Quantcast
Channel: KasargodVartha: Kasaragod News paper Live, Kannur, Mangalore, Malabar ചുറ്റുവട്ടം കാസർഗോഡ് വാർത്തകൾ
Viewing all 67200 articles
Browse latest View live

നെല്ലിക്കുന്നില്‍ 19 കാരനെ തടഞ്ഞുനിര്‍ത്തി ആക്രമിച്ച 6 പേര്‍ക്കെതിരെ വധശ്രമത്തിന് കേസ്

$
0
0
കാസര്‍കോട്: (www.kasargodvartha.com 26/06/2016) നെല്ലിക്കുന്നില്‍ പള്ളിയില്‍ നിന്നും നിസ്‌കാരം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാവിനെ തടഞ്ഞുനിര്‍ത്തി ആക്രമിച്ച സംഭവത്തില്‍ ആറു പേര്‍ക്കെതിരെ ടൗണ്‍ പോലീസ് വധശ്രമത്തിന് കേസെടുത്തു. നെല്ലിക്കുന്നിലെ ഷരീഫിന്റെ മകന്‍ സര്‍ഫറാസിനെ (19) ആക്രമിച്ച സംഭവത്തിലാണ് കണ്ടാലറിയാവുന്ന ആറു പേര്‍ക്കെതിരെ ടൗണ്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. പള്ളയില്‍ നിന്നും നിസ്‌കാരം കഴിഞ്ഞ് സമീപത്തെ കോഴിക്കടയിലേക്ക് പോകുന്നതിനിടെയാണ് ആക്രമം ഉണ്ടായത്. പള്ളിയില്‍ പോകുമ്പോള്‍ തങ്ങളെ തുറിച്ചുനോക്കിയെന്ന് പറഞ്ഞായിരുന്നു ആറംഗ സംഘത്തിന്റെ അക്രമമെന്ന് സര്‍ഫറാസ് പറഞ്ഞു.

പരിക്കേറ്റ സര്‍ഫറാസിനെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.



Keywords: Kasaragod, Nellikunnu, Assault, Youth, Case, Complaint, Hospital, Injured, Sarfaraz.

നെഞ്ചുവേദനയെത്തുടര്‍ന്ന് പള്ളിയില്‍ കുഴഞ്ഞുവീണ് മരിച്ചു

$
0
0
പട്ട്‌ള: (www.kasargodvartha.com 27.06.2016) നെഞ്ചുവേദനയെത്തുടര്‍ന്ന് 48കാരന്‍ മരിച്ചു. പട്ട്ളയിലെ റഹീം (48) ആണ് മരിച്ചത്. അസര്‍ നിസ്‌കാരാനന്തരം പള്ളിയില്‍ നടന്ന ക്ലാസില്‍ സംബന്ധിക്കവേ കുഴഞ്ഞു വീഴുകയായിരുന്നു. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. അടുത്ത മാസം മകളുടെ കല്യാണം നിശ്ചയിച്ചിരിക്കുകയായിരുന്നു.

ഭാര്യ: ഫൗസിയ മക്കള്‍: ഫമീന, അബ്ദുല്ല, സുഹൈല്‍ അബ്ദുല്ല ആഇശാബി ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: ഷാഫി, ഹമീദ്, കരീം, സഈദ്, അഷ്‌റഫ്, അബ്ബാസ്, ഫാത്വിമ.



Keywords: Death, hospital, Masjid, Patla, Obituary, Raheem.

കാസര്‍കോട് എസ് വൈ എസ് റമസാന്‍ പ്രഭാഷണം 29 ന് തുടങ്ങും, പേരോട് മുഹമ്മദ് മുസ്ലിയാര്‍ പ്രസംഗിക്കും

$
0
0
കാസര്‍കോട്: (www.kasargodvartha.com 27/06/2016)എസ്.വൈ.എസ് ജില്ലയിലെ 30 കേന്ദ്രങ്ങളില്‍ വിശുദ്ധ റമസാനില്‍ സംഘടിപ്പിച്ചു വരുന്ന റമസാന്‍ പ്രഭാഷണ പരമ്പരയ്ക്ക് സമാപം കുറിച്ച് ഈ മാസം 29, 30 തിയ്യതികളില്‍ കാസര്‍കോട് പുതിയ  ബസ് സ്റ്റാന്‍ഡിനു സമീപം പൊസോട്ട് തങ്ങള്‍ (ബാബുറൈഹാന്‍) നഗരിയില്‍ റമസാന്‍ പ്രഭാഷണം നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

രാവിലെ ഒന്‍പത് മണി മുതല്‍ 12.30 വരെയാണ് പ്രഭാഷണം. പ്രമുഖ പണ്ഡിതന്‍ പോരോട് മുഹമ്മദ് മുസ്ലിയാരാണ് രണ്ട് ദിവസം പ്രഭാഷണം നടത്തുന്നത്. സ്ത്രീകള്‍ക്ക് പ്രഭാഷണം ശ്രവിക്കുന്നതിന് പ്രത്യേകം സൗകര്യമുണ്ട്. ചൊവ്വാഴ്ച വൈകുന്നേരം മൂന്നു മണിക്ക് സ്വാഗതസംഘം ചെയര്‍മാന്‍ ഹാരിസ് ബന്നു പതാക ഉയര്‍ത്തും. ബുധനാഴ്ച രാവിലെ ഒന്‍പത് മണിക്ക് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍ എസ്.വൈ.എസ് ജില്ലാ പ്രസിഡന്റ് സയ്യിദ് പി.എസ് ആറ്റക്കോയ തങ്ങള്‍ അധ്യക്ഷത വഹിക്കും. സമസ്ത കേന്ദ്ര മുശാവറാംഗം മഞ്ഞനാടി അബ്ബാസ് മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് ഹസന്‍ അഹ്ദല്‍ തങ്ങള്‍ പ്രാര്‍ഥനക്ക് നേതൃത്വം നല്‍കും. അന്ന് സമാപനന പ്രാര്‍ത്ഥനക്ക് സയ്യിദ് മുത്തുക്കോയ തങ്ങള്‍ കണ്ണവം നേതൃത്വം നല്‍കും.

എ.പി അബ്ദുല്ല മുസ്ലിയാര്‍ മാണിക്കോത്ത്, ബെള്ളിപ്പാടി അബ്ദുല്ല മുസ്ലിയാര്‍, സയ്യിദ് ജമലുല്ലൈലി ബേക്കല്‍, സയ്യിദ് ഇബ്രാഹിം സഖാഫി അല്‍ ഹാദി, സയ്യിദ് ജലാലുദ്ദീന്‍ ബുഖാരി, സയ്യിദ് ജലാലുദ്ദീന്‍ അല്‍ ഹാദി, സയ്യിദ് ഹിബ്ബത്തുള്ള അല്‍ ബുഖാരി സി അബ്ദുല്ല മുസ്ലിയാര്‍ ഉപ്പള, കൊല്ലമ്പാടി അബ്ദുല്‍ ഖാദര്‍ സഅദി, എ.ബി മൊയ്തു സഅദി, അബ്ദുല്‍ റഹ്മാന്‍ സഖാഫി ചിപ്പാര്‍, ഹമീദ് മൗലവി ആലമ്പാടി, അബ്ദുല്‍ ഖാദിര്‍ സഖാഫി കാട്ടിപ്പാറ തുടങ്ങിയവര്‍ പ്രസംഗിക്കും.

വിവിധ അവാര്‍ഡ് വിതരണം പി.ബി അഹ്മദ് ഹാജി, മുക്രി ഇബ്രാഹീം ഹാജി, ചിത്താരി അബ്ദുള്ള ഹാജി, ഇബ്രാഹിം ഹാജി ഉപ്പള, ശാഫി ഹാജി കീഴൂര്‍, ടി.സി മുഹമ്മദ് കുഞ്ഞി ഹാജി, സുല്‍ത്താന്‍ കുഞ്ഞഹ്മദ് ഹാജി, അബ്ദുല്‍ ഖാദിര്‍ ഹാജി ചേരൂര്‍, ഫ്രി കുവൈറ്റ് അബ്ദുല്ല ഹാജി ബോവിക്കാനം, അബ്ദുല്‍ ഹകീം ഹാജി കളനാട്‌, ഹാജി ശംസുദ്ദീന്‍ പുതിയപുര, അബ്ദുല്‍ റഹീം ഹാജി ചട്ടഞ്ചാല്‍, ജബ്ബാര്‍ ഹാജി നുള്ളിപ്പാടി,അബ്ദുല്‍ കലാം ബാവിക്കര, സുലൈമാന്‍ ഹാജി തുരുത്തി, ഹാജി അമീര്‍ അലി ചൂരി, തുടങ്ങിയവര്‍ നിര്‍വ്വഹിക്കും.

വ്യാഴാഴ്ച രണ്ടാം ദിവസത്തെ പരിപാടി ബി.എസ് അബ്ദുല്ലക്കുഞ്ഞി ഫൈസിയുടെ അധ്യക്ഷതയില്‍ എസ്.വൈ.എസ് സംസ്ഥാന ഉപാധ്യക്ഷന്‍ പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി ഉദ്ഘാടനം ചെയ്യും. സയ്യിദ് മുഹമ്മദ് ഇബ്രാഹീം പൂക്കുഞ്ഞി തങ്ങള്‍ പ്രാരംഭ പ്രാര്‍ത്ഥന നടത്തും. ഉച്ചയ്ക്ക് 12 മണിക്ക് സമസ്ത ഉപാധ്യക്ഷന്‍ താജുശ്ശരീഅ എം അലിക്കുഞ്ഞി മുസ്ലിയാരുടെ പ്രാര്‍ത്ഥനാ സദസ്സോടെ പരിപാടി സമാപിക്കും.

വിശ്വാസിയുടെ വിളവെടുപ്പ് കാലം എന്ന ശീര്‍ഷകത്തില്‍ ജില്ലയില്‍ 30 കേന്ദ്രങ്ങളില്‍ നടത്തിയ പ്രഭാഷണ പരമ്പരയിലൂടെ ലക്ഷത്തിലേറെ പേരിലേക്ക് റമസാനിന്റെ ആത്മീയ ചൈതന്യം പകര്‍ന്ന് നല്‍കാന്‍ എസ്.വൈ.എസിന് കഴിഞ്ഞു. 400 യൂണിറ്റുകളിലൂടെ രണ്ട് കോടിയിലേറെ രൂപയുടെ റിലീഫാണ് നടന്നു വരുന്നത്. സംസ്ഥാന സാന്ത്വന നിധിയിലേക്ക് 12 ലക്ഷം രൂപ യൂണിറ്റുകള്‍ വഴി സമാഹരിച്ചു. ഇത് 29ന് ജില്ലാ കമ്മറ്റി പ്രഭാഷണ നടരിയില്‍ ഏറ്റ് വാങ്ങും. ഇഫ്താര്‍ മീറ്റ്, തര്‍ബിയ, തസ്‌കിയ മീറ്റുകള്‍ തുടങ്ങി വ്യത്യസ്ഥ പരിപാടികള്‍ വിവിധ ഘടകങ്ങളില്‍ നടക്കുന്നു.

