാത്രമായ തുക മാത്രമാണ് ഇതിനായി നീക്കിവെച്ചത്.

ഇതിനു പുറമെ എന്‍ഡോസള്‍ഫാന്‍ പാക്കേജില്‍ ജില്ലയ്ക്ക് നല്‍കേണ്ട ആനുകൂല്യങ്ങളെക്കുറിച്ചും സര്‍ക്കാര്‍ മറന്ന മട്ടാണ്. മത്സ്യ - മലയോര മേഖലയെയും കാര്‍ഷിക മേഖലയെയും അവഗണിച്ച സര്‍ക്കാര്‍ ജില്ലയോട് സ്ഥിരമായി കാണിക്കുന്ന അവഗണന പ്രതിഷേധാര്‍ഹമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords: Kasaragod, Kerala, BJP, Budget, Minister, Medical College, Health, KM Mani. 

Advertisement:

കൈക്കോട്ട്കടവ് പൊറോപ്പാടെ ടി.എം അഹമ്മദ് ഹാജി നിര്യാതനായി

$
0
0
തൃക്കരിപ്പൂര്‍: (www.kasargodvartha.com 14/03/2015) തലിച്ചാലം സ്വദേശി കൈക്കോട്ട്കടവ് പൊറോപ്പാടെ ടി.എം അഹമ്മദ് ഹാജി (80) നിര്യാതനായി. ഭാര്യ: മറിയുമ്മ. മക്കള്‍: അബ്ദുല്‍ ലത്വീഫ്, മുത്തലിബ് (സൗദി), കുഞ്ഞബ്ദുല്ല, മുഹമ്മദ് റാഫി (ഇരുവരും ദുബൈ), മുസ്തഫ, ഇബ്രാഹിം, അബ്ദുല്‍ വഹാബ്, യൂനുസ്, റാബിയ, റൈഹാനത്ത്, ജുവൈരിയ്യ, സുമയ്യ, സുഹറ.

Kasaragod, Kerala, Trikaripur, died, Obituary, T.M. Ahmed Haji, മരുമക്കള്‍: സാദിഖ്, അബ്ദുല്ല, മുഹമ്മദ്, ഹഫ്‌സുല്ല, അബ്ദുര്‍ റഹീം. മൃതദേഹം ശനിയാഴ്ച രാവിലെ ഒമ്പത് മണിക്ക് വള്‍വക്കാട് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

എം.എ. ഉസ്താദിന്റെ ജീവിതം സമൂഹത്തിന് ഉത്തമ മാതൃക: യഹ്‌യ തളങ്കര

$
0
0
നൂറുല്‍ ഉലമയെ അനുസ്മരിച്ച് സഅദിയ്യ പൂര്‍വ വിദ്യാര്‍ത്ഥി സംഘം

ദുബൈ: (www.kasargodvartha.com 14/03/2015)നൂറുല്‍ ഉലമാ എം.എ ഉസ്താദിന്റെ ജീവിതം സമൂഹത്തിന് ഉത്തമ മാതൃകയും സന്ദേശവുമാണെ് കെ.എം.സി.സി നേതാവും വെല്‍ഫിറ്റ് ഗ്രൂപ്പ് ചെയര്‍മാനുമായ ഹാജി യഹ്‌യ തളങ്കര പറഞ്ഞു. മദ്രസാ വിദ്യാഭ്യാസ രംഗത്തും സഅദിയ്യ സ്ഥാപനങ്ങളുടെ വളര്‍ചയിലും ഉസ്താദിന്റെ സേവനം നിസ്തൂലവും ആരാലും അവഗണിക്കപ്പെടാനാവാത്തതുമാണെന്ന് അദ്ദേഹം പറഞ്ഞു.

സഅദിയ്യ യതീംഖാന പൂര്‍വ വിദ്യാര്‍ത്ഥികള്‍ ദുബൈ സഅദിയ്യ ഇന്ത്യന്‍ സെന്ററില്‍ സംഘടിപ്പിച്ച നൂറുല്‍ ഉലമാ എം.എ. ഉസ്താദ് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഒസാസോ പ്രസിഡണ്ട് അക്ബര്‍ അലി മഞ്ചേശ്വരം അധ്യക്ഷത വഹിച്ചു. ഒസാസോയുടെ ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സഅദിയ്യയില്‍ പഠിക്കുന്ന അനാഥ അഗതികളെ ദത്തെടുക്കുന്ന എം.എ. ഉസ്താദ് ജീവ കാരുണ്യ പദ്ധതിയുടെ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു.

പദ്ധതിയുടെ ഭാഗമായി അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ 100 വിദ്യാര്‍ത്ഥികളെ ദത്തെടുക്കുന്ന പദ്ധതിക്ക് തുടക്കമായി. ഹാജി യഹ്‌യ സാഹിബിനുള്ള ഒസാസോയുടെ ഉപഹാരം അദ്ദേഹം തന്നെ രചിച്ച എം.എ. ഉസ്താദിനെ കുറിച്ചുള്ള കവിത ആലേഖനം ചെയ്ത ഫലകം ദുബൈ സഅദിയ്യ സെക്രട്ടറി കരീം ഹാജി  കൈമാറി.

കെ.കെ.എം. സഅദി മണ്ണാര്‍ക്കാട് അനുസ്മരണ പ്രഭാഷണം നടത്തി. സയ്യിദ് ഫാസില്‍ സഅദി കരുവന്തരുത്തി പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കി. കരീം ഹാജി തളങ്കര, താജുദ്ധീന്‍ ഉദുമ, കൊല്ലംപാടി അബ്ദുല്‍ ഖാദിര്‍ സഅദി, അമീര്‍ ഹസ്സന്‍, യഹ്‌യ സഅദി പടിക്കല്‍, ശിഹാബുദ്ദീന്‍ പരപ്പ, കരീം ഇരിയ, എന്നിവര്‍ എം.എ. ഉസ്താദിനെ കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെച്ചു. റഫീഖ് ആലംപാടി (ഒമാന്‍) ഒസാസോയുടെ പ്രവര്‍ത്തനങ്ങള്‍ സദസിനു പരിചയപ്പെടുത്തി. അലി. ടി.എ. സ്വാഗതവും അസീസ് കണ്ണൂര്‍ നന്ദിയും പറഞ്ഞു.

സംഗമത്തിനു മുന്നോടിയായി ചേര്‍ന്ന ഒസാസോ പ്രവര്‍ത്തക സമിതി യോഗത്തില്‍ എം.എ ഉസ്താദ് ജീവകാരുണ്യ പദ്ധതിയുടെ നടത്തിപ്പിനായി അബ്ദുല്‍ ഗഫാര്‍ സഅദിയുടെ നേതൃത്വത്തില്‍ സലാം ടി.എ. ചെയര്‍മാനും ഫാറൂഖ് ഹുസൈന്‍, ഉമര്‍ മങ്കര (കണ്‍വീനര്‍മാര്‍) എന്നിവരടങ്ങുന്ന കമ്മിറ്റിയെ തിരഞ്ഞെടുത്തു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.



