Quantcast
Channel: KasargodVartha: Kasaragod News paper Live, Kannur, Mangalore, Malabar ചുറ്റുവട്ടം കാസർഗോഡ് വാർത്തകൾ
Viewing all 67200 articles
Browse latest View live

സ്‌കൂട്ടറും കാറും കൂട്ടിയിടിച്ച് 3 വിദ്യാര്‍ത്ഥികള്‍ക്ക് ഗുരുതരം

$
0
0
ചട്ടഞ്ചാല്‍: (www.kasargodvartha.com 26/09/2016) ചട്ടഞ്ചാല്‍ 55-ാം മൈലില്‍ സ്‌കൂട്ടറും കാറും കൂട്ടിയിടിച്ച് മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. തിങ്കളാഴ്ച രാവിലെ 9.30 മണിയോടെയാണ് അപകടമുണ്ടായത്. തെക്കില്‍ സ്വദേശികളായ മുസമ്മല്‍ (14), അബ്ദുല്‍ ഖാദര്‍ റഹില്‍ (15), സിയാദ് (15) എന്നിവര്‍ക്കാണ് പരിക്കേറ്റത്.

മൂന്ന് പേരാണ് സ്‌കൂട്ടറില്‍ ഉണ്ടായിരുന്നത്. പരിക്കേറ്റവരെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിവരമറിഞ്ഞ് വിദ്യാനഗര്‍ പോലീസും സ്ഥലത്തെത്തി.

കണ്ണൂരില്‍ നിന്നു മംഗഌരുവിലേയ്ക്കു പോവുകയായിരുന്ന കാര്‍ എതിര്‍ഭാഗത്തേയ്ക്കു പോവുകയായിരുന്ന സ്‌കൂട്ടറില്‍ ഇടിച്ചാണ് അപകടം. ഇടിയുടെ ആഘാതത്തില്‍ സ്‌കൂട്ടര്‍ പൂര്‍ണ്ണമായും തകര്‍ന്നു.


Keywords: Chattanchal, Kasaragod, Kerala, Car, Accident, Scooter, Injured, Accident in Chattanchal; 3 students injured

നിറയെ കുഴികള്‍ മാത്രം; ചെര്‍ളടുക്ക - മാന്യ റോഡില്‍ ഓട്ടം പോകാന്‍ ഓട്ടോകള്‍ പോലും മടിക്കുന്നു

$
0
0
ബദിയഡുക്ക: (www.kasargodvartha.com 26.09.2016) നിറയെ കുഴികള്‍ നിറഞ്ഞ ചെര്‍ളടുക്ക - മാന്യ റോഡില്‍ ഓട്ടം പോകാന്‍ ഓട്ടോറിക്ഷകള്‍ പോലും മടി കാണിക്കുന്നു. മൂന്ന് കിലോമീറ്ററില്‍ അധികം നീളമുള്ള ഈ റോഡ് കാസര്‍കോട് പി ഡബ്ല്യു ഡിയുടെ പരിധിയിലാണ് വരുന്നത്.

ബദിയടുക്ക പഞ്ചായത്തിലെ 15-ാം വാര്‍ഡില്‍ ഉള്‍പെടുന്ന റോഡിലൂടെ സ്വകാര്യ ബസുകള്‍ ഉള്‍പെടെ നിരവധി വാഹനങ്ങള്‍ കടന്നുപോകുന്നുണ്ട്. റോഡ് മുഴുവനും കുഴികള്‍ നിറഞ്ഞതിനാല്‍ വാടക റിക്ഷകള്‍ ഉള്‍പെടെയുള്ള വാഹനങ്ങള്‍ ഇതിലൂടെ യാത്ര പോകാന്‍ വിസമ്മതിക്കുകയാണ്.

റോഡില്‍ രണ്ട് വര്‍ഷം മുമ്പ് അറ്റകുറ്റ പണികള്‍ നടത്തിയിരുന്നുവെങ്കിലും പണിയിലെ കൃത്രിമം കാരണം കരാറുകാരന് പണം കൈ മാറുന്നത് വിജിലന്‍സ് തടഞ്ഞിരിക്കുകയാണ്. എത്രയും വേഗം റോഡ് ഗതാഗത യോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Bad road; rare auto service in Cherladukka Manya road

Keywords: Kasaragod, Cherladukka, Manya, Auto Rickshaw, Badiyadukka,Vehicles, Road, Panchayath, Private Bus, Vigilance, Bad road; rare auto service in Cherladukka Manya road. 

ഏഴ് പഞ്ചായത്തുകള്‍ ഒ ഡി എഫ് ആയി പ്രഖ്യാപിച്ചു

$
0
0
കാസര്‍കോട്; (www.kasargodvartha.com 26/09/2016) കാസര്‍കോട് സമ്പൂര്‍ണ്ണ മലമൂത്ര വിസര്‍ജ്ജന മുക്ത (ഒ ഡി എഫ്-  Open Defection Free) ജില്ലയായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി വിവിധ ഗ്രാമ പഞ്ചായത്തുകളിലായി ഗാര്‍ഹിക കക്കൂസ് നിര്‍മ്മാണ പ്രവര്‍ത്തികള്‍ പുരോഗമിച്ചു വരുന്നു. തൃക്കരിപ്പൂര്‍, മീഞ്ച, ചെറുവത്തൂര്‍, പടന്ന, പിലിക്കോട്, കിനാനൂര്‍ കരിന്തളം, മൊഗ്രാല്‍ പുത്തൂര്‍ എന്നീ ഗ്രാമ പഞ്ചായത്തുകള്‍ സമ്പൂര്‍ണ്ണ മലമൂത്ര വിസര്‍ജ്ജന മുക്ത ഗ്രാമ പഞ്ചായത്തായി പ്രഖ്യാപനം നടത്തി.

മറ്റ് പഞ്ചായത്തുകള്‍ തൊട്ടടുത്ത ദിവസങ്ങളിലായി ഒ ഡി എഫ് പ്രഖ്യാപനം നടത്തുന്നതിന്റെ തയ്യാറെടുപ്പിലാണ്. ഈ മാസം 30 ഓടെ ജില്ലയെ സമ്പൂര്‍ണ്ണ ഒ ഡി എഫ് ആയി പ്രഖ്യാപിക്കുന്നതിനുളള നടപടികള്‍ കൈകൊണ്ടിട്ടുളളതായി ജില്ലാ കലക്ടര്‍ കെ ജീവന്‍ബാബു അറിയിച്ചു. ഡെപ്യൂട്ടി കലക്ടര്‍മാര്‍, എഡിസി, ഡിഡിപി തുടങ്ങി എല്ലാ ജില്ലാ ഉദ്യോഗസ്ഥര്‍ക്കും ഗ്രാമ പഞ്ചായത്തുകളുടെ ചുമതല നല്‍കികൊണ്ട് ദൈനംദിന പുരോഗതി അവലോകനം ചെയ്ത് വരികയാണ്.

ജില്ലയില്‍ ആകെ വേണ്ടി വരുന്ന 12,636 എണ്ണം കക്കൂസുകളില്‍ ഇതിനോടകം 8,055 എണ്ണം പൂര്‍ത്തീകരിച്ചു. ബാക്കിവരുന്ന ഗാര്‍ഹിക കക്കൂസുകള്‍ സെപ്റ്റംബര്‍ 30 നകം പൂര്‍ത്തീകരിക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.