വാര്‍ത്താസമ്മേളനത്തില്‍ സയ്യിദ് പി.എസ് ആറ്റക്കോയ തങ്ങള്‍ (പ്രസിഡന്റ് ജില്ലാ എസ്.വൈ.എസ്), കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി (രക്ഷാധികാരി സ്വാഗതസംഘം), ഹാരിസ് ബന്നു (ചെയര്‍മാന്‍ സ്വാഗതസംഘം), പി.ഇ താജുദ്ദീന്‍ (സെക്രട്ടറി ജില്ലാ എസ്.വൈ.എസ്), മുഹമ്മദ് ടിപ്പു നഗര്‍ (കണ്‍വീനര്‍ സ്വാഗതസംഘം), ജബ്ബാര്‍ ഹാജി നുള്ളിപ്പാടി (ട്രഷറര്‍ സ്വാഗതസംഘം) എന്നിവര്‍ സംബന്ധിച്ചു.

Keywords: Kasaragod, Award, President, Samastha, New bustand, Ramadan, Ifthar, Cash,  Inauguration, SYS Ramdan speech on 29th

സഅദിയ്യയില്‍ പ്രാര്‍ത്ഥനാ സമ്മേളനം 29ന്

$
0
0
കാസര്‍കോട്: (www.kasargodvartha.com 27/06/2016) വിശുദ്ധ റമളാനിന്റെ ഇരുപത്തിയഞ്ചാം രാവില്‍ ദേളി ജാമിഅ സഅദിയ്യ അറബിയ്യയില്‍ നടക്കുന്ന പ്രാര്‍ത്ഥനാ സമ്മേളനത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സഅദിയ്യ:യില്‍ റമളാനില്‍ വിപുലമായ നിലയില്‍ നടക്കുന്ന ആത്മീയ സമ്മേളനം ആയിരങ്ങളുടെ സംഗമമായി മാറും. നരകമുക്തിയും സ്വര്‍ഗീയ സൗഭാഗ്യവും കരഗതമാകുന്ന അവസാന പത്തില്‍ ലൈലത്തുല്‍ ഖദ്‌റിനെ പ്രതീക്ഷിച്ച് വിശ്വാസി സമൂഹം സഅദിയ്യയുടെ പ്രവിശാലമായ തീരത്ത് ജനസാഗരം തീര്‍ക്കും. കഴിഞ്ഞ ഏഴ് വര്‍ഷം മുമ്പാണ് വിപുലമായ ഒരുക്കങ്ങളോടെ വിശുദ്ധ റമളാനിലെ 25-ാം രാവില്‍ നടത്തു പ്രാര്‍ത്ഥനാ സമ്മേളനത്തിന് തുടക്കം കുറിച്ചത്. എല്ലാ വര്‍ഷവും റമളാന്‍ 25-ാം രാവില്‍ സഅദിയ്യ ആത്മീയ സംഗമത്തന് വേദിയാകും.

ജൂണ്‍ 28ന് വൈകുന്നേരം നാല് മണിക്ക് സ്വാഗത സംഘം ചെയര്‍മാന്‍ സയ്യിദ് സൈനുല്‍ ആബിദീന്‍ മുത്തുക്കോയ തങ്ങള്‍ കണ്ണവം പതാക ഉയര്‍ത്തും. സയ്യിദ് ആറ്റക്കോയ തങ്ങള്‍ ബാഹസന്‍ നൂറുല്‍ ഉലമാ മഖ്ബറ സിയാറത്തിന് നേതൃത്വം നല്‍കും. ജൂണ്‍ 29ന് ളുഹര്‍ നിസ്‌ക്കാരാനന്തരം ഖത്മുല്‍ ഖുര്‍ആന്‍ സംഗമത്തിന് എം. അലികുഞ്ഞി മുസ്‌ലിയാര്‍ ഷിറിയ, സയ്യിദ് ഹിബത്തുള്ള അല്‍ ബുഖാരി നേതൃത്വം നല്‍കും. നാല് മണിക്ക് നടക്കുന്ന ഉദ്ഘാടന സമ്മേളനം സയ്യിദ് ഇസ്മാഈല്‍ ഹാദി തങ്ങളുടെ പ്രാര്‍ത്ഥനയോടെ തുടങ്ങും.

എ പി അബ്ദുല്ല മുസ്ലിയാരുടെ അദ്ധ്യക്ഷതയില്‍ സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്യും. ബേക്കല്‍ ഇബ്‌റാഹിം മുസ്്‌ലിയാര്‍ മുഖ്യ പ്രഭാഷണം നടത്തും. ശേഷം നടക്കുന്ന ജലാലിയ്യ ദിഖ്‌റ് ഹല്‍ഖക്ക് സയ്യിദ് ജഅ്ഫര്‍ സ്വാദിഖ് തങ്ങള്‍ കുമ്പോല്‍ സയ്യിദ് സൈനുല്‍ ആബിദീന്‍ മുത്തുക്കോയ തങ്ങള്‍ കണ്ണവം, സയ്യിദ് അഹ്മദ് മുഖ്താര്‍ തങ്ങള്‍ കുമ്പോല്‍, സ്വാലിഹ് സഅദി തളിപ്പറമ്പ് തുടങ്ങിയവര്‍ നേതൃത്വം നല്‍കും. ശേഷം സയ്യിദ് മുഹമ്മദ് ഇബ്രാഹിം പൂകുഞ്ഞി തങ്ങള്‍ കല്ലക്കട്ട നേതൃത്വത്തില്‍ വിര്‍ദുലത്വീഫ് മജ്‌ലിസ് നടക്കും.

സമൂഹ നോമ്പ് തുറയില്‍ ഓരേ സമയം ആയിരങ്ങള്‍ കണ്ണിയാകും. ഇഅ്തികാഫ് ജല്‍സ, തസ്ബീഹ്, തറാവീഹ് നിസ്‌കാരം എന്നിവയ്ക്കു ശേഷം തൗബാ മജ്‌ലിസ് ഉദ്‌ബോധനം സമാപന പ്രാര്‍ത്ഥന എന്നിവയ്ക്ക് സയ്യിദ് സൈനുദ്ദീന്‍ അല്‍ ബുഖാരി കൂരിക്കുഴി തങ്ങള്‍ നേതൃത്വം നല്‍കും. സാദാത്തുകളുടെയും പണ്ഡിത ശ്രേഷ്ഠരുടെയും സാന്നിധ്യത്തില്‍ നടക്കുന്ന പ്രൗഢമായ പ്രാര്‍ത്ഥനാ സമ്മേളന പരിപാടികള്‍ ഇരുപത്തിയാഞ്ചാം രാവിനെ ചൈതന്യമാക്കും. തെറ്റുകള്‍ നാഥനോട് ഏറ്റ് പറഞ്ഞ് കരഞ്ഞ് പ്രാര്‍ത്ഥിക്കാനുള്ള അസുലഭാവസരം വളരെ ആവേശപൂര്‍വ്വമാണ് വിശ്വാസി സമൂഹം പ്രതീക്ഷിക്കുന്നത്.

സമ്മേളനത്തിലേക്ക് കേരളത്തിനു പുറമെ കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളില്‍ നിന്നും വിദേശ ഘടകങ്ങളില്‍ നിന്നും വിശ്വാസികള്‍ എത്തിച്ചേരും. സമ്മേളന സന്ദേശം എത്തിക്കുതിന് സന്ദേശയാത്രയും നേരട്ട് ക്ഷണിക്കുതിന് ഗൃഹ സമ്പര്‍ക്ക പരിപാടിയും സംഘടിപ്പിക്കുകയുണ്ടായി. സഅദിയ്യയുടെ മുന്നേറ്റത്തിന് പ്രഖ്യാപിച്ച കവര്‍ പദ്ധതിയുടെ പ്രചരണവും ഇതോടൊപ്പം നടക്കുകയുണ്ടായി.

സമ്മേളന പരിപാടികള്‍ സഅദിയ്യ വെബ്‌സൈറ്റിലൂടെ തത്സമയ പ്രക്ഷേപണം നടത്തുക വഴി ലോകത്തിന്റെ എല്ലാഭാഗത്തുള്ളവര്‍ക്കും പരിപാടി വീക്ഷിക്കുവാനുള്ള സൗകര്യം ഏര്‍പെടുത്തിയിട്ടുണ്ട്.

വാര്‍ത്താസമ്മേളനത്തില്‍ സ്വാഗത സംഘം ചെയര്‍മാന്‍ സയ്യിദ് സൈനുല്‍ ആബിദീന്‍ മുത്തുക്കോയ തങ്ങള്‍ കണ്ണവം, എസ് വൈ എസ് സംസ്ഥാന വൈസ് പ്രസിഡണ്ട് അബ്ദുല്‍ ഖാദിര്‍ മദനി പള്ളങ്കോട്, കേരള മുസ്ലിം ജമാഅത്ത് വൈസ്. പ്രസിഡന്റ് അബ്ദുല്‍ ഖാദിര്‍ സഅദി കൊല്ലമ്പാടി, ജില്ലാ എസ്.എസ്.എഫ് സെക്രട്ടറി സ്വലാഹുദ്ദീന്‍ അയ്യൂബി, സ്വാഗത സംഘം വൈസ് ചെയര്‍മാന്‍ ശാഫി ഹാജി കീഴൂര്‍, സ്വാഗതസംഘം കണ്‍വീനര്‍ ശിഹാബ് പരപ്പ എന്നിവര്‍ സംബന്ധിച്ചു.
Jamia-Sa-adiya-Arabiya, Kasaragod, Kerala, Press Conference, Sa-adiya Prayer conference on 29th

Keywords: Jamia-Sa-adiya-Arabiya, Kasaragod, Kerala, Press Conference, Sa-adiya Prayer conference on 29th

കേന്ദ്രസര്‍വകലാശാലയില്‍ പഞ്ചദിന ദേശീയ ശില്‍പശാല തുടങ്ങി

$
0
0
കാസര്‍കോട്: (www.kasargodvartha.com 27.06.2016)കേരള കേന്ദ്രസര്‍വകലാശാല ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ പഞ്ചദിന ദേശീയ ശില്‍പശാല വൈസ് ചാന്‍സലര്‍ ഡോ. ജി ഗോപകുമാര്‍ ഉദ്ഘാടനം ചെയ്തു. അറിവിന്റെ ഉറവിടമാണ് ലൈബ്രറി. ശില്‍പകാലകള്‍ നടത്തുന്നത് വഴി പുത്തന്‍ സാങ്കേതിക വിദ്യകള്‍ പഠിക്കുവാനും, അറിവ് മറ്റുള്ളവരിലേക്ക് പകര്‍ന്ന് നല്‍കുവാനും സാധിക്കുന്നു.