Keywords: Kasaragod, Kerala, Noorul-Ulama-M.A.Abdul-Khader-Musliyar, Gulf, Yahya-Thalangara, Remembrance. 

അരങ്ങിലെത്തിയത് ഒരു കുടുംബത്തിലെ 3 പേര്‍; ആസ്വാദകര്‍ക്ക് ലഭിച്ചത് അപൂര്‍വ സൗഭാഗ്യം

$
0
0
നീലേശ്വരം: (www.kasargodvartha.com 14/03/2015)ഇഷ്ട ദൈവത്തിന് മുന്നില്‍ ചിലങ്ക കിലുക്കവുമായി ഒരു തലമുറയിലെ മൂന്നു പേര്‍ അരങ്ങിലെത്തിയപ്പോള്‍ നീലേശ്വരത്തെ കലാസ്വാദകര്‍ക്ക് ലഭിച്ചത് അപൂര്‍വ ഭാഗ്യം. നീലേശ്വരം തളിയില്‍ ക്ഷേത്രത്തിന്റെ വിളക്കുമാടം സമര്‍പണത്തിന്റെ ഭാഗമായി നടന്ന കലാപരിപാടിയിലാണ് ഒരു കുടുംബത്തിലെ മൂന്നു തലമുറയില്‍പ്പെട്ടവര്‍ അരങ്ങിലെത്തിയത്.
നീലേശ്വരം പടിഞ്ഞാറ്റം കൊഴുവലിലെ റിട്ട. അധ്യാപകന്‍ പി.യു. ദിനചന്ദ്രന്‍ നായരുടെ ഭാര്യ രത്‌നാവതി ടീച്ചര്‍, മകള്‍ സീന ഡി നായര്‍, സീനയുടെ മകള്‍ ചക്കരയെന്ന അഭിരാമി എന്നിവരും, ഒപ്പം തന്നെ രത്‌നാവതിയുടെ മകന്‍ രതീഷ് നായരുടെ ഭാര്യയും ഗൈനക്കോളജിസ്റ്റുമായ ഡോ. ദീപാ മാധവുമാണ് വിവിധ പരിപാടികളുമായി ആസ്വാദകരുടെ ഹൃദയം കീഴടക്കിയത്.

കാഞ്ഞങ്ങാട് ദുര്‍ഗാ ഹൈസ്‌കൂളില്‍ നിന്ന് വിരമിച്ച് ഒരു പതിറ്റാണ്ട് കഴിഞ്ഞെങ്കിലും താന്‍ പഠിച്ചെടുത്ത തിരുവാതിര ഹൃദയത്തോട് ചേര്‍ത്ത് ഒരിക്കല്‍ കൂടി അരങ്ങിലെത്തിക്കുകയായിരുന്നു രത്‌നാവതി ടീച്ചര്‍. സൗദി അറേബ്യ ആസ്ഥാനമായുള്ള അല്‍ തായല്‍ ഗ്രൂപ്പ് ട്രാവല്‍ ഡിവിഷന്റെ ദുബൈ് കണ്‍ട്രി ഹെഡ് ആണ് സീനാ ഡി. നായര്‍. സ്‌കൂള്‍ - കോളജ് തലത്തില്‍ നിരവധി തവണ കലാ കിരീടം കരസ്ഥമാക്കിയ സീന, നീണ്ട 20 വര്‍ഷത്തിന് ശേഷം കഥകളിയിലൂടെ രംഗപ്രവേശം ചെയ്യുകയായിരുന്നു. ബന്ധു കൂടിയായ കോട്ടക്കല്‍ ഉണ്ണികൃഷ്ണന്റെ സഹായത്തോടെ ക്രിമീര വധം കഥകളിയിലെ ലളിതയായി സീന വേഷമിട്ടപ്പോള്‍ പാഞ്ചാലിയായി കോട്ടക്കല്‍ ബാലനാരായണനും രംഗത്തെത്തി.

സീനയുടെ മകള്‍ അഭിരാമി കേരള നടനമാണ് അവതരിപ്പിച്ചത്. ചെറുവത്തൂര്‍ പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ഗൈനക്കൊളജിസ്റ്റായ ഡോ. ദീപാ മാധവ് കുച്ചിപ്പുടിയും ഭരതനാട്യവുമാണ് അവതരിപ്പിച്ചത്. സീനയ്ക്ക് ദുബൈയില്‍ ഏറെ ജോലിത്തിരക്കിലും കലാരംഗത്തുള്ള രണ്ട് പതിറ്റാണ്ടായുള്ള ബ്രേക്കിന് വിരാമമിടാനും, വീണ്ടും കലാ രംഗത്ത് സജീവമാകുവാനും വേണ്ടിയാണ് കഥകളിയുമായി ജന്മ നാട്ടിലെത്തിയത്. ദുബൈയിലെ കലാപരിപാടികളില്‍ ജഡ്ജായും, ചാനല്‍ പരിപാടികളുടെ ജൂറിയായും രംഗത്ത് എത്തിയെങ്കിലും ഇനി ആസ്വാദകര്‍ക്ക് വ്യത്യസ്ഥത പകര്‍ന്ന് കഥകളിയും നൃത്തവും അവതരിപ്പിക്കുവാനാണ് സീനയുടെ തീരുമാനം. തീരുമാനത്തിന് പൂര്‍ണ പിന്തുണയുമായി ഭര്‍ത്താവ് ബാലഗോപാലന്‍ വണ്ണാടിയിലും ഉള്ളതായി സീന പറയുന്നു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.


സീന

Keywords: Nileshwaram, Programme, Competition, Kasaragod, Kanhangad, Kerala. 

പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു

$
0
0
തൃക്കരിപ്പൂര്‍: (www.kasargodvartha.com 14/03/2015) തീപൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. ഇടയിലെക്കാട്ടിലെ മാരാന്‍ കാവില്‍ രാഘവന്റെ മകള്‍ കെ. ശാന്ത (46)യാണ് മരിച്ചത്.

കഴിഞ്ഞ 26നാണ് ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് ശാന്തയെ പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയത്. പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. ഭര്‍ത്താവ് ബാബു (പുതിയതെരു), മക്കള്‍: മനോജ്, പരേതയായ മിനി. മരുമകള്‍ രതി. സഹോദരങ്ങള്‍: വനജ, ശ്യാമള, ചന്ദ്രന്‍.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Woman dies after burn injury

Keywords: Trikaripur, Death, Obituary, House, Fire, Kanhangad, Kasaragod, Kerala, K Shantha, Woman dies after burn injury. 