Keywords: Kasaragod, Kerala, Panchayath, Trikaripur, Cheruvathur, Padanna, Pilicode, Karinthalam, Mogral puthur, 7 Panchayats announced as Open Defecation Free Panchayat.

    പ്രവാസികളുടെ കണ്ണീരൊപ്പാന്‍ ഭരണകൂടങ്ങള്‍ തയ്യാറാകണം: ചെര്‍ക്കളം

    $
    0
    0
    കാസര്‍കോട്: (www.kasargodvartha.com 26/09/2016) നാടിന്റെ വളര്‍ച്ചക്ക് തന്റേതായ സംഭാവനകള്‍ അര്‍പ്പിച്ച പ്രവാസി സമൂഹത്തിന്റെ കണ്ണീരൊപ്പാന്‍ ഭരണകൂടങ്ങള്‍ തയ്യാറാകണമെന്ന് മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് ചെര്‍ക്കളം അബ്ദുല്ല ആവശ്യപ്പെട്ടു. നാടും കുടുംബവും വിട്ട് വര്‍ഷങ്ങളോളം വിദേശത്ത് ജോലി ചെയ്ത് മടങ്ങി വന്ന പ്രവാസികളില്‍ പലരും ഇപ്പോള്‍ വളരെ പ്രയാസമനുഭവിക്കുകയാണ്. അവരുടെ ഉന്നമനത്തിന് വിവിധ ക്ഷേമ പദ്ധതികള്‍ സര്‍ക്കാറുകള്‍ നടപ്പിലാക്കണമെന്ന് ചെര്‍ക്കളം ആവശ്യപ്പെട്ടു.

    കേരള പ്രവാസി ലീഗ് ജില്ലാ മീറ്റ് കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയാണ് അദ്ദേഹം. പ്രസിഡന്റ് എ പി ഉമ്മര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സി എം ഖാദര്‍ ഹാജി സ്വാഗതം പറഞ്ഞു.

    മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറിയും ജീവകാരുണ്യ മേഖലയിലെ നിറസാന്നിധ്യവുമായ ഡോ. സി പി ബാവ ഹാജിയെ ചെര്‍ക്കളം അബ്ദുല്ല ആദരിച്ചു. പ്രവാസി ലീഗ് സംസ്ഥാനതലത്തില്‍ നടപ്പിലാക്കിയ സെക്യുരിറ്റി സ്‌കീമിന്റെ ജില്ലാതല വിതരണോല്‍ഘാടനം മുസ്‌ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എം സി ഖമറുദ്ദീന്‍ നിര്‍വഹിച്ചു. സംസ്ഥാന പ്രസിഡന്റ് എസ് വി അബ്ദുല്ല മുഖ്യ പ്രഭാഷണം നടത്തി. ഹനീഫ മുന്നിയൂര്‍, കാപ്പില്‍ മുഹമ്മദ് പാഷ, പി എം കെ കാഞ്ഞിയൂര്‍, കെ പി ഇമ്പിച്ചി മമ്മു കോഴിക്കോട്, അഷ്‌റഫ് എടനീര്‍, അബ്ദുര്‍ റഹ് മാന്‍ ബന്തിയോട്, ബി എം എ ഖാദര്‍, കൊവ്വല്‍ അബ്ദുര്‍ റഹ് മാന്‍, ഹസന്‍ നെക്കര, എം പി ഖാലിദ്, എ എം ഇബ്രാഹിം, ടി എം ശുഐബ്, ജാഫര്‍ എരിയാല്‍ പ്രസംഗിച്ചു.

    Pravasi League meet conducted

    Keywords: Kasaragod, Meet, Inauguration, Pravasi League, Cherkalam Abdulla, Expatriates.

    പാടി കോലാച്ചിയടുക്കത്ത് സര്‍ക്കാര്‍ സ്ഥലം കയ്യേറിയതായി ബോധ്യപ്പെട്ടിട്ടും സ്വകാര്യ വ്യക്തികളെ ഒഴിപ്പിക്കുന്നില്ലെന്ന് പരാതി

    $
    0
    0
    ചെര്‍ക്കള: (www.kasargodvartha.com 26/09/2016) പാടി വില്ലേജ് ഓഫീസ് പരിധിയില്‍പെട്ട പാടി കോലാച്ചിയടുക്കത്ത് സ്വകാര്യ വ്യക്തികള്‍ സര്‍ക്കാര്‍ റോഡിനു വേണ്ടി നീക്കിവെച്ച സ്ഥലം കയ്യേറിയതായുള്ള പരാതിയില്‍ ആര്‍ ഡി ഒ അന്വേഷണം നടത്തി കയ്യേറ്റം ബോധ്യപ്പെട്ടിട്ടും സ്വകാര്യ വ്യക്തികളെ ഒഴിപ്പിക്കുന്നില്ലെന്ന് പരാതി. മുമ്പത്തേയും ഇപ്പോഴത്തേയും വില്ലേജ് ഓഫീസര്‍മാരുടെ ഒത്താശയോടെയാണ് കോലാച്ചിയടുക്കത്ത് സ്വകാര്യ വ്യക്തികള്‍ നിരവധി പുറമ്പോക്ക് ഭൂമി കയ്യേറിയത്.

    ചില പ്രമാണിമാരും മറ്റുചില വ്യക്തികളുമാണ് 50 സെന്റ് വരെ സ്ഥലംകൈവശപ്പെടുത്തിയത്. റോഡ് കയ്യേറി മതില്‍കെട്ടിയതിനെതുടര്‍ന്ന് നാട്ടുകാര്‍ ബന്ധപ്പെട്ടവര്‍ക്ക് പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ആര്‍ ഡി ഒ നിര്‍ദേശ പ്രകാരം തഹസില്‍ദാര്‍ നടത്തിയ അന്വേഷണത്തിലാണ് സ്വകാര്യ വ്യക്തികള്‍ സ്ഥലം കയ്യേറിയതായി ബോധ്യപ്പെട്ടത്.

    പാടി വില്ലേജില്‍ റീ സര്‍വേ നമ്പര്‍ 86ല്‍പെട്ട സ്ഥലമാണ് കയ്യേറിയത്. മതില്‍ പൊളിച്ചുനീക്കണമെന്ന് കാണിച്ച് ആര്‍ ഡി ഒ സ്വകാര്യ വ്യക്തികള്‍ക്ക് നോട്ടീസ് നല്‍കിയെങ്കിലും പൊളിച്ചുനീക്കിയില്ല. പോലീസിന്റേയും മറ്റും സഹായത്തോടെ മതില്‍ പൊളിച്ചുനീക്കാന്‍ എത്തിയെങ്കിലും ആര്‍ ഡി ഒയുടെ ഉത്തരവ് നടപ്പിലാക്കാതെ റവന്യൂസംഘം മടങ്ങുകയായിരുന്നു.

    വ്യാജരേഖയുണ്ടാക്കിയാണ് സ്ഥലം കയ്യേറിയതെന്നാണ് പരാതി. ഭൂരഹിതരായ പാടി വില്ലേജ് ഓഫീസ് പരിധിയിലെ ജനങ്ങള്‍ക്ക് മൂന്ന് സെന്റ് വീതം സ്ഥലം വാസയോഗ്യമല്ലാത്ത സ്ഥലത്ത് നല്‍കിയപ്പോള്‍ അനധികൃത കയ്യേറ്റം ഒഴിപ്പിച്ച് സ്വന്തം നാട്ടില്‍തന്നെ സ്ഥലം അനുവദിക്കാന്‍ അധികൃതര്‍ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. റോഡ് കയ്യേറി മതില്‍നിര്‍മിച്ചതുമൂലം വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍പോലും സാധിക്കുന്നില്ല.