ലൈബ്രറിയുടെ ദൈനദിന പ്രവര്‍ത്തനങ്ങളില്‍ ഇ- ലൈബ്രറി സംവിധാനം നടപ്പിലാക്കുക വഴി വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ഗവേഷണങ്ങള്‍ക്ക് വളരെ പ്രയോജനപ്പെടുകയും ലൈബ്രറി സേവനങ്ങള്‍ എളുപ്പത്തില്‍ ലഭ്യമാക്കുവാനും കഴിയുന്നു. അതുകൊണ്ടു തന്നെ സര്‍വകലാശാലയുടെ വളര്‍ച്ചയില്‍ ലൈബ്രറിയുടെ പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനീയാര്‍ഹമാണെന്ന് വൈസ് ചാന്‍സലര്‍ അഭിപ്രായപ്പെട്ടു.

ലൈബ്രറി സയന്‍സില്‍ പ്രാവീണ്യം നേടിയ ഡി ബി ത്രിപാതി എന്‍ ഐ ടി റൂര്‍ക്കേല, 'കോഹ, ഡിസ്‌പേസ് ആന്‍ഡ് ജൂംല'എന്ന വിഷയത്തില്‍ പെരിയ, തേജസ്വിനി ഹില്‍സ് ക്യാംപസ്സില്‍ സംഘടിപ്പിക്കുന്ന പഞ്ചദിന ശില്‍പശാലയുടെ ലക്ഷ്യങ്ങളെകുറിച്ച് മുഖ്യപ്രഭാഷണം നടത്തി.

ചടങ്ങില്‍ ഡീന്‍ ഡോ. എം എസ് ജോണ്‍ സംസാരിച്ചു. ഡെപ്യൂട്ടി ലൈബ്രേറിയന്‍ ഡോ. സെന്തില്‍ കുമാര്‍ സ്വാഗതവും അസിസ്റ്റന്റ് ലൈബ്രേറിയന്‍ ഡോ. ശിവരാമ റാവു നന്ദിയും പറഞ്ഞു. ശില്‍പശാല ജൂലൈ ഒന്നിന് സമാപിക്കും.



Keywords: Central University, Inauguration, Education, Students, Workshop.

പിതാവിനെ പിറകിലിരുത്തി സ്‌കൂട്ടറോടിച്ച വിദ്യാര്‍ത്ഥി പിടിയില്‍; പിതാവിനെതിരെ കേസ്

$
0
0
ബേക്കല്‍: (www.kasargodvartha.com 27/06/2016) പിതാവിനെ പിറകിലിരുത്തി സ്‌കൂട്ടറോടിച്ച ഏഴാം തരം വിദ്യാര്‍ത്ഥി പിടിയില്‍. സംഭവവുമായി ബന്ധപ്പെട്ട് പിതാവിനെതിരെ ബേക്കല്‍ പോലീസ് കേസെടുത്തു. പള്ളിക്കര പെരിയ റോഡിലെ അബ്ദുല്‍ ഖാദറി (40) നെതിരെയാണ് കേസ്.

കെ എല്‍ 60 ജെ 9340 നമ്പര്‍ സ്‌കൂട്ടര്‍ അബ്ദുല്‍ ഖാദറിനെ പിറകിലിരുത്തി ഓടിച്ചുപോവുന്നതിനിടെയാണ്  കുട്ടിഡ്രൈവറെ പോലീസ് പൊക്കിയത്. തുടര്‍ന്ന് പിതാവിനെതിരെ കേസെടുക്കുകയായിരുന്നു. കുട്ടിക്ക് സ്‌കൂട്ടറോടിക്കാന്‍ നല്‍കിയതിനാണ് അബ്ദുല്‍ ഖാദറിനെതിരെ കേസെടുത്തത്. അപകടം കുറക്കുക എന്ന ലക്ഷ്യത്തോടെ കുട്ടി ഡ്രൈവര്‍മാരെ പിടികൂടാന്‍ പോലീസ് പരിശോധന കര്‍ശനമാക്കിയിരിക്കുകയാണ്. ജില്ലയിലെ വിവിധ പോലീസ് സ്‌റ്റേഷനുകളിലായി രണ്ട് ദിവസത്തിനുള്ളില്‍ പത്തിലധികം കേസുകള്‍ പോലീസ് രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു.

വാഹനത്തിന്റെ ആര്‍ സി ഉടമയ്‌ക്കോ, കുട്ടിയുടെ രക്ഷിതാവിനോ എതിരെയാണ് പോലീസ് നടപടിയെടുത്തുവരുന്നത്.

Keywords: Bekal, Police, Bike, Kasaragod, Kerala, Student, Father, Scooter Ride, Police, Case, Case against father for miners bike ride

ഗവ. ആശുപത്രിയില്‍ കെസ് വയുടെ കാരുണ്യ സ്പര്‍ശം

$
0
0
കാസര്‍കോട്: (www.kasargodvartha.com 27.06.2016) സൗദിയിലെ റിയാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജീവകാരുണ്യ സംഘടനയായ കാസര്‍കോട് എക്‌സ്പാട്രിയേറ്റ്‌സ് സോഷ്യല്‍ വെല്‍ഫെയര്‍ അസോസിയേഷന്‍ (KESWA) കാസര്‍കോട് ഗവ. ആശുപത്രിക്ക് 350 ബെഡ് ഷീറ്റുകള്‍ വിതരണം ചെയ്തു. ഹോസ്പിറ്റല്‍ സുപ്രണ്ട് ഡോ. രഞ്ജിത്ത് വി എയുടെ അഭ്യര്‍ത്ഥന മാനിച്ചാണ് കെസ് വ ബെഡ്ഷീറ്റുകള്‍ നല്‍കിയത്.

ചടങ്ങില്‍ കെസ് വ കാസര്‍കോട് ചാപ്റ്റര്‍ പ്രസിഡണ്ട് സി എല്‍ ഹമീദ് അധ്യക്ഷത വഹിച്ചു. ഹോസ്പിറ്റല്‍ ആര്‍ എം ഒ ഡോ. അഹ് മദ് സാഹിര്‍ ബെഡ് ഷീറ്റ് ഏറ്റുവാങ്ങി. കെസ് വ റിയാദ് കമ്മിറ്റിയുടെ പ്രതിനിധി ഹമീദ് കടവത്ത് ബെഡ്ഷീറ്റ് നല്‍കി ചടങ്ങ് ഉദ്ഘാടനം ചെയ്തു. അഹ് മദ് ശരീഫ് സി എല്‍, ഹാരിസ് പള്ളിക്കാട്, ഫൈസല്‍ ചെമ്മനാട്, അബ്ദുല്‍ നാസര്‍, ഫറൂക്ക്, എഞ്ചിനീയര്‍ ഖലീല്‍ എന്നിവര്‍ സംസാരിച്ചു.

ആശുപത്രിയിലെ ശിശു വിഭാഗം പരിശോധന കേന്ദ്രത്തിലേക്ക് അടിയന്തരമായും ഇന്‍വെര്‍ട്ടറിന്റെ ആവശ്യമുണ്ടെന്നും അത് കെസ് വ സംഘടിപ്പിച്ചു നല്‍കണമെന്നും ഹോസ്പിറ്റല്‍ സുപ്രണ്ട് ഡോ. രഞ്ജിത്ത് വി എ ആവശ്യപ്പെട്ടു. തികച്ചും അനുഭാവപൂര്‍വം ഇത് പരിഗണിക്കുമെന്ന് കമ്മിറ്റിയുടെ റിയാദ് പ്രതിനിധികള്‍ ഉറപ്പു നല്‍കി.

കാസര്‍കോട് ഗവ. കോളജിലെ പഠനത്തില്‍ ഉന്നത നിലവാരം പുലര്‍ത്തുന്ന സാമ്പത്തികമായി പിന്നാക്കം നില്‍കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കെസ് വ നല്‍കുന്ന പഠന സ്‌കോളര്‍ഷിപ്പ് ഈ വര്‍ഷവും നല്‍കുമെന്ന് റിയാദ് കമ്മിറ്റി അറിയിച്ചു.



Keywords: Hospital, Kasaragod, General Hospital, KESWA, Bed sheet.

പടന്നക്കാട് ക്രിസ്ത്യന്‍ പള്ളിയിലെ കവര്‍ച്ച: മോഷ്ടാവിന്റെ ചിത്രങ്ങള്‍ 8 സിസിടിവി ക്യാമറകളില്‍ കുടുങ്ങി

$
0
0
കാഞ്ഞങ്ങാട്: (www.kasargodvartha.com 27.06.2016)പടന്നക്കാട്ടെ ക്രിസ്ത്യന്‍ പള്ളിയില്‍ കഴിഞ്ഞ ദിവസം രാത്രിയുണ്ടായ കവര്‍ച്ചയുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. പടന്നക്കാട് നല്ലിടയന്‍ പള്ളിയിലെ ഭണ്ഡാരം തകര്‍ത്ത് 10,000 രൂപ കവര്‍ന്ന സംഭവത്തില്‍ പ്രതിയെ കുറിച്ച് ചില സൂചനകള്‍ ലഭിച്ചതായി പോലീസ് പറഞ്ഞു. പള്ളിയില്‍ സ്ഥാപിച്ച 16 സിസിടിവി ക്യാമറകളില്‍ എട്ടെണ്ണത്തിലും മോഷ്ടാവിന്റെ ചിത്രങ്ങള്‍ പതിഞ്ഞിട്ടുണ്ട്. അതേ സമയം മോഷ്ടാവ് ആര് എന്നത് സംബന്ധിച്ച് വ്യക്തത കൈവരുന്ന ചിത്രങ്ങളല്ല പതിഞ്ഞിരിക്കുന്നത്. എങ്കിലും ചില അടയാളങ്ങള്‍ വെച്ച് മോഷ്ടാവിനെ കുറിച്ച് ചില സൂചനകള്‍ ലഭിച്ചിട്ടുണ്ട്.