പരിശീലനം കഴിഞ്ഞ് രണ്ട് മാസത്തിനുള്ളില്‍തന്നെ പോലീസ് ഡോഗ് ടിഫിക്ക് മെഡല്‍

$
0
0
കാസര്‍കോട്: (www.kasargodvartha.com 14/03/2015) പരിശീലനം പൂര്‍ത്തിയാക്കി ആദ്യത്തെ രണ്ട് മാസത്തിന് ഉള്ളില്‍ തന്നെ ജില്ലാ പോലീസ് ഡോഗ് സ്‌ക്വാഡ് യൂണിറ്റിലെ ടിഫിക്ക് തൃശ്ശൂരില്‍ നടന്ന 58-ാമത് കേരള പോലീസ് സംസ്ഥാന ഡ്യൂട്ടി മീറ്റില്‍ വെങ്കല മെഡല്‍ ലഭിച്ചു. ഡോഗുകളുടെ എക്‌സ്‌പ്ലോസീവ് ഇനത്തിലാണ് ടിഫിക്ക് വെങ്കല മെഡല്‍ ലഭിച്ചത്.

ഒന്നേക്കാല്‍ വയസുമാത്രം പ്രായമുള്ള ടിഫി പരിശീലനം പൂര്‍ത്തിയാക്കി ആദ്യനിയമനം ലഭിച്ചാണ് കാസര്‍കോട്ട് എത്തിയത്. 2014-15 വര്‍ഷം തൃശ്ശൂര്‍ പോലീസ് അക്കാദമിയില്‍ നിന്നാണ് ടിഫിക് പരിശീലനം ലഭിച്ചത്. പോലീസ് മീറ്റില്‍ എക്‌സ്‌പ്ലോസീവ് സ്മിറ്റര്‍ മത്സരത്തില്‍ ഒന്നാം സ്ഥാനം കോഴിക്കോട്ടെ ബഡ്ഡിക്കും രണ്ടാംസ്ഥാനം പാലക്കാട്ടെ മാക്‌സിനുമാണ് ലഭിച്ചത്. മൂന്നാം സ്ഥാനത്ത് എത്തിയെങ്കിലും മിന്നുന്ന പ്രകടനമാണ് ടിഫി കാഴ്ചവെച്ചതെന്ന് കാസര്‍കോട്ടെ പരിശീലകരായ ചിറ്റാരിക്കാലിലെ ജിന്‍സും, കൊന്നക്കാട്ടെ യതീശനും പറഞ്ഞു.

പാലും ഡ്രൈഫുഡുമാണ് (പൊടിഗിരി) ടിഫിയുടെ ഇഷ്ട ഭക്ഷണം. സ്‌ഫോടക വസ്തുക്കളും മറ്റും കണ്ടെത്തുന്നതില്‍ അസാമാന്യ കഴിവാണ് ടിഫി കാഴ്ചവെക്കുന്നത്. ടിഫിയെകൂടാതെ ഡോഗ് സ്‌ക്വാഡ് യൂണിറ്റില്‍ ട്രാക്കര്‍ ഡോഗ് ആയ അഞ്ച് വയസുള്ള അലക്‌സ് എന്ന ഡോഗുമുണ്ട്. നാല് വര്‍ഷം മുമ്പാണ് അലക്‌സ് കാസര്‍കോട്ടെത്തിയത്. കൊല, മോഷണം എന്നിവ കേസുകളുടെ അന്വേഷണങ്ങളില്‍ അലക്‌സ് കഴിവ് തെളിയിച്ചിരുന്നു.
Dog, Kasaragod, Kerala, Police, Medal, Thrissur, Tiffy wins bronze medal.








ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

ഇടയിലക്കാട് ബാലന്‍ വധം: വിധി പ്രഖ്യാപനം 19 ന്

$
0
0
കാസര്‍കോട്: (www.kasargodvartha.com 14/03/2015) തൃക്കരിപ്പൂര്‍ ഇടയിലക്കാട് തുരുത്തില്‍ ചെങ്കല്ല് ഏജന്റായ ബാലനെ (62) കുത്തിക്കൊന്ന കേസില്‍ കാസര്‍കോട് ജില്ലാ സെഷന്‍സ് കോടതിയില്‍ വിചാരണ പൂര്‍ത്തിയായി. സാഹചര്യത്തെളിവ് മാത്രമുള്ള കേസില്‍ 19 ന് വിധി പറയും. ഇടയിലക്കാട് നാഗം ജംഗ്ഷനില്‍ വാടകവീട്ടില്‍ താമസിക്കുന്ന കള്ളാര്‍ പൂടംകല്ല് സ്വദേശി മോഹന(60)നാണ് കേസിലെ പ്രതി.

2013 ജനുവരി 12 ന് രാത്രിയിലാണ് ബാലനെ കുത്തിക്കൊലപ്പെടുത്തിയത്. രാത്രി 11 മണിയോടെ ഇടയിലക്കാട് ബണ്ടിന് സമീപത്തെ കൈപ്പാട്ടുചാലിലെ വെള്ളംനിറഞ്ഞ കുഴിയിലാണ് ബാലന്റെ മൃതദേഹം കണ്ടെത്തിയത്. രാത്രി എട്ട് മണിയോടെ ബാലന്റെ ഭാര്യ ഭാരതിയെ വീടിന്റെ ടെറസില്‍ തുണിയെടുക്കാന്‍ കയറിയപ്പോള്‍ അവിടെ ഒളിച്ചിരിക്കുകയായിരുന്ന പ്രതി മോഹനന്‍ കടന്നുപിടിച്ചിരുന്നു. ഭാരതി ബഹളംവെച്ചപ്പോള്‍ മോഹനന്‍ ഓടിരക്ഷപ്പെട്ടു.

ഈ സംഭവം ഭാരതി ഭര്‍ത്താവിനെയും സഹോദരനെയും അറിയിച്ചിരുന്നു. പുറത്തുപോയിരുന്ന ബാലന്‍ സംഭവമറിഞ്ഞ് വീട്ടിലേക്ക് ഓടിവരുന്നതിനിടെ വഴിയില്‍വെച്ച് മോഹനനെ കണ്ടുമുട്ടുകയും ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടാവുകയും ചെയ്തു. ഇതിനിടെയാണ് ബാലന് കുത്തേറ്റത്.