    (UPDATED)




    Keywords: Kasaragod, Kerala, Land, Cherkala, Pady, Encroaching; Complain against Village officers

    ആസൂത്രണ സമിതിയിലേക്ക് ജില്ലാ പഞ്ചായത്തിലെ 11 അംഗങ്ങളെ എതിരില്ലാതെ തെരഞ്ഞെടുത്തു

    $
    0
    0
    കാസര്‍കോട്: (www.kasargodvartha.com 26/09/2016) ജില്ലയിലെ പഞ്ചായത്തുകളും നഗരസഭകളും തയ്യാറാക്കുന്ന പദ്ധതികള്‍ സംയോജിപ്പിക്കുന്നതിനും ജില്ലയ്ക്ക് മുഴുവനുമായി ഒരു കരട് വികസന പദ്ധതി തയ്യാറാക്കുന്നതിനുമായി രൂപീകരിക്കുന്ന ജില്ലാ ആസൂത്രണ സമിതിയിലേക്ക് ജില്ലാ പഞ്ചായത്തില്‍ നിന്നുളള 11 അംഗങ്ങളെ എതിരില്ലാതെ തെരഞ്ഞെടുത്തു. ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കളക്ടര്‍ കെ ജീവന്‍ബാബു വിന്റെ സാന്നിധ്യത്തില്‍ ജില്ലാ ആസൂത്രണ സമിതി ഹാളില്‍ നടന്ന തെരഞ്ഞെടുപ്പ് യോഗത്തിലാണ് 11 അംഗങ്ങളെയും എതിരില്ലാതെ തെരഞ്ഞെടുത്തത്.

    11 സീറ്റിലേക്കായി 11 പേര്‍ മാത്രം നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചതിനാല്‍ തെരഞ്ഞെടുപ്പ് കൂടാതെ തന്നെ അംഗങ്ങളെ പ്രഖ്യാപിക്കുകയായിരുന്നു. പട്ടികജാതി പട്ടിക വര്‍ഗ്ഗ വനിതാ സംവരണ സീറ്റിലേക്ക് പുഷ്പ അമേക്കള, പട്ടികജാതി- പട്ടികവര്‍ഗ്ഗ ജനറല്‍ വിഭാഗത്തിലേക്ക് എം. നാരായണന്‍, വനിതാ സംവരണ സീറ്റിലേക്ക് പി വി പത്മജ, പി സി സുബൈദ, ഫരീദ സക്കീര്‍ അഹ് മദ്, ഇ. പത്മാവതി, ജനറല്‍ സീറ്റുകളിലേക്ക് ഷാനവാസ് പാദൂര്‍, അര്‍ഷാദ് വൊര്‍ക്കാടി, മുംതാസ് സമീറ, ജോസ് പതാലില്‍, ഡോ. വി പി പി മുസ്തഫ എന്നിവരെ തെരഞ്ഞെടുത്തതായി ജില്ലാ കളക്ടര്‍ അറിയിച്ചു.

    വോട്ടര്‍മാരെ അതാത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നല്‍കിയ തിരിച്ചറിയല്‍ കാര്‍ഡ് പരിശോധിച്ച ശേഷമാണ് തെരഞ്ഞെടുപ്പ് ഹാളിലേക്ക് പ്രവേശിപ്പിച്ചത്. ജില്ലാ പ്ലാനിംഗ് ഓഫീസര്‍ കെ എം സുരേഷ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ഇ പി രാജ്‌മോഹന്‍, ഇലക്ഷന്‍ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ എ. ദേവയാനി എന്നിവര്‍ തെരഞ്ഞെടുപ്പിന് നേതൃത്വം നല്‍കി. 27ന് രാവിലെ 11  മണിക്ക് നഗരസഭ കൗണ്‍സിലര്‍മാരില്‍ നിന്ന് ഒരു വനിത അംഗത്തെ ആസൂത്രണ സമിതിയിലേക്ക് തെരഞ്ഞെടുക്കും. മൂന്ന് നഗരസഭകളില്‍ നിന്നായി 113 കൗണ്‍സിലര്‍മാര്‍ക്കാണ് വോട്ടവകാശം ഉളളത്. ഇതോടെ ജില്ലാ ആസൂത്രണ സമിതിയിലേക്കുളള 12 അംഗങ്ങളുടെ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാകും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ചെയര്‍മാനും ജില്ലാ കളക്ടര്‍ മെമ്പര്‍ സെക്രട്ടറിയുമായ സമിതിയാണ് ജില്ലാ ആസൂത്രണ കമ്മിറ്റി.

    Keywords: Kasaragod, Kerala, District, Panchayath, Elected, District Collector, District Panchayath, Committee, 11 elected to District panchayat planning committee.

      പടുവടുക്കത്തെ ബി.എഫ്. മുഹമ്മദ് ബഷീര്‍ തായലങ്ങാടി നിര്യാതനായി

      $
      0
      0
      വിദ്യാനഗര്‍: (www.kasargodvartha.com 26/09/2016) പടുവടുക്കം ബി.എഫ് ഹൗസിലെ ബി.എഫ്. മുഹമ്മദ് ബഷീര്‍ (76) നിര്യാതനായി. ഏറേക്കാലം ഷാര്‍ജയിലായിരുന്നു. തായലങ്ങാടി സ്വദേശിയാണ്. ഭാര്യയും ഭാര്യാസഹോദരനും ഉള്‍പെടുന്ന സംഘം ഹജ്ജിന് പോയിരിക്കെയാണ് ബഷീറിന്റെ മരണം.

      ഭാര്യ: ആഇശ ഹജ്ജുമ്മ. മക്കള്‍: നൗഷാദ്, ഷംസീര്‍ (ഇരുവരും ദുബൈ), നജ്മുന്നിസ, ഷമീമ. മരുമക്കള്‍: കബീര്‍ ചെമ്മനാട് (ദുബൈ), നാസര്‍ ചൗക്കി (ദുബൈ), ഷംസിയ അണങ്കൂര്‍, ഷമീമ മൊഗ്രാല്‍. സഹോദരങ്ങള്‍: മറിയുമ്മ, ഹാജറ, പരേതനായ ഷാഹുല്‍ ഹമീദ്.

      ഖബറടക്കം തിങ്കളാഴ്ച രാത്രി 9.30 മണിയോടെ തായലങ്ങാടി ഖിളര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.

      Death, Obituary, Kerala, Vidya Nagar, Thayalangadi, Kasaragod, Paduvadukkam B.F Mohammed Basheer Thayalangadi passes away.



      Keywords: Death, Obituary, Kerala, Vidya Nagar, Thayalangadi, Kasaragod, Paduvadukkam B.F Mohammed Basheer Thayalangadi passes away.

        കുവൈത്തില്‍ മരിച്ച നീലേശ്വരം സ്വദേശിയുടെ മൃതദേഹം ചൊവ്വാഴ്ച നാട്ടിലെത്തിക്കും

        $
        0
        0
        നീലേശ്വരം: (www.kasargodvartha.com 26/09/2016)കുവൈത്തില്‍ മരിച്ച കരിന്തളം വേളൂര്‍ സ്വദേശി ജി സനോജിന്റെ (33) മൃതദേഹം ചൊവ്വാഴ്ച നാട്ടിലെത്തിക്കും. അഞ്ചര വര്‍ഷം മുന്‍പു ജോലി തേടി കുവൈത്തിലേക്കു പോയ സനോജ് ഇതുവരെ നാട്ടില്‍ വന്നിരുന്നില്ല.