പ്രൊഫഷണല്‍ മോഷ്ടാവല്ല ഭണ്ഡാരം കവര്‍ന്നതെന്ന് ചിത്രങ്ങള്‍ പരിശോധിച്ചപ്പോള്‍ പോലീസിന് ബോധ്യപ്പെട്ടിട്ടുണ്ട്. കൂടുതല്‍ വ്യക്തമായ ചിത്രങ്ങള്‍ ലഭിക്കുന്ന ക്യാമറകള്‍ സ്ഥാപിച്ചിരുന്നുവെങ്കില്‍ പ്രതിയെ എളുപ്പത്തില്‍ പിടികൂടാന്‍ സാധിക്കുമായിരുന്നു എന്ന് പോലീസ് പറഞ്ഞു. പള്ളി വികാരി ഫാദര്‍ ഷിന്റോ ആലപ്പാട്ടിന്റെ പരാതി പ്രകാരമാണ് പള്ളിയിലെ ഭണ്ഡാരക്കവര്‍ച്ചയുമായി ബന്ധപ്പെട്ട് ഹോസ് ദുര്‍ഗ് പോലീസ് കേസെടുത്തത്.

പള്ളിക്ക് പുറത്തെ കുരിശടിയില്‍ സ്ഥാപിച്ച ഭണ്ഡാരം തകര്‍ക്കാനും ശ്രമം നടന്നിരുന്നു. എന്നാല്‍ ഈ ശ്രമം പരാജയപ്പെടുകയാണുണ്ടായത്. കഴിഞ്ഞ ദിവസം രാത്രി കനത്ത മഴയുണ്ടായിരുന്നു. ഈ അവസരം മുതലെടുത്താണ് മോഷ്ടാവ് കവര്‍ച്ചയ്‌ക്കെത്തിയത്. ഹോസ് ദുര്‍ഗ് അഡീഷണല്‍ എസ് ഐ സി ദാമോധരന്റെ നേതൃത്വത്തിലാണ് ഈ കേസില്‍ അന്വേഷണം നടത്തുന്നത്. കാസര്‍കോട്ട് നിന്ന് വിരലടയാള വിദഗ്ധരും കവര്‍ച്ച നടന്ന പള്ളിയിലെത്തി പരിശോധന നടത്തിയിരുന്നു. മോഷ്ടാവിന്റേത് എന്ന് സംശയിക്കുന്ന ഒമ്പതോളം വിരലടയാളങ്ങള്‍ ഇവിടെ നിന്ന് ലഭിച്ചിട്ടുണ്ട്. ഇവ വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് പോലീസ് പറഞ്ഞു. ഇതിന് മുമ്പും ഈ പള്ളിയില്‍ കവര്‍ച്ച നടന്നിരുന്നു. നിരവധി തവണയാണ് ഇവിടത്തെ ഭണ്ഡാരം കവര്‍ച്ച ചെയ്യപ്പെട്ടത്.

ഈ സാഹചര്യത്തിലാണ് പള്ളിയില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചത്.
Kasaragod, Kanhangad, Palli, Accuse, Police, Checking, Case, Hosdurg, CCTV, Complaint, Pictures.


Keywords: Kasaragod, Kanhangad, Palli, Accuse, Police, Checking, Case, Hosdurg, CCTV, Complaint, Pictures.

ഇഫ്താര്‍ സംഗമങ്ങള്‍ മതസൗഹാര്‍ദ വേദികളാവണം: എസ് ഐ രഞ്ജിത്ത് രവീന്ദ്രന്‍

$
0
0
കാസര്‍കോട്: (www.kasargodvartha.com 27.06.2016) ഇഫ്താര്‍ സംഗമങ്ങള്‍ മതസൗഹാര്‍ദ വേദികളാവണമെന്നും കാസര്‍കോട് പോലുള്ള പ്രദേശത്ത് ഇത്തരം സംഗമങ്ങള്‍ അനിവാര്യമാണെന്നും കാസര്‍കോട് പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ രഞ്ജിത്ത് രവീന്ദ്രന്‍ അഭിപ്രായപ്പെട്ടു. കാസര്‍കോട് കാഴ്ച സാംസ്‌കാരിക വേദിയുടെ നേതൃത്വത്തില്‍ ആലിയ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ഇഫ്താര്‍ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രസിഡണ്ട് അഷ്‌റഫ് കൈന്താര്‍ അധ്യക്ഷത വഹിച്ചു. അബ്ദുര്‍ റഹ് മാന്‍ ആലൂര്‍, ജോര്‍ജ് പൊയ്കയില്‍, ശഫീഖ് നസ്‌റുല്ല, സണ്ണി തോമസ് അഞ്ചനാട്ട്, ആഗ്രാദാസ്, ദില്‍ന വികസ്വര, ഖാലിദ് പൊവ്വല്‍ സംസാരിച്ചു. സെക്രട്ടറി പത്മേഷ് സ്വാഗതവും ട്രഷറര്‍ ശാഫി തെരുവത്ത് നന്ദിയും പറഞ്ഞു. സംഗമത്തിന് എ പി വിനോദ്, രവീന്ദ്രന്‍, വേണുകള്ളാര്‍, മുത്തലിബ്, ജോണി, കുമാര്‍ കാസര്‍കോട്, സതീഷന്‍, ജുനൈദ്, തൗഫീഖ് നേതൃത്വം നല്‍കി.



Keywords: Police, Inauguration, Ifthar, SI Ranjith Ravindran.

പാണലത്ത് മുസ്ലിം ലീഗ് റമദാന്‍ റിലീഫ് നടത്തി

$
0
0
പാണലം: (www.kasargodvartha.com 27.06.2016) റമദാന്‍ റിലീഫിന്റെ ഭാഗമായി ചെങ്കള പഞ്ചായത്ത് 20-ാം വാര്‍ഡ് മുസ്ലിം ലീഗ് 160 കുടുംബങ്ങള്‍ക്ക് അരിയും ശിഹാബ് തങ്ങള്‍ സമാശ്വാസ പദ്ധതിയുടെ ഭാഗമായി പെന്‍ഷനും വിതരണം ചെയ്തു. അരി വിതരണം പി ബി അബ്ദുര്‍ റസാഖ് എം എല്‍ എയും പെന്‍ഷന്‍ വിതരണം എന്‍ എ നെല്ലിക്കുന്ന് എം എല്‍ എയും ഉദ്ഘാടനം ചെയ്തു.

പ്രസിഡണ്ട് ബേര്‍ക്ക മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. ബി കെ അബ്ദുസ്സമദ്, കെ അബ്ദുല്ലക്കുഞ്ഞി, യു മുഹമ്മദ് കുഞ്ഞി, ഖാദര്‍ പാലോത്ത്, സിദ്ദീഖ് സന്തോഷ്‌നഗര്‍, എ അഹ് മദ് ഹാജി, അബ്ദുസ്സലാം പാണലം, ഹമീദ് നെക്കര, പി ഐ എ ലത്വീഫ്, അബ്ദുല്ല പാണലം, ഇ എ അബ്ദുല്ല മൗലവി, സി എച്ച് ഹനീഫ, എം കെ മുഹമ്മദ്, സലീം ഹാജി, സുബൈര്‍ മാര, മുഹമ്മദ് കോളിക്കടവ്, പി എ മുഹമ്മദ്, ബദറുദ്ദീന്‍ ചെങ്കള, പി എ മുഹമ്മദ് കുഞ്ഞി, പി എ സാദിഖ്, സൈനുദ്ദീന്‍, സി കെ നിയാസ് മാര, അഹ് മദ് എടിച്ചേരി, മുഹമ്മദ് മാഷ്, കെ എ ഹുസൈനാര്‍ പ്രസംഗിച്ചു.



Keywords: Muslim-league, Ramadan, Committee, Chengala, Relief, Panalam.

കാവാലത്തിന്റെ അവസാന ലേഖനം ചക്രപാണി പത്മദളം സുവനീറില്‍

$
0
0
തൃക്കരിപ്പൂര്‍: (www.kasargodvartha.com 27/06/2016) കാവാലം നാരായണപ്പണിക്കരുടെ അവസാനലേഖനം ചക്രപാണി ക്ഷേത്ര നവീകരണ ബ്രഹ് മ കലശോല്‍സവത്തിന്റെ ഭാഗമായി പുറത്തിറക്കിയ 'പത്മദളം'സുവനീറില്‍. സുവനീറിലേക്ക് ലേഖനം ആവശ്യപ്പെട്ടപ്പോള്‍ എല്ലാ അവശതകളും മറന്ന് ലേഖനം എഴുതി മെയില്‍ ചെയ്യുകയായിരുന്നുവെന്ന് സുവനീര്‍ ചീഫ് എഡിറ്ററും ഫോക് ലോര്‍ എഴുത്തുകാരനുമായ ചന്ദ്രന്‍ മുട്ടത്ത് പറഞ്ഞു.

ആദ്യം ലേഖനം ഫോണിലൂടെ വായിച്ചു തരികയായിരുന്നു. ഉള്ളടക്കം കുറഞ്ഞതു കാരണം പിന്നീട് ലേഖനം വിശദമായ രീതിയില്‍ എഴുതി നല്‍കുകയായിരുന്നു. പുരാണ പ്രസിദ്ധമായ ക്ഷേത്രത്തില്‍ രോഗാതുരനായി കിടക്കുമ്പോള്‍ ലേഖനം സമര്‍പ്പിക്കാനായത് ഭാഗ്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. അവിശ്വാസി പോലും പ്രായേണ വിശ്വാസത്തിലേക്കും അതു വഴി ക്ഷേത്രത്തിലേക്ക് പ്രാര്‍ത്ഥന നടത്തുവാനും വരുമെന്നതായിരുന്നു ലേഖനത്തില്‍ ഉച്ചേര്‍ത്തിരുന്നത്.

എഴുത്തുകാരനും നോവലിസ്റ്റുമായ സി.വി. ബാലകൃഷ്ണന്‍ ചെയര്‍മാനായ കമ്മിറ്റി തയ്യാറാക്കുന്ന സുവനീര്‍ എന്തുകൊണ്ടും മികച്ചതാണെന്നും അദ്ദേഹം അറിയിച്ചിരുന്നു. കാവാലത്തിന്റെ നിര്യാണത്തില്‍ നോവലിസ്റ്റ് സി.വി. ബാലകൃഷ്ണന്‍ അനുശോചിച്ചു. കാവാലം നാരായണപണിക്കരുട നിര്യാണത്തില്‍ നാടന്‍ കലാ പാഠശാല എക്‌സിക്യുട്ടീവ് യോഗവും അനുശോചിച്ചു.