സംഭവ സ്ഥലത്തുനിന്ന് ലഭിച്ച മൊബൈല്‍ ഫോണാണ് കേസിന് തുമ്പായത്. വഴിയില്‍ വെച്ചുണ്ടായ വാക്കേറ്റത്തിനിടെ കയ്യിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് വയറിന് കുത്തിക്കൊലപ്പെടുത്തുകയായിരുന്നെന്നാണ് കേസ്.
Kasaragod, Kerala, Murder-case, court, Police, Mobile Phone, K. Balan, Killed, Attack, Wife, Police, Case, Investigation, Missing, Kottayam, Cheruvathur, Kasaragod, Malayalam News, Mohanan.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Related News: 
ചെങ്കല്ല് കോണ്‍ട്രാക്ടറുടെ കൊല: പ്രതിയെ കോഴിക്കോട്ടു നിന്ന് അറസ്റ്റു ചെയ്തു

ചെങ്കല്ല് കോണ്‍­ട്രാ­ക്ടര്‍ ഭാര്യാ വീ­ടി­ന­ടു­ത്ത് കു­ത്തേ­റ്റു മ­രി­ച്ച നി­ല­യില്‍


ചെങ്കല്ല് ഏജന്റിന്റെ കൊല ഭാര്യയെ അപമാനിച്ചതിനെ ചോദ്യം ചെയ്തതിന്; പ്രതി ഒളിവില്‍

Keywords: Kasaragod, Kerala, Murder-case, court, Police, Mobile Phone, K. Balan, Killed, Attack, Wife, Police, Case, Investigation, Missing, Kottayam, Cheruvathur, Kasaragod, Malayalam News, Mohanan.

Advertisement:

ട്രെയിന്‍ യാത്രയ്ക്കിടയിലെ ഈ സുഹൃത്തുക്കള്‍ ചെയ്യുന്നത് ചെറിയ കാര്യമല്ല

$
0
0
കാസര്‍കോട്: (www.kasargodvartha.com 14/03/2015) ടീമുകള്‍ക്ക് ട്രെയിനുകളുടെ പേര് നല്‍കി ക്രിക്കറ്റ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുകയാണ് ട്രെയിന്‍ യാത്രക്കാരായ കാസര്‍കോട് സ്വദേശികളുടെ കൂട്ടായ്മയായ കാഞ്ഞങ്ങാട് ബാച്ചിലര്‍ ട്രെയിന്‍. ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്യുന്നതാകട്ടെ റെയില്‍വെ അഡീഷണല്‍ എസ്.ഐ മധുസൂദനനും. ഇതുകൊണ്ടു മാത്രം തീര്‍ന്നില്ല, നിര്‍ധനരായ കുടുംബങ്ങളെ സഹായിക്കുന്നതിനുള്ള പണം കണ്ടെത്തുന്നതിന് വേണ്ടിയാണ് ഇവര്‍ ക്രിക്കറ്റ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്.

ആറ് ടീമുകളാണ് മത്സരത്തില്‍ പങ്കെടുക്കുന്നത്. ഞായറാഴ്ച രാവിലെ ഒമ്പത് മണിക്ക് കാസര്‍കോട് റെയില്‍വെ സ്‌റ്റേഷന് പരിസരത്തുള്ള ഗ്രൗണ്ടിലാണ് മത്സരം നടക്കുക. എഗ്മോര്‍ സ്‌ട്രൈക്കേഴ്‌സ്, ഏറനാട് ബില്‍ഡേഴ്‌സ്, ഗരീബ് യോര്‍ക്കേഴ്‌സ്, രാജധാനി ഹീറോസ്, പറുശുറാം ഡെവിള്‍സ്, ഇന്റര്‍സിറ്റി പ്ലാനേഴ്‌സ് എന്നിങ്ങനെയാണ് ടീമുകള്‍ക്ക് പേര് നല്‍കിയിരിക്കുന്നത്. 

കാഞ്ഞങ്ങാട് കട നടത്തിവരുന്നവരും, ജോലി ചെയ്യുന്നവരുമായ സാജിദ്, കബീര്‍, സജാദ് ചെമ്മനാട്, ആഷിഫ്, റഹ് മാന്‍, അഷ്‌റഫ്, ബഷീര്‍, അനീസ് തുടങ്ങിയവരാണ് ഈ ക്രിക്കറ്റ് ടൂര്‍ണമെന്റിന് പിന്നില്‍. വിജയികള്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങളും ഇവര്‍ ഒരുക്കിയിട്ടുണ്ട്. വര്‍ഷങ്ങളായി ഒപ്പമുള്ള സഹയാത്രികരോട് പേര് പോലും ചോദിക്കാത്തവരുള്ളിടത്താണ് ഒരു കൂട്ടായ്മ സംഘടിപ്പിച്ച് ഇവര്‍ വ്യത്യസ്തരാവുന്നത്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.



Keywords: Kasaragod, Kerala, Train, Youth, Cricket Tournament, Sports, Kanhangad, Shop, Cricket tournament of train passenger. 


ഹര്‍ത്താല്‍ അനുകൂലികള്‍ വീട്ടില്‍ കയറി ഭീഷണിപ്പെടുത്തിയതായി പരാതി

$
0
0
തൃക്കരിപ്പൂര്‍: (www.kasargodvartha.com 14/03/2015)ഹര്‍ത്താല്‍ അനുകൂലികള്‍ വീട്ടില്‍ കയറി ഭീഷണിപ്പെടുത്തിയതായി പരാതി. വലിയ പറമ്പ് പട്ടേല്‍ കടപ്പുറത്ത് വീട്ടില്‍ ജോലിചെയ്യുകയായിരുന്ന അന്യ സംസ്ഥാനത്തൊഴിലാളികളെയും വീട്ടുകാരെയും ഭീഷണിപ്പെടുത്തിയെന്നാണ് പരാതി.

ഇതുസംബന്ധിച്ച് പ്രദേശിക ലീഗ് നേതാവായ പട്ടേല്‍ കടപ്പുറം സ്വദേശി ടി.കെ അബ്ദുല്‍ മജീദാണ് ചന്തേര പോലീസില്‍ പരാതി നല്‍കിയത്. വൈകിട്ട് മൂന്നുമണിയോടെ വീട്ടിലെത്തിയ സംഘം ടൈല്‍സ് ജോലിക്കാരായ അന്യ സംസ്ഥാന തൊഴിലാളികളെ ഭീഷണിപ്പെടുത്തുകയും ജോലി തടസപ്പെടുത്തുകയുമായിരുന്നു.

ഇത് ചോദ്യം ചെയ്ത സ്ത്രീകളുള്‍പെടെയുള്ള വീട്ടുകാരെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നും പരാതിയില്‍ പറയുന്നു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.


Keywords: Trikaripur, Kasaragod, Kanhangad, Kerala, Complaint, House, Police, TK Abdul Majeed, Threatening, Harthal, Complaint against Hartal supporters. 

ശിശുഭവനില്‍ 14 കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ ശേഷം മുങ്ങിയ മധ്യപ്രദേശ് സ്വദേശി അറസ്റ്റില്‍

$
0
0
കാഞ്ഞങ്ങാട്: (www.kasargodvartha.com 14/03/2015)ശിശുഭവനിലെ അന്തേവാസിയായ 14 കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ ശേഷം മുങ്ങിയ മധ്യപ്രദേശ് സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. മധ്യപ്രദേശ് മാന്‍ഡല ജില്ലയിലെ അജബ് കുമാര്‍ ദുര്‍ബെ (22)യെയാണ് വെള്ളരിക്കുണ്ട് സി.ഐ ടി.പി സുമേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്.