        അബ്ബാസിയയിലെ ഒരു കമ്പനിയില്‍ ജോലി ചെയ്തു വരുകയായിരുന്നു. ഇതിനിടെ രോഗം മൂര്‍ഛിച്ചു. ഏറെ നാളായി തീവ്രപരിചരണ വിഭാഗത്തില്‍ കഴിഞ്ഞു വരുന്നതിനിടെ ഞായറാഴ്ച വൈകിട്ടായിരുന്നു മരണം. ടി പി ഗംഗാധരന്‍ - ശ്രീജ ദമ്പതികളുടെ മകനാണ്.

        സഹോദരങ്ങള്‍: ഗ്രീഷ്മ, സല്‍ജിത്ത് (വ്യാപാരി, ചീമേനി). ചൊവ്വാഴ്ച രാവിലെ കോഴിക്കോട് വിമാനത്താവളത്തിലെത്തിക്കുന്ന മൃതദേഹം അവിടെ നിന്നും റോഡു മാര്‍ഗം കരിന്തളത്തെ വീട്ടിലെത്തിക്കും.


        Keywords: Kuwait, Accident, Death, Youth, Gulf, Dead body, Nileshwaram, Karinthalam, G Sanoj.

        കെ. മാധവന്റെ ജീവിതം യുവതലമുറയ്ക്ക് പാഠപുസ്തകം: മന്ത്രി ഇ. ചന്ദ്രശേഖരന്‍

        $
        0
        0
        കാസര്‍കോട്: (www.kasargodvartha.com 26/09/2016) ദേശീയ സ്വാതന്ത്ര്യസമരത്തിലും കര്‍ഷക പ്രസ്ഥാനത്തിലും ജന്മി നാടുവാഴിത്തത്തിനെതിരായ പോരാട്ടത്തിലും വളരെ വിലപ്പെട്ട സംഭാവന നല്‍കിയ കെ. മാധവേട്ടന്റെ ജീവിതം വളരുന്ന തലമുറയ്ക്ക് പാഠപുസ്തകമാണെന്ന് റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു.  മാധവേട്ടന്റെ ജീവിതം ഉജ്വലസമര പാരമ്പര്യമുളളതാണ്. കയ്യൂര്‍ സമര സേനാനി കൂടിയാണ് അദ്ദേഹം.

        ദേശീയ പ്രസ്ഥാനത്തിന്റെ വിലപ്പെട്ട പാരമ്പര്യം ജീവിതത്തില്‍ പകര്‍ത്തി തലമുറകള്‍ക്ക് പകര്‍ന്നു നല്‍കിയ നേതാവായിരുന്നു മാധവേട്ടന്‍.  പുതിയ കാലത്ത് ചരിത്രത്തില്‍ നിന്ന് നല്ല പാഠങ്ങള്‍ ഉള്‍ക്കൊണ്ട് മുന്നോട്ട് പോകുന്നതിനും യുവതലമുറയ്ക്ക് മാധവേട്ടന്റെ ജീവിതം പ്രചോദനം  നല്‍കുമെന്നും മന്ത്രി  ഇ ചന്ദ്രശേഖരന്‍ കൂട്ടിച്ചേര്‍ത്തു.
        Keywords: Kasaragod, Kerala, E.Chandrashekharan-Minister, condolence, K.Madhavan death, K.Madhavan death: E.Chandrasekharan condolence.

          സഞ്ചാരികളെ ആകര്‍ഷിക്കാന്‍ ചേരങ്കൈ കടപ്പുറത്ത് ബീച്ച് ഒരുക്കി കാസ്‌ക് ചേരങ്കൈ

          $
          0
          0
          ചേരങ്കൈ: (www.kasargodvartha.com 26/09/2016)ചേരങ്കൈ ബീച്ചിന്റെ മനോഹാരിതയ്ക്ക് മാറ്റുകൂട്ടി കാസ്‌ക് ചേരങ്കൈയുടെ 'മനോഹര തീരം'പദ്ധതി. ഇതിന്റെ ഭാഗമായി ചേരങ്കൈ കടല്‍ തീരം മുഴുവന്‍ വൃത്തിയാക്കുകയും ചേരങ്കൈ ബീച്ച് എന്ന് ആലേഖനം ചെയ്ത സൂചനാ ബോർഡ് സ്ഥാപിക്കുകയും ചെയ്തു.

          കാട് മൂടിക്കെട്ടി വൃത്തികേടായിക്കിടന്ന തീരപ്രദേശം നയനമനോഹരമാക്കിയത് ഏറെ നേരത്തെ പ്രയത്‌നത്തിന് ശേഷമാണ്. ഒഴിവ് ദിനങ്ങളിലെ സായാഹ്നങ്ങള്‍ കുടുംബ സമേതം ചിലവഴിക്കാന്‍ എത്തുന്ന സന്ദര്‍ശകര്‍ക്ക് ദൃശ്യാനുഭവങ്ങളുടെ വിരുന്നൊരുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ബീച്ച് ഫുട്‌ബോളും വോളിബോളും സാഗരക്കാഴ്ചകളുടെ നവ്യാനുഭവങ്ങള്‍ സമ്മാനിക്കുന്നുണ്ട്.

          സന്ദര്‍ശകര്‍ക്ക് വിശ്രമിക്കാനുള്ള ഇരിപ്പിടങ്ങളും കാസ്‌ക് ചേരങ്കൈ പ്രവര്‍ത്തകര്‍ ഒരുക്കിയിട്ടുണ്ട്. കിലോമീറ്ററുകള്‍ നീളുന്ന പുതിയ റോഡും ഇരുവശവും മൂടിക്കിടക്കുന്ന വൃക്ഷങ്ങളും ചേരങ്കൈ ഭാഗത്തേക്കുള്ള സന്ദര്‍ശകരുടെ എണ്ണം വര്‍ധിപ്പിച്ചിട്ടുണ്ട്. ഇതിന്റെ പൂര്‍ണതയിലേക്ക് പദ്ധതിയെ നയിച്ച് തീരത്തെ കൂടുതല്‍ മനോഹരമാക്കുമെന്ന് കാസ്‌ക് ചേരങ്കൈ ജനറല്‍ സെക്രട്ടറി നിയാസ് അഹ് മദ് പറഞ്ഞു. പദ്ധതിയുടെ മുന്നോട്ടുള്ള പ്രയാണങ്ങള്‍ക്ക് യുവാക്കളുടെയും നാട്ടുകാരുടെയും സഹകരണം ആവശ്യമാണെന്ന് കാസ്‌ക് പ്രസിഡന്റ് മുഷ്താഖ് ചേരങ്കൈ പറഞ്ഞു.