2013 ല്‍ പാഠശാലയുടെ പ്രഥമ അവാര്‍ഡ് കാവാലത്തിന് അന്നത്തെ സ്പീക്കറായിരുന്ന അന്തരിച്ച ജി. കാര്‍ത്തികേയനായിരുന്നു നല്‍കിയിരുന്നത്. അനുശോചന യോഗത്തില്‍ ചെയര്‍മാന്‍ ചന്ദ്രന്‍ മുട്ടത്ത് അധ്യക്ഷത വഹിച്ചു. പ്രോഗ്രാം ഓഫീസര്‍ വല്‍സന്‍ പിലിക്കോട് പ്രഭാഷണം നടത്തി. കണ്‍വീനര്‍ സജീവന്‍ വെങ്ങാട്, സുനില്‍കുമാര്‍ മനിയേരി എന്നിവര്‍ പ്രസംഗിച്ചു.
Kasaragod, Kerala, Trikaripur, Article, Award, Death, Kavalam Narayana Panikar, C.V Balakrishnan, Novelist, Souvenir, published, Kavalam Narayana Panikar's last article published in Padhmalam Souvenir.

Keywords: Kasaragod, Kerala, Trikaripur, Article, Award, Death, Kavalam Narayana Panikar, C.V Balakrishnan, Novelist, Souvenir, published, Kavalam Narayana Panikar's last article published in Padhmalam Souvenir.

    കവര്‍ച്ചാ കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ 2 പ്രതികള്‍ പിടിയില്‍

    $
    0
    0
    പയ്യന്നൂര്‍: (www.kasargodvartha.com 27/06/2016) കവര്‍ച്ചാ കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ രണ്ടു പ്രതികളെ പയ്യന്നൂര്‍ പോലീസ് പിടികൂടി. എട്ടിക്കുളം ചിട്ടാടിയിലെ ടി വി രഞ്ജിത്ത് (26), പി പി രവീന്ദ്രന്‍ (49) എന്നിവരെയാണ് ചിട്ടാടിയില്‍ വെച്ച് പോലീസ് അറസ്റ്റു ചെയ്തത്. 2014 ല്‍ എട്ടിക്കുളം കക്കംപാറയിലെ ഗ്രാനൈറ്റ് ഇന്‍ഡസ്ട്രിയല്‍സിന്റെ ക്രഷര്‍ യൂണിറ്റില്‍ നിന്നും 1.70 ലക്ഷം രൂപ വില വരുന്ന യന്ത്രങ്ങള്‍ കവര്‍ച്ച ചെയ്ത കേസിലാണ് പ്രതികളാണ് ഇരുവരും.

    കേസില്‍ പിടിയിലായി ജയിലില്‍ കഴിയുന്നതിനിടെ ജാമ്യത്തിലിറങ്ങി മുങ്ങി. തുടര്‍ന്ന് കോടതി വാറണ്ട് പുറപ്പെടുവിച്ച പ്രതികളെ പോലീസ് പിടികൂടുകയായിരുന്നു. 2007 ലെ അടിപിടി കേസില്‍ രഞ്ജിത്തിനെ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു.

    പയ്യന്നൂര്‍ എസ് ഐ പി കെ ദാസിന്റെ നേതൃത്വത്തില്‍ സീനിയര്‍ പോലീസ് ഓഫീസര്‍മാരായ പി. അനില്‍ കുമാര്‍, ഒ. പവിത്രന്‍, ഷാജു തോമസ് എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.
    Kasaragod, Kerala, payyannur, Accuse, arrest, arrest warrant, court, Police, complaint, Robbery, case, Robber case: 2 warrant accused arrested.

    Keywords: Kasaragod, Kerala, payyannur, Accuse, arrest, arrest warrant, court, Police, complaint, Robbery, case, Robber case: 2 warrant accused arrested.

      തിരഞ്ഞെടുപ്പിന് സിപിഎമ്മിന്റെ പോസ്റ്റര്‍ ഒട്ടിച്ചതിന് മര്‍ദിച്ച സംഭവം; പ്രതിക്ക് പിഴ ശിക്ഷ

      $
      0
      0
      നീലേശ്വരം: (www.kasargodvartha.com 27/06/2016) പഞ്ചായത്ത് തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് കാരക്കുന്ന് കമ്മ്യൂണിറ്റി ഹാളിന്റെ ഭിത്തിയില്‍ സി പി എമ്മിന്റെ പോസ്റ്റര്‍ ഒട്ടിച്ചതിന് മര്‍ദിച്ച സംഭവത്തില്‍ പ്രതിയെ പിഴയടക്കാന്‍ കോടതി ശിക്ഷിച്ചു. കോളംകുളത്തെ ഹരിയെയാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ രണ്ടാം ക്ലാസ് കോടതി (രണ്ട്) 1500 രൂപ പിഴയടക്കാന്‍ ശിക്ഷിച്ചത്.

      ബിരിക്കുളം കോളംകുളത്തെ നിരപ്പേലിലെ ടെമ്പോ ഡ്രൈവര്‍ സ്‌കറിയയുടെ മകന്‍ ബെന്നി (36) യാണ് പരാതിക്കാരന്‍. 2015 ഒക്‌ടോബര്‍ 22 ന് കാരക്കുന്ന് കമ്മ്യൂണിറ്റി ഹാളിന്റെ ഭിത്തിയില്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് സി പി എമ്മിന്റെ പോസ്റ്റര്‍ ഒട്ടിച്ചതിന് മര്‍ദിക്കുകയായിരുന്നുവെന്നാണ് പരാതി.
      Kasaragod, Kerala, Neeleswaram, Fine, court, case, complaint, Assault, CPM, Assault case: Fine for accuse.

      Keywords: Kasaragod, Kerala, Neeleswaram, Fine, court, case, complaint, Assault, CPM, Assault case: Fine for accuse.

        കണ്ടക്ടറുടെ ബാഗ് മോഷ്ടിച്ച കേസില്‍ യുവാവ് പിടിയില്‍

        $
        0
        0
        പയ്യന്നൂര്‍: (www.kasargodvartha.com 27/06/2016) വനിതാ കണ്ടക്ടറുടെ ബാഗ് മോഷ്ടിച്ച കേസില്‍ നീലേശ്വരം സ്വദേശിയായ യുവാവിനെ പോലീസ് പിടികൂടി. നീലേശ്വരം തൈക്കടപ്പുറത്തെ കെ. അലി ഹസനെയാണ് (18) പയ്യന്നൂര്‍ പോലീസ് പിടികൂടിയത്. മാര്‍ച്ച് 20നാണ് കേസിനാസ്പദമായ സംഭവം. പയ്യന്നൂര്‍ പഴയ ബസ് സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ടിരുന്ന കെ എസ് ആര്‍ ടി സി ബസില്‍ നിന്നുമാണ് വനിതാ കണ്ടക്ടറുടെ ബാഗ് മോഷണം പോയത്.

        മൊബൈല്‍ ഫോണും 6000 രൂപയും ഡ്യൂട്ടിബുക്കുമാണ് ബാഗിലുണ്ടായിരുന്നത്. കണ്ടക്ടറുടെ പരാതിയില്‍ പോലീസ് കേസെടുത്ത് സൈബര്‍ സെല്ലിന്റെ സഹായത്തോടെ അന്വേഷണം നടത്തി വരുന്നതിനിടെ മൊബൈല്‍ ഫോണ്‍ കണ്ണൂര്‍- കാസര്‍കോട് റൂട്ടില്‍ ബസോടിക്കുന്ന ഡ്രൈവറുടെ കൈയ്യിലാണ് ഉള്ളതെന്ന് കണ്ടെത്തി. തുടര്‍ന്ന് ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് 2,000 രൂപയ്ക്ക് ഒരു യുവാവ് തനിക്ക് വിറ്റതാണെന്ന് വ്യക്തമാക്കിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ യുവാവ് പോലീസിന്റെ പിടിയിലാവുകയായിരുന്നു.
        Kasaragod, Kerala, case, Robbery, arrest, Police, complaint, Investigation, payyannur, Neeleshwaram, Robbery case: Youth arrested.


        Keywords: Kasaragod, Kerala, case, Robbery, arrest, Police, complaint, Investigation, payyannur, Neeleshwaram, Robbery case: Youth arrested.

          അടിയന്തരാവസ്ഥ: ഇന്ദിരാഗാന്ധിക്ക് പ്രേരണ ഹിറ്റ്‌ലര്‍: പി കെ കൃഷ്ണദാസ്

          $
          0
          0
          കാസര്‍കോട്: (www.kasargodvartha.com 27.06.2016) ഭാരതത്തില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ ഇന്ദിരാഗാന്ധിക്ക് പ്രേരണയായത് ഹിറ്റ്‌ലറായിരുന്നുവെന്ന് ബി ജെ പി ദേശീയ സമിതിയംഗം പി കെ കൃഷ്ണദാസ് പറഞ്ഞു. ജര്‍മനിയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് 25 ഇന പരിപാടികളുമായാണ് ഹിറ്റ്‌ലര്‍ രംഗത്ത് വന്നതെങ്കില്‍ ഇന്ദിരാ ഗാന്ധിയും അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ശേഷം 25ഇന പരിപാടികളുമായാണ് മുന്നോട്ട് പോയത്. ഹിറ്റ്‌ലറുടെ ഫാസിസമാണ് ഭാരതത്തിലും നടപ്പിലാക്കിയത്.

          രാജ്യ വ്യാപകമായി ഉയര്‍ന്നു വന്നു കൊണ്ടിരിക്കുന്ന കോണ്‍ഗ്രസ് മുക്ത ഭാരതമെന്ന ആശയത്തിന്റെ ഉപജ്ഞാതാവ് മഹാത്മാ ഗാന്ധിയാണ്. സ്വാതന്ത്ര്യാനന്തരം കോണ്‍ഗ്രസ് പിരിച്ച് വിടണമെന്ന് ഹരിജനില്‍ ഗാന്ധിജി തന്നെയാണ് പേര് വെച്ച് എഴുതിയ ലേഖനത്തിലൂടെ ഗാന്ധിജി പറഞ്ഞിട്ടുണ്ട്. ഒരു രാഷ്ട്രീയ പാര്‍ട്ടിയെ ജനാധിപത്യ സംവിധാനത്തില്‍ നിന്ന് മുക്തമാക്കുകയെന്നതല്ല ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. കോണ്‍ഗ്രസ് വിമുക്ത ഭാരതമെന്നത് കൊണ്ട് ഫാസിസമില്ലാത്ത, അഴിമതി, പട്ടിണി തുടങ്ങിയവയില്ലാത്ത നന്മകള്‍ പൂത്തുലയുന്ന ഭാരതമെന്നാണ്.