ശിശുഭവനിലെ ക്ലീനിംഗ് തൊഴിലാളിയായ അജബ് കുമാര്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം നാട്ടിലേക്ക് മുങ്ങുകയായിരുന്നു. പെണ്‍കുട്ടി നാല് മാസം ഗര്‍ഭിണിയാണെന്നറിഞ്ഞ ശിശുഭവന്‍ അധികൃതര്‍ പെണ്‍കുട്ടിയെയും കൂട്ടി പോലീസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. പ്രതിയുടെ പേര് മാത്രമാണ് ശിശുഭവനിലെ അധികൃതരുടെ കൈവശമുണ്ടായിരുന്നത്. ഒരാഴ്ച മുമ്പാണ് പ്രതിയെ തേടി ടി.പി സുമേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം മധ്യപ്രദേശിലേക്ക് തിരിച്ചത്.

തിരച്ചിലിനൊടുവില്‍ നക്‌സല്‍ സ്വാധീന മേഖലയില്‍ നിന്നും അതിസാഹസികമായാണ് പോലീസ് അജബ് കുമാറിനെ പിടികൂടിയത്. പ്രതിയെ നാട്ടിലെത്തിച്ചു. അഡീഷണല്‍ എസ്.ഐ ജോസൂട്ടി, സീനിയര്‍ പോലീസ് ഓഫീസര്‍ കമലാക്ഷന്‍ എന്നിവരും പ്രതിയെ പിടികൂടിയ പോലീസ് സംഘത്തിലുണ്ടായിരുന്നു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.


Keywords: Kasaragod, Kanhangad, Accuse, Arrest, Molestation, Vellarikundu, Ajab Kumar, TP Sumesh, Molestation: Accused arrested in Madhya Pradesh.

ഹര്‍ത്താലിന് സ്റ്റുഡിയോ തുറന്നതിന് ഉടമയെയും സുഹൃത്തുക്കളേയും മര്‍ദിച്ചു

$
0
0
നീലേശ്വരം: (www.kasargodvartha.com 15/03/2015) ഹര്‍ത്താലിന് സ്റ്റുഡിയോ തുറന്നതിന് ഉടമയെയും സുഹൃത്തുക്കളെയും മര്‍ദിച്ചതായി പരാതി.  നീലേശ്വരം രാജാറോഡില്‍ റെയില്‍വേ മേല്‍പാലം പരിസരത്തുള്ള നിറം സ്റ്റുഡിയോയില്‍ ശനിയാഴ്ച രാവിലെയാണ് സംഭവം. സ്റ്റുഡിയോ ഉടമ പടന്നക്കാട് ഒഴിഞ്ഞ വളപ്പിലെ ഷാജി (35), ഒപ്പം സ്റ്റുഡിയോയിലുണ്ടായിരുന്ന  സുഹൃത്തുക്കളായ ചിന്തു, അരുണ്‍ എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്.

കോണ്‍വെന്റ് ജംഗ്ഷനില്‍ നിന്നും ഇടതുമുന്നണി പ്രകടനം വരുന്നതിനിടെ സ്റ്റുഡിയോയിലേക്ക് കയറിയ സംഘമാണ് മര്‍ദിച്ചതെന്ന് ഷാജി പറഞ്ഞു. സ്റ്റുഡിയോയുടെ പുറത്ത് വച്ചിരുന്ന പൂച്ചെടികളും മറ്റും സംഘം തകര്‍ത്തു.
Kasaragod, Kerala, Neeleswaram, Assault, complaint, Harthal, Attack,
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

നിര്‍മാണത്തൊഴിലാളി വീട്ടുപറമ്പിലെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍

$
0
0
ഉപ്പള: (www.kasargodvartha.com 15/03/2015) നിര്‍മാണത്തൊഴിലാളിയെ വീട്ടുപറമ്പിലെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ബള്ളൂര്‍ ദര്‍ക്കാസിലെ ദിനേശ (33) യെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നതായാണ് ബന്ധുക്കള്‍ പറയുന്നത്.

ആത്മഹത്യയാണെന്ന് സംശയിക്കുന്നു. സുബാദേവഡിഗെ- ദേവകി ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: ഗണേഷ്, ശാരദ.
Kasaragod, Kerala, Uppala, died, Obituary, suicide, Hanged, Dinesha, Dead body,
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

സ്ത്രീധനം ആവശ്യപ്പെട്ട് യുവതിയെ ഇസ്തിരിപ്പെട്ടി കൊണ്ട് പൊള്ളിച്ചു; ഭര്‍ത്താവിനും ബന്ധുക്കള്‍ക്കുമെതിരെ കേസ്

$
0
0
നീലേശ്വരം: (www.kasargodvartha.com 15/03/2015) യുവതിയെ ഇസ്തിരിപ്പെട്ടി കൊണ്ട് പൊള്ളിക്കുകയും വടി കൊണ്ട് കൈ തല്ലിയൊടിച്ചതായും പരാതി. സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവിനും ബന്ധുക്കള്‍ക്കുമെതിരെ പോലീസ് കേസെടുത്തു. കാഞ്ഞങ്ങാട് കൂളിയങ്കാല്‍ നസീറ മന്‍സിലിലെ നസിയ (31) യ്ക്കാണ് മര്‍ദനമേറ്റത്. പരിക്കേറ്റ നസിയയെ കാഞ്ഞങ്ങാട്ടെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു.  വ്യാഴാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം.

ഭര്‍ത്താവ് നീലേശ്വരം പേരോലിലെ ഫൈസല്‍, മാതാവ് ഫാത്വിമ, സഹോദരി നാദിറ എന്നിവര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്. 14 വര്‍ഷം മുമ്പാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. സ്ത്രീധനം ആവശ്യപ്പെട്ട് തന്നെ പലപ്പോഴും മര്‍ദിക്കാറുണ്ടെന്ന് ആശുപത്രിയില്‍ കഴിയുന്ന നസിയ പറഞ്ഞു.
Kasaragod, Kerala, Neeleswaram, Assault, Attack, Injured, Kanhangad, hospital, Burn, Iron Box, Police, Complaint, Case, Nasiya,
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

തൃക്കണ്ണാട്ട് ഗാനമേള കഴിഞ്ഞ് പോവുകയായിരുന്ന യുവാക്കള്‍ ഏറ്റുമുട്ടി; രണ്ടു പേര്‍ക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

$
0
0
പാലക്കുന്ന്: (www.kasargodvartha.com 15/03/2015) തൃക്കണ്ണാട് ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടന്ന ഗാനമേള കഴിഞ്ഞ് പോവുകയായിരുന്ന യുവാക്കള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ടു പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഒരാളുടെ പരിക്ക് ഗുരുതരമാണ്. കോട്ടിക്കുളം സ്വദേശിയും കപ്പല്‍ ജോലിക്കാരനുമായ ബേക്കല്‍ ചിറമ്മലിലെ രാജേഷി (28) നാണ് ഗുരുതരമായി പരിക്കേറ്റത്. രാജേഷിനെ മംഗളൂരു യൂണിറ്റി ആശുപത്രിയില്‍ ഐ.സി.യുവില്‍ പ്രവേശിപ്പിച്ചു.