          ഈ പദ്ധതിക്കായ് മുന്നിട്ടിറങ്ങിയ കമ്മിറ്റിയെയും അംഗങ്ങളെയും മുഖ്യ ഉപദേഷ്ടാവ് മുനീര്‍ ഖൈമ അഭിനന്ദിച്ചു. ട്രഷറര്‍ ഹാശിം ബി എച്ച്, ജോയിന്റ് സെക്രട്ടറി ജുനൈദ്, വൈസ് പ്രസിഡന്റ് അല്‍ത്വാഫ് തങ്ങള്‍, ക്ലബ്ബ് എക്‌സിക്യൂട്ടീവ് അംഗങ്ങളായ സാജിദ്, സിയാദ്, റംഷീദ്, അസര്‍ മുഹമ്മദ്, ഹമീദ് അമ്മി, മുര്‍ഷിദ് തുടങ്ങിയവര്‍ പദ്ധതിയെ വിജയകരമാക്കുന്നതില്‍ മുഖ്യ പങ്കാളിത്തം വഹിച്ചു. കാസ്‌ക് ചേരങ്കൈ യു എ ഇ കമ്മിറ്റികളുടെ സഹയാത്രികനായ സലീം ചേരങ്കൈ പദ്ധതിക്കായ് എല്ലാവിധ പിന്തുണയും പ്രഖ്യാപിച്ചു.

          ജാഫര്‍ ചേരങ്കൈ, സമീര്‍ വേള്‍ഡ് (കാസ്‌ക് യു എ ഇ കമ്മിറ്റി), അഷ്‌റഫ്, സാദിഖ് സി എ, സലീം മലായി, റാഷിദ്, സിദ്ദീഖ് കെ ബി, സിദ്ദീഖ് തളങ്കര, അബ്ദുല്‍ മുബാറക്ക്, ആഷിഫ് ആട്ടക്കളം, ഹനീഫ് സിറ്റി, നൗഷാദ് ചേരങ്കൈ, അബു, ജലീല്‍, ഹഫാന്‍, ഔഫ്, സവാദ്, നിയാസ്, ഹാരിസ്, ഖലീല്‍, സര്‍ഫറാസ്, മുനീഫ്, മുനീഷ്, റാസിഖ്, ഇര്‍ഷാദ്്, ഉനൈസ്്, സഹദ്, റിയാസ്, ജമാല്‍, അനസ്, ഉമര്‍ എന്നിവര്‍ സംബന്ധിച്ചു.







          Keywords: Kasaragod, Kerala, Cherangai, Worker, Sea, Beach, Football, Volley Ball, Casc Cherangai, Muneer Kaima, Hamed Ammi.

          കെ മാധവന് നാട് വിടചൊല്ലി; സംസ്‌കാരം പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ

          $
          0
          0
          കാഞ്ഞങ്ങാട്: (www.kasargodvartha.com 26/09/2016) സ്വാതന്ത്ര്യസമര സേനാനിയും കമ്യൂണിസ്റ്റ് കര്‍ഷക പ്രസ്ഥാനത്തിന്റെ ആദ്യകാല നേതാവുമായ കെ മാധവന്‍ എന്ന മാധവേട്ടന്‍ ഓര്‍മയായി. 102-ാം വയസിന്റെ നിറവിലിരിക്കെ ഞായറാഴ്്ച രാത്രിയാണു വിയോഗം. സ്വാതന്ത്ര്യ സമര ചരിത്രത്തിന്റെ തിരുശേഷിപ്പുകള്‍ ബാക്കിവച്ചാണ് അദ്ദേഹം ഈ ലോകത്തോടു വിടപറഞ്ഞത്.

          മൃതദേഹം രാത്രി തന്നെ നെല്ലിക്കാട്ടെ വീട്ടിലേക്കു മാറ്റിയിരുന്നു. തിങ്കളാഴ്ച രാവിലെ 10.30 ഓടെ മൃതദേഹം പൊതുദര്‍ശനത്തിനായി കാഞ്ഞങ്ങാട് മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ കിടത്തി. വൈകുന്നേരം നാലോടെ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ വീട്ടുവളപ്പിലായിരുന്നു സംസ്‌ക്കാരം.

          റവന്യു മന്ത്രി ഇ.ചന്ദ്രശേഖരന്‍, സി പി ഐ നേതാക്കളായ പന്ന്യന്‍ രവീന്ദ്രന്‍, ബിനോയ് വിശ്വം, സി എന്‍ ചന്ദ്രന്‍, സി പി എം ജില്ലാ സെക്രട്ടറി കെ പി സതീഷ് ചന്ദ്രന്‍, സി എച്ച് കുഞ്ഞമ്പു, എ കെ നാരായണന്‍, അഡ്വ. പി അപ്പുക്കുട്ടന്‍, പി നാരായണന്‍, ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ എം വി ബാലകൃഷ്ണന്‍ മാസ്റ്റര്‍, മുസ്‌ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതിയംഗം മെട്രോ മുഹമ്മദ് ഹാജി, ജില്ലാ വൈസ് പ്രസിഡന്റ് പി മുഹമ്മദുകുഞ്ഞി മാസ്റ്റര്‍, സെക്രട്ടറി സി മുഹമ്മദ് കുഞ്ഞി, കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡന്റ് ബഷീര്‍ വെള്ളിക്കോത്ത്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍, തുടങ്ങി നിരവധിപേര്‍ അന്ത്യോപചാരമര്‍പ്പിക്കാനെത്തി.

          മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടി ജില്ലാ കലക്ടര്‍ കെ ജീവന്‍ ബാബു റീത്ത് സമര്‍പിച്ചു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കു വേണ്ടി കെ പി സി സി ജനറല്‍ സെക്രട്ടറി കെ പി കുഞ്ഞിക്കണ്ണന്‍, കെ പി സി സി പ്രസിഡന്റ് വി എം സുധീരനു വേണ്ടി കെ പി സി സി നിര്‍വാഹക സമിതിയംഗം അഡ്വ. എം സി ജോസ്, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കു വേണ്ടി ഡി സി സി വൈസ് പ്രസിഡന്റ് പി കെ ഫൈസല്‍, ദേവസ്വം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനു വേണ്ടി കോണ്‍ഗ്രസ് -എസ് ജില്ലാ പ്രസിഡന്റ് കൈപ്രത്ത് കൃഷ്ണന്‍ നമ്പ്യാര്‍, ബി ജെ പി ദേശീയ സമിതിയംഗങ്ങളായ മടിക്കൈ കമ്മാരന്‍, പി പി കരുണാകരന്‍ മാസ്റ്റര്‍, സ്വാതന്ത്ര്യ സമര സേനാനികളായ കെ ആര്‍ കണ്ണന്‍, ശേഖരന്‍ രാവണീശ്വരം, നഗരസഭാ ചെയര്‍മാന്മാരായ വി വി രമേശന്‍, പ്രൊഫ. കെ പി ജയരാജന്‍, കണ്ണൂര്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ ഡോ. ഖാദര്‍ മാങ്ങാട്, സിന്‍ഡിക്കേറ്റംഗം വി പി പി മുസ്തഫ, ഡി സി സി പ്രസിഡന്റ് അഡ്വ. സി കെ ശ്രീധരനു വേണ്ടി ഡി സി സി ജനറല്‍ സെക്രട്ടറി വിനോദ് കുമാര്‍ പള്ളയില്‍ വീട്, മുന്‍ എംഎല്‍എ പി.രാഘവന്‍, കുട്ടമത്ത് ട്രസ്റ്റ് ട്രഷറര്‍ എം.ഭാസ്‌കരന്‍ നായര്‍ നീലേശ്വരം, ജനതാദള്‍-യു ജില്ലാ പ്രസിഡന്റ് എ.വി. രാമകൃഷ്ണന്‍, നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ ടി.സുലൈഖ, ഹൊസ്ദുര്‍ഗ് ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ഡി.വി. ബാലകൃഷ്ണന്‍, മണ്ഡലം പ്രസിഡന്റ് എം.കുഞ്ഞികൃഷ്ണന്‍, സിഎംപി ജില്ലാ സെക്രട്ടറി വി.കമ്മാരന്‍, സബ് കളക്ടര്‍ മൃണ്‍മയി ജോഷി, കേരളാ കോണ്‍ഗ്രസ്-എം ജില്ലാ സെക്രട്ടറി കുര്യാക്കോസ് പ്ലാപ്പറമ്പില്‍, കേരളാ കോണ്‍ഗ്രസ്-ജേക്കബ് നേതാവ് നാരായണന്‍ പള്ളത്തുങ്കാല്‍, പി.വി.കെ പനയാല്‍, കര്‍ഷക സംഘം ഏരിയാ കമ്മിറ്റിക്കു വേണ്ടി മൂലക്കണ്ടം പ്രഭാകരന്‍, മിഡ്ടൗണ്‍ റോട്ടറിക്ക് വേണ്ടി രാജീവന്‍, ലയണ്‍സ് ക്ലബ് ഓഫ് ബേക്കല്‍ ഫോര്‍ട്ടിനു വേണ്ടി ഖാലിദ് പാലക്കി, സിപിഎം ജില്ലാ കമ്മിറ്റിയംഗം എം.പൊക്ലന്‍, വ്യാപാരി വ്യവസായി ഏകോപന സമിതിക്കു വേണ്ടി സി.യൂസഫ് ഹാജി, ആനന്ദാശ്രമം ലയണ്‍സ് ക്ലബ്, എ.സി. കണ്ണന്‍ നായര്‍ എയുപി സ്‌കൂള്‍ മേലാങ്കോട്ട്, ദുര്‍ഗാ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, സുല്‍ത്താന്‍ ഗോള്‍ ഡ് ഡയറക്ടര്‍ അഷ്‌റഫ്, എന്‍സിപി ജില്ലാ പ്രസിഡന്റ് അഡ്വ. സി.വി. ദാമോദരന്‍, ജെ സി ഐ കാഞ്ഞങ്ങാട്, ഹൊസ്ദുര്‍ഗ് ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. ടി.കെ. സുധാകരന്‍, മലബാര്‍ ദേവസ്വം ബോര്‍ഡംഗം അഡ്വ. പി കെ ചന്ദ്രശേഖരന്‍, അജാനൂര്‍ പഞ്ചായത്തു പ്രസിഡന്റ് പി.ദാമോദരന്‍, ഡിസിസി വൈസ് പ്രസിഡന്റ് ഹക്കീം കുന്നില്‍, എം.ഹമീദ് ഹാജി, ഇ.കെ.കെ പടന്നക്കാട്, ഹൊസ്ദുര്‍ഗ് തഹസില്‍ദാര്‍ കെ.രമേന്ദ്രന്‍, അഡീഷണല്‍ തഹസില്‍ദാര്‍ കെ.നാരായണന്‍, സ്വാതന്ത്ര്യസമര സേനാനികളായ കെ.ആര്‍.കണ്ണന്‍, സി.കെ.നാരായണന്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, വിദ്യാര്‍ഥികള്‍, സന്നദ്ധ സംഘടനാപ്രവര്‍ത്തകര്‍, കെ.മാധവന്‍ ഫൗണ്ടേഷന്‍ സെക്രട്ടറി സി.ബാലന്‍, എഡിഎം കെ. അംബുജാക്ഷന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ.വി.സുഗതന്‍, പ്രസ് ക്ലബിനു വേണ്ടി പ്രസിഡന്റ് സണ്ണി ജോസഫ്, സെക്രട്ടറി രവീന്ദ്രന്‍ രാവണേശ്വരം കാഞ്ഞങ്ങാട് പ്രസ് ഫോറത്തിനു വേണ്ടി പ്രസിഡന്റ് ടി.കെ.നാരായണന്‍, സെക്രട്ടറി എന്‍.ഗംഗാധരന്‍, ട്രഷറര്‍ മാധവന്‍ പാക്കം എന്നിവര്‍ അന്തിമോപചാരമര്‍പ്പിച്ചു. ജില്ലാ പോലീസ് ചീഫിനു വേണ്ടി ഡിവൈഎസ്പി കെ ദാമോദരനും പുഷ്പചക്രം അര്‍പ്പിച്ചു. മക്കളായ അജയകുമാര്‍ കോടോത്ത്, അഡ്വ. സേതുമാധവന്‍ എന്നിവര്‍ ചിതയ്ക്കു തീ കൊളുത്തി.


          Keywords: Kanhangad, Kasaragod, Dead body, K Madhavan, Freedom Fighter.

          കണ്ണൂര്‍ യൂണിവേഴ്‌സിറ്റി ചാല ക്യാമ്പസില്‍ സ്‌പോട്ട് അഡ്മിഷന് എത്തിയത് 15 വിദ്യാര്‍ത്ഥികള്‍ മാത്രം; കോഴ്‌സ് തുടരാന്‍ കഴിയുമോ എന്ന കാര്യത്തില്‍ ആശങ്ക

          $
          0
          0
          കാസര്‍കോട്: (www.kasargodvartha.com 26/09/2016) കണ്ണൂര്‍ യൂണിവേഴ്‌സിറ്റി ചാല ക്യാമ്പസില്‍ തിങ്കളാഴ്ച സ്‌പോട്ട് അഡ്മിഷന് ആകെ എത്തിയത് 15 വിദ്യാര്‍ത്ഥികള്‍ മാത്രം. എം ബി എയ്ക്ക് ഒമ്പത് പേരും എം സി എയ്ക്ക് ആറു പേരും മാത്രമാണ് എത്തിയത്. ഇതോടെ ഈ രണ്ട് കോഴ്‌സുകളും ഇവിടെ തുടരാന്‍ കഴിയുമോ എന്ന കാര്യത്തില്‍ ആശങ്ക നിലനില്‍ക്കുകയാണ്. മറ്റ് ക്യാമ്പസുകളില്‍ വിദ്യാര്‍ത്ഥി പ്രവേശനമെല്ലാം കഴിഞ്ഞ് മാസങ്ങള്‍ പിന്നിട്ട ശേഷമാണ് വിദ്യാനഗര്‍ ചാല ക്യാമ്പസില്‍ സ്‌പോട്ട് അഡ്മിഷന്‍ നടത്തിയത് എന്നതാണ് വിദ്യാര്‍ത്ഥികള്‍ കുറയാന്‍ കാരണം.

          10.30 നാണ് സ്‌പോട്ട് അഡ്മിഷന്‍ വെച്ചതെങ്കിലും അധികൃതര്‍ കുട്ടികളെ കാത്ത് ഒരു മണി വരെ നിന്നു. എം ബി എയുടെയും എം സി എയുടെയും ഡിപാര്‍ട്ട്‌മെന്റ് തലവന്‍മാര്‍ തന്നെ സ്‌പോട്ട് അഡ്മിഷന്‍ കാര്യത്തിനായി എത്തിയിരുന്നു. യൂണിവേഴ്‌സിറ്റി ചാല ക്യാമ്പസ് ഡയറക്ടര്‍ ശ്രീലതയുടെ നിര്‍ബന്ധ പ്രകാരമാണ് അധികൃതര്‍ ഉച്ചയ്ക്ക് ഒരു മണി വരെ വിദ്യാര്‍ത്ഥികള്‍ എത്തുന്നതും വരെ കാത്തിരുന്നത്. എന്നാല്‍ ചുരുക്കം കുട്ടികള്‍ മാത്രമാണ് എത്തിയത്.