          ബ്രിട്ടീഷ് സര്‍ക്കാറുകള്‍ ചെയ്യാത്ത ക്രൂരതയാണ് ഇന്ദിരാഗാന്ധിയും കോണ്‍ഗ്രസ് സര്‍ക്കാറും അടിയന്തരാവസ്ഥയിലൂടെ ചെയ്തത്. മാധ്യമങ്ങള്‍ക്ക് ബ്രിട്ടീഷുകാര്‍ വിലക്കേര്‍പെടുത്തിയിരുന്നില്ല. പക്ഷെ ഇന്ദിരാ ഗാന്ധി അടിയന്തരാവസ്ഥയുടെ ആദ്യ ഘട്ടത്തില്‍ തന്നെ മാധ്യമ വിലക്കേര്‍പെടുത്തി. രാജസ്ഥാന്‍, ഹരിയാന, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ അടിയന്തരാവസ്ഥയ്‌ക്കെതിരായ പോരാട്ടങ്ങളെ സ്വാതന്ത്ര്യ സമരമായി കണക്കാക്കി പെന്‍ഷനും ചികിത്സാ ധന സഹായമുള്‍പെടെയുള്ളവ നല്‍കുന്നുണ്ട്. അടിയന്തരാവസ്ഥയില്‍ ദുരിതമനുഭവിച്ച മുഴുവന്‍ ആളുകള്‍ക്കും പെന്‍ഷന്‍ അനുവദിക്കാന്‍ അടിയന്തരാവസ്ഥയുടെ പീഡനമേറ്റു വാങ്ങിയ മുഖ്യമന്ത്രി പിണറായി വിജയന്‍ തയ്യാറാകണം. കയ്യൂര്‍ മോറാഴ തുടങ്ങിയ പ്രാദേശിക സമരങ്ങളെ സ്വാതന്ത്ര്യ സമരങ്ങളായി പ്രഖ്യാപിച്ച് ഇടത് പക്ഷ സര്‍ക്കാറുകള്‍ ഭരണകൂട ഭീകരതയ്‌ക്കെതിരെ കേരളത്തില്‍ നടന്ന ഐതിഹാസികമായ ജനകീയ മുന്നേറ്റമായ അടിയന്തരാവസ്ഥയെ സ്വാതന്ത്ര്യ സമരമായി കണക്കാക്കാതെ അവഗണിക്കുകയാണെന്ന് കൃഷ്ണദാസ് പറഞ്ഞു.

          അടിയന്തരാവസ്ഥയ്‌ക്കെതിരെ ബംഗാളില്‍ ഒരു സമരം പോലും സി പി എം നടത്തിയിട്ടില്ല. കോണ്‍ഗ്രസുമായി കൂട്ടു ചേര്‍ന്ന് ബംഗാളില്‍ സി പി എം ഫാസിസം മറ്റൊരു രൂപത്തില്‍ നടപ്പിലാക്കാന്‍ ശ്രമിക്കുകയാണ്. ബംഗാളിലെ കൂട്ടുകെട്ട് താമസിയാതെ പരസ്യമായി കേരളത്തിലും സി പി എം കൊണ്ടുവരുന്ന കാലം വിദൂരമല്ലെന്ന് കൃഷ്ണദാസ് കൂട്ടിച്ചേര്‍ത്തു.

          അസോസിയേഷന്‍ ഓഫ് ദി എമര്‍ജന്‍സി വിക്ടിംസ് കാസര്‍കോട് ജില്ലാ സമിതി സംഘടിപ്പിച്ച സമാവേശത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു പി കെ കൃഷ്ണദാസ്. ചടങ്ങ് മംഗളൂരു എം പി നളീന്‍ കുമാര്‍ കട്ടീല്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് വി രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ആര്‍ എസ് എസ് മംഗളൂരു വിഭാഗ് സഹകാര്യ വാഹക് പി ജനാര്‍ദന പ്രതാപ് നഗര്‍, അസോസിയേഷന്‍ ഓഫ് ദി എമര്‍ജന്‍സി വിക്ടിംസ് സംസ്ഥാന പ്രസിഡണ്ട് കെ രാജശേഖരന്‍ പണിക്കര്‍, ബി ജെ പി സംസ്ഥാന വൈസ് പ്രസിഡണ്ട് പ്രമീള സി നായക്, ജില്ലാ പ്രസിഡണ്ട് അഡ്വ. കെ ശ്രീകാന്ത്, ജനതാദള്‍ യു ജില്ലാ പ്രസിഡണ്ട് എ വി രാമകൃഷ്ണന്‍, പത്രപ്രവര്‍ത്തകന്‍ മുഹമ്മദ് അസ്ലം, അസോസിയേഷന്‍ സെക്രട്ടറി അച്യുത ചേവാര്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി കെ കരുണാകരന്‍ സ്വാഗതവും, ട്രഷറര്‍ മഹാബല റൈ നന്ദിയും പറഞ്ഞു.



          Keywords: BJP, Congress, Programme, Inauguration, CPM, UDF, P K Krishna Das.

          ജോലിക്കെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ ഗൃഹനാഥനെ കാണാതായതായി പരാതി

          $
          0
          0
          രാജപുരം: (www.kasargodvartha.com 27/06/2016) ജോലിക്കെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ ഗൃഹനാഥനെ കാണാതായതായി പരാതി. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പാണത്തൂര്‍ കല്ലപ്പള്ളിയിലെ കൂലിത്തൊഴിലാളി വിജയനെ (52)യാണ് ജൂണ്‍ 23 മുതല്‍ കാണാതായത്.

          രാവിലെ ജോലിക്ക് പോകുന്നുവെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ വിജയന്‍ പിന്നീട് തിരിച്ചെത്തിയില്ല. പലയിടത്തും അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ചെറിയ തോതിലുള്ള മാനസിക അസ്വാസ്ഥ്യമുള്ള വിജയന്‍ കാസര്‍കോട്ടുള്ള ഭാര്യയുമായി അകന്നാണ് കഴിയുന്നതെന്നും പരാതിയില്‍ പറയുന്നു. രാജപുരം പോലീസ് അന്വേഷണം ആരംഭിച്ചു.
          Kasaragod, Kerala, Rajapuram, complaint, Police, Job, House, Missing, Case, Investigation, Man goes missing.

          Keywords: Kasaragod, Kerala, Rajapuram, complaint, Police, Job, House, Missing, Case, Investigation, Man goes missing.

            അടിയന്തരാവസ്ഥയെ കുറിച്ച് യുവ തലമുറയെ ബോധവാന്മാരാക്കണം: നളീന്‍ കുമാര്‍കട്ടില്‍ എം പി

            $
            0
            0
            കാസര്‍കോട്: (www.kasargodvartha.com 27.06.2016)അടിയന്തരാവസ്ഥയെ കുറിച്ച് യുവ തലമുറയ്ക്ക് അവബോധമുണ്ടാക്കാന്‍ ശ്രമിക്കണമെന്ന് നളീന്‍ കുമാര്‍ കട്ടീല്‍ എം പി പറഞ്ഞു. അതിനായി സ്‌കൂള്‍ കോളജ് കുട്ടികള്‍ക്ക് അടിയന്തരാവസ്ഥയെന്തായിരുന്നുവെന്നും, അതിന്റെ ഭീകരത എത്രമാത്രമായിരുന്നുവെന്നതിനെ കുറിച്ചുമുള്ള കൃത്യമായ ബോധം പകര്‍ന്ന് നല്‍കണമെന്ന് എമര്‍ജന്‍സി വിക്ടിംസിന്റെ 41ാം വാര്‍ഷിക സമാവേശം ഉദ്ഘാടനം ചെയ്തു കൊണ്ട് എം പി പറഞ്ഞു.

            അസോസിയേഷന്‍ ഓഫ് ദി എമര്‍ജന്‍സി വിക്ടിംസ് ജില്ലാ സമിതിയാണ് പരിപാടി സംഘടിപ്പിച്ചത്. ബ്രിട്ടീഷ് രാജില്‍ നിന്ന് മോചനത്തിനായിരുന്നു സ്വാതന്ത്ര്യ സമരമെങ്കില്‍ ഭാരതത്തില്‍ തെരഞ്ഞെടുപ്പിലൂടെ അധികാരത്തില്‍ വന്ന ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ പ്രഖ്യാപിച്ച സ്വാതന്ത്ര്യ നിഷേധത്തിനെതിരെയുള്ള സ്വാതന്ത്ര്യ സമരമായിരുന്നു അടിയന്തരാവസ്ഥ. തന്റെ അധികാരം നിലനിര്‍ത്താനായി ഇന്ദിരാഗാന്ധി നടപ്പിലാക്കിയ അടിയന്തരാവസ്ഥയ്‌ക്കെതിരായി നടന്ന സമരങ്ങളെ സ്വാതന്ത്ര്യസമരമായി കണക്കാക്കി ആനുകൂല്യങ്ങള്‍ നല്‍കണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.



            Keywords: BJP, Programme, Inauguration, Nalin Kumar Kateel.

            ഉപ്പളയിലും ആദൂരിലും ബൈക്കുകളുമായി മൂന്ന് കുട്ടികള്‍ പിടിയില്‍; രക്ഷിതാവിനും ആര്‍ സി ഉടമകള്‍ക്കുമെതിരെ കേസ്

            $
            0
            0
            കാസര്‍കോട്: (www.kasaragodvartha.com 27.06.2016) മഞ്ചേശ്വരം പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ ഉപ്പളയിലും ആദൂര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ മഞ്ഞംപാറയിലും ബൈക്കുകളുമായി മൂന്ന് കുട്ടികള്‍ പോലീസ് പിടിയിലായി. ഞായറാഴ്ച വൈകുന്നേരം ഉപ്പള ബസ് സ്റ്റാന്‍ഡിന് സമീപത്ത് നിന്ന് 17 വയസ്സുള്ള 2 കുട്ടികളെ മഞ്ചേശ്വരം പോലീസ് കസ്റ്റഡിയിലെടുത്തു. ബൈക്കുകളുടെ ആര്‍സി ഉടമകള്‍ക്കെതിരെ പോലീസ് കേസെടുത്തു.