ബൈക്കിലെത്തിയ സംഘം രാജേഷിനെ ഇരുമ്പുവടി കൊണ്ട് തലക്കടിക്കുകയായിരുന്നു. രാജേഷ് അക്രമിക്കപ്പെടുന്നതിന് തൊട്ടുമുമ്പ് ബേക്കല്‍ രാമഗുരു സ്വദേശിയായ മധുസൂദനനനെ (30) ഒരു സംഘം ആക്രമിച്ചിരുന്നു. പരിക്കേറ്റ മധുസൂദനന്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

ഞായറാഴ്ച പുലര്‍ച്ചെ 1.30 മണിയോടെയാണ് സംഭവം. ബേക്കല്‍ രാമഗുരു സ്വദേശികളായ യുവാക്കളും കോട്ടിക്കുളം സ്വദേശികളായ യുവാക്കളും തമ്മില്‍ നേരത്തെ നില നില്‍ക്കുന്ന വിരോധമാണ് അക്രമത്തിന് കാരണം. കപ്പല്‍ ജോലിക്കാരനായ രാജേഷ് ശനിയാഴ്ച നാട്ടിലെത്തിയതായിരുന്നു. മധുസൂദനന്‍ അക്രമിക്കപ്പെട്ടതിന് ശേഷം യുവാവിനെ അക്രമിച്ചവരെ തിരഞ്ഞിറങ്ങിയ സംഘമാണ് റോഡരികില്‍ നില്‍ക്കുകയായിരുന്ന രാജേഷിനെ ബൈക്കിലെത്തി ഇരുമ്പു വടി കൊണ്ട് തലിക്കടിച്ചത്. സംഭവത്തെ കുറിച്ച് ബേക്കല്‍ എസ്.ഐ. നാരായണന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു. പ്രതികളെ കണ്ടെത്താന്‍ തിരച്ചില്‍ തുടങ്ങി.

Kasaragod, Kerala, Assault, Police, complaint, Injured, hospital, Mangalore, Temple fest, Man assaulted, hospitalized.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

ബജറ്റില്‍ അവഗണന: പ്രവാസി കോണ്‍ഗ്രസ് പ്രതിഷേധിച്ചു

$
0
0
കാഞ്ഞങ്ങാട്: (www.kasargodvartha.com 15/03/2015)പുതിയ കേരള ബജറ്റില്‍ പ്രവാസികളെ പൂര്‍ണമായും അവഗണിച്ചതില്‍ പ്രവാസി കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. പ്രവാസികള്‍ വളരെയധികം വെല്ലുവിളികള്‍ നേരിടുന്ന ഈ കാലഘട്ടത്തില്‍ കേരള സമ്പദ് ഘടനയെ തന്നെ താങ്ങി നിര്‍ത്തുന്ന പ്രവാസികളെ തങ്ങളുടെ അടിയന്തിര ആവശ്യങ്ങളുന്നയിച്ച് നിരവധി തവണ ആവശ്യപ്പെട്ടിട്ടു പോലും തീരെ പരിഗണിക്കാതിരുന്നതിനെതിരെ പ്രവാസി കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി കടുത്ത അമര്‍ഷം രേഖപ്പെടുത്തി.

വിഷയം മുഖ്യമന്ത്രിയുടെയും പ്രവാസി കാര്യവകുപ്പ് മന്ത്രിയുടെയും ശ്രദ്ധയില്‍ പെടുത്താനും ജില്ലാ കമ്മിറ്റി തീരുമാനിച്ചു. അനുകൂല തീരുമാനമായില്ലെങ്കില്‍ പ്രവാസി കോണ്‍ഗ്രസ് ശക്തമായ സമര പരിപാടികള്‍ ആരംഭിക്കുമെന്നും പ്രസിഡണ്ട് പദ്മരാജന്‍ ഐങ്ങോത്ത് അറിയിച്ചു. നാം ഹനീഫ, ജമീല അഹമദ്, എം.പി.എം ഷാഫി, ഗംഗാധരന്‍ തൈക്കടപ്പുറം തുടങ്ങിയവര്‍ സംസാരിച്ചു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords: Kanhangad, Budget, Kasaragod, Kerala, Congress, KM Mani, Expatriates. 


നെല്ലിക്കട്ടയില്‍ 15 കാരന്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചു; മരണം മന്ത്രവാദത്തിനിടയിലാണെന്ന് സംശയം

$
0
0
ബദിയഡുക്ക: (www.kasargodvartha.com 15/03/2015) ബദിയഡുക്ക നെല്ലിക്കട്ടയില്‍ 15 കാരന്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചു. മരണം മന്ത്രവാദത്തിനിടയിലാണെന്ന് നാട്ടുകാര്‍ സംശയം പ്രകടിപ്പിച്ചു. ചര്‍ലടുക്കയിലെ ഒരു വീട്ടില്‍ വ്യാഴാഴ്ച രാത്രി മന്ത്രവാദം നടന്നിരുന്നതായി പരിസരവാസികള്‍ പറയുന്നു.

മാനസികാസ്വാസ്ഥ്യം ബാധിച്ച രണ്ട് സ്ത്രീകള്‍ക്ക് വേണ്ടിയാണ് മന്ത്രവാദിയെത്തിയത്. നെല്ലിക്കട്ടയിലെ ബന്ധുവീട്ടില്‍ നിന്നും 15 കാരനൊഴികെ മറ്റുള്ളവരെല്ലാം ചര്‍ലടുക്കയിലെ വീട്ടിലേക്ക് പോയിരുന്നു. കുടുംബത്തിന് ആകെയുള്ള പ്രശ്‌നപരിഹാരമാണിതെന്നും അതിനാല്‍ എല്ലാവരും മന്ത്രവാദത്തിനെത്തണമെന്നും മന്ത്രവാദി നിര്‍ദേശിച്ചിരുന്നു.

വെള്ളിയാഴ്ച രാത്രി മന്ത്രവാദി കുട്ടിയെ കാണാന്‍ നെല്ലിക്കട്ടയിലെ വീട്ടിലെത്തിയതായും പറയപ്പെടുന്നു. രാത്രി 10 മണിക്ക് ശേഷം വീട്ടില്‍ നിന്ന് ബഹളവും നിലവിളിയും കേട്ടിരുന്നതായി അയല്‍വാസികളില്‍ ചിലര്‍ വെളിപ്പെടുത്തിയിട്ടുണ്ട്.