          അതേ സമയം ഉച്ചയ്ക്ക് ശേഷവും കുട്ടികള്‍ മലയോര ഭാഗങ്ങളില്‍ നിന്നും എത്തിച്ചേര്‍ന്നുവെങ്കിലും അധികൃതര്‍ അഡ്മിഷന്‍ കാര്യങ്ങള്‍ അവസാനിപ്പിച്ച് പോയതിനാല്‍ ഇവര്‍ക്ക് മടങ്ങി പോകേണ്ടി വന്നു. 14 നും 15 നും ഇടയില്‍ കുട്ടികള്‍ എത്തിയാല്‍ കോഴ്‌സ് തുടര്‍ന്നു കൊണ്ടു പോകാന്‍ കഴിയുമെന്നാണ് ബന്ധപ്പെട്ടവര്‍ പറഞ്ഞിരുന്നത്. അഡ്മിഷന്‍ കിട്ടിയ കുട്ടികളെ വെച്ച് കോഴ്‌സ് നടത്താന്‍ കഴിയുമോ എന്ന കാര്യത്തില്‍ യൂണിവേഴ്‌സിറ്റിയുടെ തീരുമാനം പിന്നീട് അറിയിക്കാമെന്നാണ് ബന്ധപ്പെട്ടവര്‍ അറിയിച്ചതെന്ന് ക്യാമ്പസ് ഡയറക്ടര്‍ ശ്രീലത കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.

          നേരത്തേ രണ്ട് കോഴ്‌സിനും കൂടി 15 വിദ്യാര്‍ത്ഥികള്‍ക്ക് അഡ്മിഷന്‍ കിട്ടിയിരുന്നു. എന്നാല്‍ കോഴ്‌സിന് കുട്ടികള്‍ കുറവായതിന്റെ പേരില്‍ ഇവരെയെല്ലൊം ജില്ലയിലെ മറ്റൊരു ക്യാമ്പസായ നീലേശ്വരം ക്യാമ്പസിലേക്ക് മാറ്റിയിരുന്നു. ഈ വിദ്യാര്‍ത്ഥികള്‍ക്ക് ചാല ക്യാമ്പസില്‍ മാറാന്‍ താല്‍പര്യം പ്രകടിപ്പിച്ചാല്‍ കോഴ്‌സ് മുന്നോട്ട് കൊണ്ടു പോകാന്‍ കഴിഞ്ഞേക്കുമെന്നാണ് വിവരം. ഇക്കാര്യത്തില്‍ യൂണിവേഴ്‌സിറ്റിയുടെ ഭാഗത്ത് നിന്നാണ് അനുകൂല തീരുമാനം ഉണ്ടാകേണ്ടത്.

          സ്‌പോട്ട് അഡ്മിഷന് എത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാ സഹായവും ചെയ്തത് കൊടുക്കാന്‍ ജി എച്ച് എം പ്രവര്‍ത്തകര്‍ എത്തിയത് വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും വലിയ അനുഗ്രഹമായി. ക്യാമ്പസിനെ നിലനിര്‍ത്തുന്ന കാര്യത്തില്‍ യൂണിവേഴ്‌സിറ്റി സ്വീകരിക്കേണ്ട കാര്യങ്ങള്‍ സംബന്ധിച്ച് വിശദമായ നിവേദനവും ജി എച്ച് എം പ്രവര്‍ത്തകരായ ബുര്‍ഹാന്റെ നേതൃത്വത്തില്‍ ഗവര്‍ണര്‍, യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍, ക്യാമ്പസ് ഡയറക്ടര്‍ എന്നിവര്‍ക്ക് നല്‍കിയിട്ടുണ്ട്.

          ചാല ക്യാമ്പസ് അടച്ചുപൂട്ടല്‍ നേരിടുന്നത് സംബന്ധിച്ച് കാസര്‍കോട് വാര്‍ത്ത പുറത്തു വിട്ട വാര്‍ത്തയെ തുടര്‍ന്ന് എം പി, എം എല്‍ എ, യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് അംഗങ്ങള്‍, പൂര്‍വ വിദ്യാര്‍ത്ഥികള്‍, രക്ഷിതാക്കള്‍ എന്നിവര്‍ യോഗം ചേര്‍ന്ന് ക്യാമ്പസിനെ സംരക്ഷിക്കാന്‍ നടത്തിയ ശ്രമങ്ങളുടെ തുടര്‍ച്ചയായാണ് സ്‌പോട്ട് അഡ്മിഷന്‍ നടത്താന്‍ യൂണിവേഴ്‌സിറ്റി അധികൃതര്‍ തയ്യാറായത്. അതേ സമയം സ്‌പോട്ട് അഡ്മിഷന്‍ സംബന്ധിച്ച് അധികൃതര്‍ യൂണിവേഴ്‌സിറ്റിയുടെ വെബ്‌സൈറ്റില്‍ പോലും അറിയിപ്പ് നല്‍കിയില്ലെന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്.



          Related News:

          കണ്ണൂര്‍ യൂണിവേഴ്‌സിറ്റി ചാല ക്യാമ്പസ്: വിദ്യാര്‍ത്ഥികള്‍ക്കും പറയാനുണ്ട് ചില കാര്യങ്ങള്‍

          യൂണിവേഴ്‌സിറ്റി ചാല ക്യാമ്പസ് അടച്ചുപൂട്ടില്ല; ഒമ്പതിന് മന്ത്രിയുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്താന്‍ തീരുമാനം

          കണ്ണൂര്‍ യൂണിവേഴ്‌സിറ്റി ചാല ക്യാമ്പസ് അടച്ചുപൂട്ടാന്‍ അനുവദിക്കില്ല: എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ


          Keywords: Kasaragod, Kannur University, Admission, Students, Education, Chala Campus, Spot Admission.

          നീറ്റ് പ്രവേശന പരീക്ഷയില്‍ ഉന്നത റാങ്ക് നേടിയ സഹല്‍ റഹ്മാനെ ഇ വൈ സി സി എരിയാല്‍ അനുമോദിച്ചു

          $
          0
          0
          എരിയാല്‍: (www.kasargodvartha.com 27/09/2016) നീറ്റ് പ്രവേശന പരീക്ഷയില്‍ ഉന്നത റാങ്ക് കരസ്ഥമാക്കി കെ എസ് ഹെഗ്‌ഡേ മെഡിക്കല്‍ കോളേജില്‍ എം ബി ബി എസ്സിന് അഡ്മിഷന്‍ നേടിയ സഹല്‍ റഹ്മാന് ഇ വൈ സി സി എരിയാല്‍ അനുമോദനം നല്‍കി.
          മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ എ ജലീല്‍ പരിപാടി ഉദ്ഘാടനം ചെയ്തു. നിസാര്‍ ചെയ്ച്ച അധ്യക്ഷത വഹിച്ച ചടങ്ങില്‍ അബ്ഷീര്‍ എരിയാല്‍ സ്വാഗതവും ജാബിര്‍ കുളങ്കര നന്ദിയും പറഞ്ഞു. ഡോ. അബ്ദുല്‍ സത്താര്‍, അഷ്‌റഫലി ചേരങ്കൈ, മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍, അസീസ് കടപ്പുറം, ഖലീല്‍ എരിയാല്‍, ജംഷി എരിയാല്‍, സമീര്‍ ഇ എം, റഹീം എരിയാല്‍, കലീല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.