            ആദൂര്‍ മഞ്ഞംപാറയില്‍ സ്‌കൂട്ടറുമായി 14 കാരനാണ് പോലീസ് പിടിയിലായത്. ശനിയാഴ്ച വൈകുന്നേരം സ്‌കൂട്ടറുമായി മഞ്ഞംപാറയിലെത്തിയ കുട്ടിയെ പോലീസ് പിടികൂടി ചോദ്യം ചെയ്തപ്പോള്‍ പിതാവാണ് ഓടിക്കാന്‍ നല്‍കിയതെന്ന് പറഞ്ഞു. ഇതേ തുടര്‍ന്ന് മഞ്ഞംപാറ പടിയത്തടുക്കയിലെ സൂപ്പിക്കെതിരെ ആദൂര്‍ പോലീസ് കേസെടുത്തു.

            Kasaragod, Adhur, Case, Bike, Police Station, Uppala, Bus stand, Manjeshwaram, Custody, Sunday, Saturday, Minor driving: 2 more cases registered.

            Keywords: Kasaragod, Adhur, Case, Bike, Police Station, Uppala, Bus stand, Manjeshwaram, Custody, Sunday, Saturday, Minor driving: 2 more cases registered.

            മാസം കണ്ടൂ...മാസം കണ്ടൂ

            $
            0
            0
            നോമ്പ് അനുഭവം: ബേക്കല്‍ ഇബ്‌റാഹിം മുസ്ലിയാര്‍

            (www.kasargodvartha.com 27.06.2016) മഞ്ചേശ്വരം മള്ഹറില്‍ നടന്ന പ്രാര്‍ത്ഥനാ സമ്മേളനത്തില്‍ സംബന്ധിക്കാനായി നേരത്തെ തന്നെ ബേക്കല്‍ ഉസ്താദ് എത്തിയതിനാല്‍ അല്‍പ സമയം റമദാനുമായി ബന്ധപ്പെട്ട ഓര്‍മകള്‍ സംസാരിക്കാന്‍ സമയം കണ്ടെത്തി. കര്‍ണാടകയുടെ ഏതോ കോണില്‍ നിന്ന് പരിപാടിയും കഴിഞ്ഞ് മള്ഹറിലെത്തിയ ഉസ്താദിന്റെ മുഖത്ത് യാത്രാ ക്ഷീണം നിഴലിച്ചു കാണുന്നുണ്ട്. വിഷയങ്ങള്‍ ചോദിച്ചറിയുന്നവരോട് ക്ഷീണമോ അനാരോഗ്യമോ പറഞ്ഞ് ഒഴിഞ്ഞു മാറുന്ന ശൈലിയല്ല ആ പണ്ഡിത തേജസ്സിയുടെ സ്വഭാവം. ആ വിജ്ഞാന സാഗരത്തെ അടുത്തറിയുമ്പോഴാണ് അവിടുത്തെ വിജ്ഞാന പരിമളം ആസ്വദിക്കാന്‍ സാധിക്കൂ.

            കര്‍ഷകനും ദീനി സ്‌നേഹിയുമായിരുന്ന പിതാവ് മുഹമ്മദിന്റെയും ഖദീജയുടെയും മകനായി 1949 ഫെബ്രുവരി ഏഴിന് കര്‍ണാടക മഞ്ഞനാടിക്കടുത്ത മരിക്കള ജമാഅത്തിലെ പൂടലിലാണ് ഉസ്താദ് ജനിക്കുന്നത്. നിരവധി സ്ഥലങ്ങളില്‍ പഠനം നടത്തി ദീനി വിജ്ഞാനം കരഗതമാക്കി. താജുല്‍ ഉലമാ സയ്യിദ് അബ്ദുര്‍ റഹ് മാന്‍ അല്‍ ബുഖാരി ഉള്ളാള്‍, താജുശരീഅ എം അലിക്കുഞ്ഞി മുസ്ലിയാര്‍, മര്‍ഹും കുഞ്ഞബ്ദുല്ല മുസ്ലിയാര്‍ ആലംപാടി, മഹ് മൂദ് മുസ്ലിയാര്‍ മണ്ടപ്പദവ്, പി ടി അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ തുടങ്ങിയവരുടെ കീഴിലായിരുന്നു പഠനം. ഗോള ശാസ്ത്രത്തില്‍ അഗാധ പാണ്ഡിത്യം നേടി കഴിവു തെളിയിച്ച ബേക്കല്‍ ഉസ്താദ് ഇപ്പോള്‍ കേരള കര്‍ണാടകയിലായി അഞ്ചൂറോളം മഹല്ലുകളുടെ ഖാസിയാണ്. പള്ളിയുമായി ബന്ധപ്പെട്ട ഖിബ്‌ല നിര്‍ണയത്തിന് ബേക്കല്‍ ഉസ്താദിനെയാണ് അധിക മഹല്ലുകളും ബന്ധപ്പെടാറ്. കര്‍ണാടക ജംഇയ്യത്തുല്‍ ഉലമയുടെ സംസ്ഥാന പ്രസിഡണ്ടും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ കേന്ദ്ര മുശാവറ അംഗം കുടിയാണ്. ഇപ്പോള്‍ ജാമിഅ സഅദിയയുടെ ശരീഅത്ത് കോളജ് വിഭാഗം തലവനും മുദരിസുമാണ്.

            വിശുദ്ധ റമദാന്‍ ആഗതമാവുന്നതിന് മുമ്പ് അതിനു വേണ്ടിയുള്ള തയ്യാറെടുപ്പുകള്‍ നടത്തിയിരിക്കും. മുളിമേഞ്ഞ കൊച്ചു വീടുകളാണ് അധികവും ഉണ്ടാവുക. ചില സ്ഥലങ്ങളില്‍ ഓട് മേഞ്ഞ വീടുകളും ഉണ്ടാകും. റമദാനിനെ സ്വീകരിക്കാന്‍ ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ ഒരുക്കങ്ങളാവും. സ്ത്രീകളുടെ നിസ്‌കാരപ്പായയും കുപ്പായവുമെല്ലാം കഴുകി വൃത്തിയാക്കും. വീടിന്റെ മച്ചിയും മുറ്റവും അടിച്ച് വാരും. വീടുകളില്‍ ഇരിക്കാന്‍ ഉപയോഗിച്ചിരുന്ന പലകളും മറ്റ് തടിയുപകരണങ്ങളും കഴുകും. പല കഴുകുന്നത് കുട്ടികള്‍ക്കിടയില്‍ വലിയ ആഘോഷവും സന്തോഷവുമായിരുന്നു. പല കഴുകാനായി തോടുകളിലും പുഴകളിലും പോകാറുണ്ട്. ആവേശത്തില്‍ റമദാന്‍ മുന്നൊരുക്കത്തിന്റെ പല കഴുകാന്‍ പോയ കുട്ടികള്‍ വെള്ളത്തില്‍ മുങ്ങിമരിച്ച സംഭവം ബേക്കല്‍ ഉസ്താദ് പങ്കുവെച്ചു.

            റമദാന്‍ പിറവിയറിയാന്‍ വലിയ കുന്നിന്‍ മുകളില്‍ കയറും. കുറേ പേര്‍ കൂട്ടമായാണ് കയറുക. റമദാന്‍ മാസപ്പിറവി കണ്ടാല്‍ ഉറക്കെ തക്ബീര്‍ ചൊല്ലി താഴെയിറങ്ങും. പിന്നെ നാട്ടുകാരെ അറിയിക്കാന്‍ ഉറക്കെ മാസം കണ്ടു... മാസം കണ്ടു എന്നു പറഞ്ഞ് തക്ബീറും ചൊല്ലി നടക്കും. ശാന്തമായ അന്തരീക്ഷമായതിനാല്‍ ദൂര സ്ഥലങ്ങളിലേക്ക് ഈ വിളിയാളം കേള്‍ക്കും. കേള്‍ക്കാത്ത വീടുകളില്‍ നടന്നു പോയി പറയും. നാട്ടുകാരെയെല്ലാം വിളിച്ച് പറയും. പലപ്പോഴും റമദാന്‍ വിവരം പിറ്റേന്ന് രാവിലെയാണ് അറിയുക. പെരുന്നാളിന്റെ അവസരങ്ങളിലും ഇത് പോലെ വൈകിയറിഞ്ഞ സാഹചര്യങ്ങള്‍ ഉണ്ടായിട്ടുണ്ട്.

            നോമ്പ് തുറക്കാന്‍ പച്ചവെള്ളവും കാരക്കയുമാണ് ഉണ്ടാവുക. ഒരു കാരക്കയെ ഏഴെട്ട് കഷ്ണങ്ങളാകി വീതിക്കും. ചിലപ്പോള്‍ ചെറിയൊരു നാരായിരിക്കും കിട്ടുക. അവരവരുടെ വീടുകളിലാണ് നോമ്പ് തുറയുണ്ടാവുക. പള്ളിയില്‍ കുറവായിരിക്കും. പള്ളിയില്‍ നിന്ന് വീട്ടിലേക്ക് മൂന്ന് കിലോമീറ്റര്‍ ദൂരമുണ്ട്. തറാവീഹിന് കൂട്ടുകാര്‍ക്കൊപ്പം നടന്നു പോകും. 10 വയസുമുതല്‍ തറാവീഹിന് പള്ളിയില്‍ പോകാന്‍ തുടങ്ങി. ചെറുപ്പത്തില്‍ തറാവീഹിന് മാത്രമേ പള്ളിയില്‍ പോയിരുന്നുള്ളൂ. നോമ്പ് തുറ കഴിഞ്ഞ് പള്ളിയില്‍ പോയാല്‍ 12 മണിനേരത്തായിരിക്കും വീട്ടില്‍ തിരിച്ചെത്തുക.

            നോമ്പു പിടിക്കാന്‍ ചെറുപ്പത്തില്‍ തന്നെ തുടങ്ങിയിട്ടുണ്ട്. 10 വയസ് മുതല്‍ റമദാനിലെ 30 നോമ്പ് പിടിക്കാന്‍ തുടങ്ങി. പിതാവിന്റെയും മാതാവിന്റെയും ദീനീ ചുറ്റുപാടും ഭയഭക്തിയുമാണ് ബേക്കല്‍ ഉസ്താദിനെ ഈ ഒരു ആത്മീയ ചുറ്റുപാടിലേക്ക് എത്തിച്ചത്. കര്‍ഷകനായ പിതാവ് ഒരു നേരത്തെ നിസ്‌കാരം പോലും ഖളാഅ് ആക്കാറില്ല. സൂക്ഷ്മ ശാലിയായ പിതാവിന്റെ ജീവിതത്തില്‍ വൃത്തി മുഖമുദ്രയായിരുന്നു. ജോലി കഴിഞ്ഞ് വന്നാല്‍ അലക്കി കുളിച്ച് വസ്ത്രം കഴുകി ആറാനിടും. ദീനി വിഷയങ്ങള്‍ വായിച്ചും ചോദിച്ചും പഠിക്കും. അറബി മലയാള പുസ്തകങ്ങള്‍ നിരന്തരം വായിച്ച് കാര്യങ്ങള്‍ മനസിലാക്കും. റമദാനായാല്‍ നീണ്ട ഖുര്‍ആനോത്തായിരിക്കും. ളുഹ്‌റ് കഴിഞ്ഞാല്‍ ഖുര്‍ആനോതിയിരിക്കും. പിതാവിന്റെ ഈ ജീവിത രീതി ബേക്കലുസ്താദിനെ ആകര്‍ഷിപ്പിച്ചു.