Kasaragod, Kerala, Badiyadukka, Nellikatta, died, Police, Dead body, ശനിയാഴ്ച വൈകിട്ടോടെയാണ് കുട്ടിയുടെ മരണ വിവരം നാട്ടുകാരറിഞ്ഞത്. ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴി മരിച്ചുവെന്നാണ് ബന്ധുക്കള്‍ നാട്ടുകാരെ ബോധ്യപ്പെടുത്തിയത്. ദുരൂഹത നിലനില്‍ക്കുന്നതിനിടയില്‍ ഞായറാഴ്ച രാവിലെ മൃതദേഹം സംസ്‌കരിച്ചു. പോലീസും രഹസ്യാന്വേഷണ വിഭാഗവും സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

ബദിയഡുക്കയില്‍ പെണ്‍കുട്ടികളേയും യുവതികളേയും ലൈംഗീക ചേഷ്ടകള്‍ കാട്ടി ശല്യം ചെയ്ത യുവാവ് പിടിയില്‍

$
0
0
ചെര്‍ക്കള: (www.kasargodvartha.com 15/03/2015) ബദിയഡുക്കയില്‍ പെണ്‍കുട്ടികളേയും യുവതികളേയും ലൈംഗീക ചേഷ്ടകള്‍ കാട്ടി ശല്യം ചെയ്ത യുവാവ് പിടിയില്‍. പെര്‍ള ബജകൂഡലുവിലെ ഗണേഷ (30) നാണ് പിടിയിലായത്. ശനിയാഴ്ച വൈകിട്ട് പെര്‍ള കൊടങ്കിരിയില്‍ വെച്ചാണ് ഗണേശനെ പിടികൂടിയത്.

ബസ് സ്റ്റാന്‍ഡിന് സമീപം നില്‍ക്കുകയായിരുന്ന പെണ്‍കുട്ടികളോടും യുവതികളോടും അശ്ലീല ഭാഷയില്‍ സംസാരിക്കുകയും ആംഗ്യം കാട്ടുകയും ചെയ്തുവെന്നാണ് പരാതി. യുവതികള്‍ ബഹളം വെച്ചതോടെ നാട്ടുകാരെത്തുകയും യുവാവിനെ പിടികൂടി പോലീസിലേല്‍പിക്കുകയുമായിരുന്നു.

യുവാവ് മദ്യലഹരിയിലായിരുന്നു. ഇയാളെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

അത്തനാടി പാലം നിര്‍മ്മാണം പൂര്‍ത്തിയായി; ഉദ്ഘാടനം ഏപ്രിലില്‍, അപ്രോച്ച് റോഡ് പുരോഗമിക്കുന്നു

$
0
0
ദേലംപാടി: (www.kasargodvartha.com 15/03/2015) സംസ്ഥാന മലയോര ഹൈവേ പദ്ധതിയിലുള്‍പ്പെടുത്തി പയസ്വിനി പുഴയ്ക്കു കുറുകെ 14.9 കോടി രൂപ ചിലവില്‍ നിര്‍മ്മിച്ച അത്തനാടി പാലം നിര്‍മ്മാണം പൂര്‍ത്തിയായി. പാലത്തിന്റെ അവസാന കോണ്‍ക്രീറ്റ് ശനിയാഴ്ച കെ. കുഞ്ഞിരാമന്‍ എം എല്‍ എയടക്കം ജനപ്രതിനിധികളുടേയും നാട്ടുകാരുടേയും സാന്നിധ്യത്തില്‍ ഉല്‍സവാന്തരീക്ഷത്തില്‍ നടന്നു. പാണ്ടി പ്രദേശത്തുകാര്‍ക്ക് അക്കരെയെത്താന്‍ ഇനി കടത്തുതോണിയെ ആശ്രയിക്കേണ്ട.

ഏഴു കോടിയോളം രൂപ ചിലവില്‍ നാലു കിലോമീറ്റര്‍ അപ്രോച്ച് റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും ആരംഭിച്ചിട്ടുണ്ട്. ചെര്‍ക്കള- ജാല്‍സൂര്‍ സംസ്ഥാനപാതയെ പടിയത്തടുക്കയില്‍ അഡൂര്‍-പാണ്ടി റോഡിനെയാണ് അത്തനാടി പാലം അപ്രോച്ച് റോഡ് ബന്ധിപ്പിക്കുക.

നിലവിലുള്ള വീതി കുറഞ്ഞ ഈ റോഡിനെ പാലവുമായി ബന്ധിപ്പിച്ചാല്‍ മതിയെന്ന മട്ടിലാണ് ഇപ്പോള്‍ കാര്യങ്ങള്‍ നീക്കുന്നത്. അത്തനാടി പാലം ഗതാഗതത്തിനു തുറക്കുന്നതോടെ കുറ്റിക്കോല്‍, പാണ്ടി പ്രദേശത്തുള്ളവര്‍ക്ക് ജില്ലാ ആസ്ഥാനമായ കാസര്‍കോട്ടെത്താന്‍ 16 കിലോമീറ്റര്‍ ദൂരം കുറഞ്ഞു കിട്ടും. നിലവില്‍ അഡൂര്‍ പള്ളങ്കോട് പാലം വഴിയാണ് ഈ പ്രദേശത്തുകാര്‍ കാസര്‍കോട്ടെത്തുന്നത്.

കുറ്റിക്കോല്‍, പാണ്ടി പ്രദേശത്തുകാരുടെ ചിരകാല സ്വപ്നമായിരുന്നു അത്തനാടി പാലം. പാലത്തിന്റെ സാക്ഷാത്കാരത്തിനായി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എ ചന്ദ്രശേഖരന്‍ ചെയര്‍മാനും എ. ഗോപാലന്‍ മണിയാണി കണ്‍വീനറുമായി നാട്ടുകാരുടെ ആക്ഷന്‍ കമ്മിറ്റി പ്രവര്‍ത്തിച്ചു വരികയായിരുന്നു. ഉദുമ എം എല്‍ എ കെ കുഞ്ഞിരാമന്റെ നിരന്തരമായ ഇടപെടലിലാണ് പാലം നിര്‍മ്മാണത്തിനുള്ള നടപടിയുണ്ടായത്. മഴക്കാലത്ത് ദ്വീപ് പ്രദേശമായി ഒറ്റപ്പെടുന്ന ഈ മേഖലയിലുള്ള ജനങ്ങളുടെ കഷ്ടപ്പാട് എം എല്‍ എ ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍ കൊണ്ടുവന്ന് പാലത്തിനുള്ള അനുമതി നേടുകയായിരുന്നു.

കേരള സ്റ്റേറ്റ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷനു കീഴില്‍ ചട്ടഞ്ചാലിലെ ജാസ്മിന്‍ ഗ്രൂപ്പാണ് പാലം നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. 2014 ഫെബ്രുവരി 22ന് കെ. കുഞ്ഞിരാമന്‍ എം എല്‍ എ തന്നെയാണ് പാലത്തിന് തറക്കല്ലിട്ടത്. 24 മാസം കൊണ്ട് പൂര്‍ത്തിയാക്കാനായിരുന്നു കരാറെങ്കിലും 12 മാസത്തിനകം പാലം നിര്‍മ്മാണം പൂര്‍ത്തിയായി.

11 മീറ്റര്‍ വീതിയുള്ള പാലത്തിന് 25 മീറ്റര്‍ വീതിയില്‍ ഏഴു സ്പാനുകളാണുള്ളത്. പടിയത്തടുക്ക ഭാഗത്തേക്ക് രണ്ടര കിലോമീറ്റര്‍ ദൈര്‍ഘ്യത്തിലും അഡൂര്‍ ഭാഗത്തേക്ക് ഒന്നര കിലോമീറ്റര്‍ ദൈര്‍ഘ്യത്തിലുമാണ് അപ്രോച്ച് റോഡ് നിര്‍മ്മിക്കുന്നത്. പടിയത്തടുക്ക ഭാഗത്തേക്കുള്ള റോഡില്‍ തുടക്കത്തില്‍ തന്നെയുണ്ടാകുന്ന കൊടുംവളവ് ഒഴിവാകണമെങ്കില്‍ ഇവിടെ ഒരു സ്വകാര്യവ്യക്തിയുടെ സ്ഥലം ലഭിക്കേണ്ടതുണ്ട്. പാലത്തിനായി ഈ പ്രദേശത്തുള്ള നിരവധി പേര്‍ സ്വമേധയാ സ്ഥലം വിട്ടുകൊടുത്തിരുന്നു. അപ്രോച്ച് റോഡിന്റെ സുഗമമായ നിര്‍മ്മാണത്തിന് സ്ഥലം ലഭ്യമാക്കാന്‍ ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ ബന്ധപ്പെട്ട വ്യക്തിയുമായി ചര്‍ച്ച നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്.

ഏപ്രില്‍ മധ്യത്തോടെ പാലത്തിന്റെ ഉദ്ഘാടനം നടത്തുമെന്ന് കെ. കുഞ്ഞിരാമന്‍ എം എല്‍ എ പറഞ്ഞു.  ഇതിനായി നാട്ടുകാരുടെ വിപുലമായ സംഘാടകസമിതി രൂപീകരണയോഗം 28ന് വൈകുന്നേരം 4 മണിക്ക് ചേരാനും തീരുമാനിച്ചു. പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ ശനിയാഴ്ച ചേര്‍ന്ന യോഗത്തില്‍ ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ദേലംപാടി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എ. ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിച്ചു. കെ കുഞ്ഞിരാമന്‍ എം എല്‍ എ യോഗം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സി കെ കുമാരന്‍, ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ രത്തന്‍കുമാര്‍ നായക്ക്, വൈ ഉമേശ, സി പി എം ഏരിയാ സെക്രട്ടറി സിജി മാത്യു, എ രമേശന്‍, എ കെ ഉമ്മര്‍, വിഷ്ണുപാലന്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. പൊതുമരാമത്ത് വകുപ്പ് സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ ആസിഫ്, കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന്‍ കണ്ണൂര്‍ റീജിയണല്‍ മാനേജര്‍ ശശിധരന്‍, അസി എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍മാരായ ശിവദാസന്‍, രവീന്ദ്രന്‍ തുടങ്ങിയവരും സംബന്ധിച്ചു.
 Kasaragod, Kerala, Bridge, K.Kunhiraman MLA, Road, Executive Engineer, Inauguration,
 Kasaragod, Kerala, Bridge, K.Kunhiraman MLA, Road, Executive Engineer, Inauguration,
 Kasaragod, Kerala, Bridge, K.Kunhiraman MLA, Road, Executive Engineer, Inauguration,
 Kasaragod, Kerala, Bridge, K.Kunhiraman MLA, Road, Executive Engineer, Inauguration,

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

ഹുബ്ലിയിലെ പഴയ കാല വ്യാപാരി മൊഗ്രാല്‍ പുത്തൂര്‍ കോട്ടക്കുന്നിലെ അബ്ദുല്‍ ഖാദര്‍ നിര്യാതനായി

$
0
0
മൊഗ്രാല്‍ പുത്തൂര്‍: (www.kasargodvartha.com 15/03/2015) ഹുബ്ലിയിലെ പഴയ കാല വ്യാപാരി മൊഗ്രാല്‍ പുത്തൂര്‍ കോട്ടക്കുന്നിലെ അബ്ദുല്‍ ഖാദര്‍ (65) നിര്യാതനായി. ഞായറാഴ്ച ഉച്ചയോടെയാണ് അന്ത്യം. അസൂഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.

 Kasaragod, Kerala, died, Obituary, Mogral puthur, Abdul Khader, Juma Masjid, ഭാര്യ: സഫിയ. ഏക മകന്‍ അബ്ദുല്ലക്കുഞ്ഞി. ഖബറടക്കം ഞായറാഴ്ച വൈകിട്ടോടെ കോട്ടക്കുന്ന് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

ബജറ്റ് വെല്‍ഫെയര്‍ പാര്‍ട്ടി കത്തിച്ചു

$
0
0
കാസര്‍കോട്: (www.kasargodvartha.com 15/03/2015)ധനമന്ത്രി കെ.എം മാണി അവതരിപ്പിച്ച സംസ്ഥാന ബജറ്റിന്റെ കോപ്പി വെല്‍ഫെയര്‍ പാര്‍ട്ടി കത്തിച്ചു. ജനങ്ങളുടെ നിത്യ ജീവിതത്തിനുമേല്‍ കടുത്ത ഭാരമേല്‍പ്പിക്കുന്ന മാണിയുടെ ബജറ്റ് ജനവിരുദ്ധരെയും അഴിമതിക്കാരെയും സംരക്ഷിക്കുന്നതിന് വേണ്ടിയാണെന്നും നിയമ സഭയില്‍ കഴിഞ്ഞ ദിവസം അരങ്ങേറിയത് കേരളത്തിന് അപമാനകരമാണെന്നും വെല്‍ഫെയര്‍ പാര്‍ട്ടി അഭിപ്രായപ്പെട്ടു.

ജില്ലാ വൈസ് പ്രസിഡണ്ട് കെ. രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി അംബുഞ്ഞി തല്‍ക്ലായി അധ്യക്ഷത വഹിച്ചു. സി.എച്ച് ബാലകൃഷ്ണന്‍, കെ. രാജന്‍, കരുണാകരന്‍, നാരായണന്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി പി.കെ അബ്ദുല്ല സ്വാഗതവും എം. ഷെഫീഖ് നന്ദിയും പറഞ്ഞു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.


Keywords: Kasaragod, Kerala, Budget, Minister, Welfare Party, KM Mani, Fired. 

Viewing all 67200 articles
Browse latest View live


<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>