            റമദാനില്‍ മഞ്ഞനാടിയിലേക്കാണ് വയള് കേള്‍ക്കാന്‍ പോകാറ്. വീട്ടില്‍ നിന്ന് അഞ്ച് കിലോമീറ്റര്‍ നടന്നു വേണം മഞ്ഞനാടിയിലേക്ക് എത്താന്‍. എന്നാലും അറിവ് പഠിക്കാനുള്ള അതിയായ ജിജ്ഞാസയില്‍ ബേക്കല്‍ ഉസ്താദ് അവിടെ വരെ നടക്കും. ദര്‍സ് ജീവിതത്തില്‍ ഉസ്താദ് റമദാനില്‍ വയള് പറഞ്ഞിട്ടില്ലെങ്കിലും ഇന്ന് പതിനായിരങ്ങളെ അഭിസംബോധനം ചെയ്യുന്ന ബഹുഭാഷ പ്രഭാഷകനാണ് ഉസ്താദ്. കര്‍ണാടകയില്‍ ഉറുദു, കന്നട, മലയാള ഭാഷകളില്‍ ഉസ്താദ് പ്രസംഗിക്കാറുണ്ട്.

            പെരുന്നാള്‍ ആയാല്‍ പുത്തനുടുപ്പ് അപൂര്‍വമാണ്. പഴയതിന് വലിയ പോറലില്ലെങ്കില്‍ അതു തന്നെ അഡ്ജസ്റ്റ് ചെയ്യലാണ് പതിവ്. ചിലപ്പോള്‍ പുത്തനുടുപ്പ് വാങ്ങും. തേച്ച് മിനുക്കിയ പുത്തനുപ്പിന്റെ മിനുക്ക് പൊടിഞ്ഞ് ചുരുട്ടിയാണ് വസ്ത്രം ധരിക്കാറ്.

            -സമ്പാദകന്‍: എന്‍ കെ എം മഹ്‌ളരി ബെളിഞ്ച

            Related Articles:
            പത്തിരിയെന്ന വി ഐ പി ഫുഡ്


            പൊന്നാനിയിലെ കുഞ്ഞന്‍ നോമ്പ് തുറ

            ഏയ്, നാളെ നോമ്പ് അബെ

            മണ്‍കലത്തിലൊരു ജുസ്അ് പുള്ളി

            കോട്ടുമല ഉസ്താദിനൊപ്പം ഒരു നോമ്പ് തുറ

            പീര്‍ സാഹിബ് വന്ന പെരുന്നാള്‍

            എന്‍ കെ ബാലകൃഷ്ണന്‍ എസ് ഐയുടെ നോമ്പ് കാലം

            കടത്തിണ്ണയില്‍ ഒരു നോമ്പ് തുറ

            പാടത്താളിയിലെ നീര്

            കിട്ടിയത് ഉണ്ണി മാങ്ങ, വീണത് വിഷപ്പാമ്പ്

            കസബിലെ നോമ്പ് തുറ

            മദ്രാസിലെ മസാലക്കഞ്ഞിയും, കട്‌ലറ്റും

            പത്തിരിയെന്ന വി ഐ പി ഫുഡ്

            ബോധം നഷ്ടപ്പെട്ട നോമ്പ്

            ദാ, മോനെ ഇപ്പൊ ബാങ്കൊടുക്കും

            മടവൂരിനൊപ്പം ഒരു നോമ്പ് തുറ

            Keywords: Article, Ramadan, Bekal, Bekal Ibrahim Musliyar, NKM Malhari Belinja.

            എസ് കെ എസ് എസ് എഫ് ജില്ലാ റമദാന്‍ പ്രഭാഷണം ചൊവ്വാഴ്ച സമാപിക്കും

            $
            0
            0
            വിശുദ്ധി നേടിയെടുക്കലാകണം റമദാനിന്റെ ലക്ഷ്യം: ഇബ്രാഹിം ഫൈസി ജെഡിയാര്‍

            കാസര്‍കോട്: (www.kasargodvartha.com 27.06.2016) സഹനം സമരം സമര്‍പ്പണം എന്ന പ്രമേയത്തില്‍ എസ് കെ എസ് എസ് എഫ് കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പുതിയ ബസ് സ്റ്റാന്‍ഡ് പി ബി ഗ്രൗണ്ടില്‍ നടന്നു കൊണ്ടിരിക്കുന്ന പഞ്ചദിന റമദാന്‍ പ്രഭാഷണം ചൊവ്വാഴ്ച സമാപ്പിക്കും. നുകരാം ഈമാനിക മാധുര്യം എന്ന വിഷയത്തില്‍ എസ് കെ എസ് എസ് എഫ് സംസ്ഥാന ട്രഷറര്‍ ബഷീര്‍ ഫൈസി ദേശമംഗലം സമാപന പ്രഭാഷണം നടത്തും.

            ഫഖ്‌റുദ്ദീന്‍ തങ്ങള്‍ മലപ്പുറം സമാപന കൂട്ടു പ്രാര്‍ത്ഥനക്കും മജ്‌ലിസുന്നൂറിന്നും നേതൃത്വം നല്‍കും. മുടികര ഖാസിയായ എം എ ഖാസിം മുസ് ലിയാര്‍ക്ക് സ്വീകരണം നല്‍കും. തിങ്കളാഴ്ച എസ് കെ എസ് എസ് എഫ് സംസ്ഥാന വൈസ് പ്രസിഡണ്ട് ഇബ്രാഹിം ഫൈസി ജെഡിയാര്‍ പ്രഭാഷണം ഉദ്ഘാടനം ചെയ്തു. വിശുദ്ധി നേടിയെടുക്കലായിരിക്കണം റമദാനിന്റെ ലക്ഷ്യമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

            ഭൗതികമായും ആത്മീയമായും നോമ്പിന് പ്രാധാന്യമുണ്ട്. വികാര നിയന്ത്രണം, ആനന്ദങ്ങളെ ഉപേക്ഷിക്കല്‍ തുടങ്ങിയ ഉന്നത സ്വഭാവങ്ങള്‍ പരിശീലിപ്പിക്കുന്ന നോമ്പ് ആരോഗ്യവും മാനസിക ഉല്ലാസവും നല്‍കുന്ന ഇബാദത്താണ്. റമദാനിന്റെ ആദ്യ ദിവസം കൈവരിച്ച ആത്മീയ സംസ്‌കരണം കൈവിട്ടു പോവാതിരിക്കാന്‍ ശ്രദ്ധിക്കണം. റമദാനില്‍ മാത്രമല്ല ജീവിതം മുഴുവാനായും നന്മ ചെയ്യേണ്ടവരാണ് തങ്ങളെന്ന ബോധം വിശ്വാസി സമൂഹത്തില്‍ ഉണ്ടാവണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ന്ല്ലവീടു സ്വര്‍ഗ ജീവിതം ഇവിടെയും സാധ്യമാകും എന്ന വിഷയത്തില്‍ ഹാഫിള് നിസാമുദ്ദീന്‍ അസ്ഹരി കുമ്മനം പ്രഭാഷണം നടത്തി.

            എസ് പി സലാഹുദ്ദീന്‍ അധ്യക്ഷനായി. ഉമറുല്‍ ഫാറൂഖ് തങ്ങള്‍ പ്രാര്‍ത്ഥന നടത്തി. പി ബി അബ്ദുര്‍ റസാഖ് എം എല്‍ എ മുഖ്യാതിഥിയായി. യൂനുസ് ഫൈസി കാക്കടവ്, സൈനുല്‍ ആബിദീന്‍ തങ്ങള്‍ കുന്നുങ്കൈ കൂട്ടുപ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. സമസ്ത ജില്ലാ ട്രഷറര്‍ കെ ടി അബ്ദുല്ല ഫൈസി, ഡോ. ഖത്തര്‍ ഇബ്രാഹിം ഹാജി കളനാട്, ഖത്തര്‍ അബ്ദുല്ല ഹാജി ഉദുമ പടിഞ്ഞാര്‍, ജില്ലാ പ്രസിഡണ്ട് താജുദ്ദീന്‍ ദാരിമി പടന്ന, ജില്ലാ ജനറല്‍ സെക്രട്ടറി ഹാരിസ് ദാരിമി ബെദിര, ജില്ലാ ട്രഷറര്‍ സുഹൈര്‍ അസ്ഹരി പള്ളങ്കോട്, മൂസഹാജി ചേരൂര്‍, അബൂബക്കര്‍ തങ്ങള്‍ അല്‍ ഹൈദ്രേസി ചെട്ടുംക്കുഴി, എന്‍ പി എം ഫസല്‍ ഹാമിദ് കോയമ്മ തങ്ങള്‍ കുന്നുകൈ, പൂക്കോയ തങ്ങള്‍ മുട്ടത്തൊടി, അബൂബക്കര്‍ സാലൂദ് നിസാമി, മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍ കുന്നുംകൈ, സ്വാലിഹ് മുസ്‌ലിയാര്‍ ചൗക്കി, അബൂബക്കര്‍ ദാരിമി മിഅറാജ്, അഷ്‌റഫ് മിസ്ബാഹി ചിത്താരി, മുഹമ്മദ് കുഞ്ഞി തുരുത്തി, അബൂബക്കര്‍ സിദ്ദീഖ് അസ്ഹരി പാത്തൂര്‍, കണ്ണൂര്‍ അബ്ദുല്ല മാസ്റ്റര്‍, അബ്ദുല്‍ ഖാദര്‍ സഅദി കുണിയ, മുഹമ്മദ് ഫൈസി കജ, ഇസ്മാഈല്‍ അസ്ഹരി, ശരീഫ് നിസാമി മുഗു, മുഹമ്മദ് തൊട്ടിയില്‍, റൗഫ് അറന്തോട്, സലാം മൗലവി പള്ളങ്കോട്, ഇര്‍ഷാദ് ഹുദവി ബെദിര തുടങ്ങിയവര്‍ സംബന്ധിച്ചു.



            Keywords: SKSSF, Ramadan, Inauguration, Programme, Ramadan Speech.
            Viewing all 67200 articles
            Browse latest View live


            <script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>