          Keywords: Kasaragod, Kerala, Eriyal, Rank, Medical College, MBBS, Admission, Sahal Rahman, EYCC Eriyal, AA Jaleel, Inauguration, 

          പടന്നയില്‍ വ്യാജലോട്ടറി വില്‍പ്പനക്കാരായ രണ്ടംഗസംഘം പിടിയില്‍

          $
          0
          0
          തൃക്കരിപ്പൂര്‍: (www.kasargodvartha.com 27/09/2016) പടന്നയില്‍ വ്യാജലോട്ടറി വില്‍പ്പനക്കാരായ രണ്ടംഗസംഘം പോലീസ് പിടിയിലായി. പടന്ന വടക്കേപ്പുറത്തെ രാജന്‍ (39), എരവില്‍ രാജേഷ് (34) എന്നിവരെയാണ് ചന്തേര പോലീസ് അറസ്റ്റ് ചെയ്തത്.

          ഇവരില്‍ നിന്നും 22,320 രൂപയും പിടികൂടി. പടന്ന തെക്കേപ്പുറത്ത് മൂന്നക്ക നമ്പര്‍ ലോട്ടറി വില്‍ക്കാനുള്ള ശ്രമത്തിനിടെ ജാഗ്രതാസമിതി പ്രവര്‍ത്തകര്‍ ഇവരെ പിടികൂടി പോലീസിലേല്‍പ്പിക്കുകയായിരുന്നു. പടന്ന ടൗണും പരിസരങ്ങളും കേന്ദ്രീകരിച്ച് വ്യാജലോട്ടറി വില്‍പ്പന വ്യാപകമാകുകയാണ്.

          Keywords: Fake, Kasaragod, Kerala, Lottery, Trikaripur, Fake lottery tickets; 2 arrested 

          കോളജില്‍ നിന്നും ഹോസ്റ്റലിലേക്ക് പോവുകയായിരുന്ന വിദ്യാര്‍ത്ഥിനിയെ തടഞ്ഞുനിര്‍ത്തി ആക്രമിച്ച് സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു

          $
          0
          0
          പയ്യന്നൂര്‍: (www.kasargodvartha.com 27/09/2016) കോളജില്‍ നിന്നും ഹോസ്റ്റലിലേക്ക് പോവുകയായിരുന്ന വിദ്യാര്‍ത്ഥിനിയെ തടഞ്ഞുനിര്‍ത്തി ആക്രമിച്ച് സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നതായി പരാതി. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പയ്യന്നൂര്‍ കോളജിലെ അവസാന വര്‍ഷ വിദ്യാര്‍ത്ഥിനിയും പുളിങ്ങോം കോളിച്ചാല്‍ സ്വദേശിനിയായ 20 കാരിയെയാണ് ബൈക്കിലെത്തിയ സംഘം കൈപിടിച്ച് തിരിക്കുകയും മുഖത്തടിക്കുകയും ചെയ്തശേഷം സ്വര്‍ണാഭരണങ്ങള്‍ കവര്‍ച്ച ചെയ്തത്.

          തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം. കെ എസ് യുവിന്റെ വിദ്യാഭ്യാസ ബന്ദായതിനാല്‍ ക്ലാസ് ഉണ്ടായിരുന്നില്ല. ഇതേ തുടര്‍ന്ന് വിദ്യാര്‍ത്ഥിനി ഹോസ്റ്റലിലേക്ക് പോയതായിരുന്നു. ഇടവഴിയിലൂടെ നടന്നുപോകുന്നതിനിടെ ബൈക്കിലെത്തിയ രണ്ടംഗ സംഘം ആക്രമിച്ച ശേഷം ഒരു പവന്‍ തൂക്കം വരുന്ന മാലയും കാല്‍പവന്റെ മോതിരവും കവര്‍ന്ന് രക്ഷപ്പെടുകയായിരുന്നു.

          നിലവിളി കേട്ട് നാട്ടുകാര്‍ ഓടിയെത്തിയെങ്കിലും അപ്പോഴേക്കും സംഘം രക്ഷപ്പെട്ടിരുന്നു. ഹിന്ദി കലര്‍ന്ന മലയാളത്തിലാണ് സംഘം സംസാരിച്ചതെന്നും പെണ്‍കുട്ടി പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. പയ്യന്നൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നു.
           Kasaragod, Kerala, College, Student, Payyannur, Police, complaint, Investigation, Hostel, Natives, Police complaint, Bike, Stolen, Payyannur police, Student's Gold ornaments steeled by 2.

          Keywords: Kasaragod, Kerala, College, Student, Payyannur, Police, complaint, Investigation, Hostel, Natives, Police complaint, Bike, Stolen, Payyannur police, Student's Gold ornaments steeled by 2.

            ജില്ലാ ആസൂത്രണ സമിതിയിലേക്ക് നഗരസഭാ പ്രതിനിധിയെ തെരഞ്ഞെടുത്തു

            $
            0
            0
            കാസര്‍കോട്: (www.kasargodvartha.com) ജില്ലാ ആസൂത്രണ സമിതിയിലേക്ക് നഗരസഭാംഗങ്ങളുടെ പ്രതിനിധിയെ തെരഞ്ഞെടുക്കുന്നതിന് നടന്ന വോട്ടെടുപ്പില്‍ കാഞ്ഞങ്ങാട് നഗരസഭയിലെ ടി കെ സുമയ്യ വിജയിയായി. വരണാധികാരിയായ ജില്ലാ കളക്ടര്‍ കെ ജീവന്‍ബാബുവിന്റെ മേല്‍നോട്ടത്തില്‍ ജില്ലാ ആസൂത്രണ സമിതി സെക്രട്ടേറിയറ്റ് ഹാളിലാണ് വോട്ടെടുപ്പ് നടത്തിയത്.

            കാഞ്ഞങ്ങാട് നഗരസഭാ കൗണ്‍സിലര്‍മാരായ ടി കെ സുമയ്യ, ഗംഗാ രാധാകൃഷ്ണന്‍, കാസര്‍കോട് നഗരസഭ കൗണ്‍സിലര്‍ കെ സവിത എന്നിവരാണ് മത്സരിച്ചത്. വോട്ടവകാശമുളള 113 അംഗങ്ങളില്‍ ഹാജരായ 112 പേര്‍ വോട്ട് രേഖപ്പെടുത്തി. ടി കെ സുമയ്യയ്ക്ക് 49 ഉം ഗംഗാ രാധാകൃഷ്ണന് 44 ഉം കെ സവിത 19 വോട്ടുമാണ് ലഭിച്ചത്.

            ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ എ ദേവയാനി, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ഇ പി രാജ്‌മോഹന്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ കെ എം സുരേഷ്, കാസര്‍കോട്, കാഞ്ഞങ്ങാട്, നീലേശ്വരം നഗരസഭാ സെക്രട്ടറിമാര്‍ എന്നിവര്‍ തെരഞ്ഞെടുപ്പ് നടപടികള്‍ക്ക് നേതൃത്വം നല്‍കി.

            Kasargod, district, muncipality, council, kanhangad, collector,

            Keywords: Kasargod, District, Municipality, Council, Kanhangad, Collector, Secretariat, Vote, Competition. 

            പുല്ലൂര്‍- പെരിയ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് കെ കുഞ്ഞിക്കണ്ണന്‍ നിര്യാതനായി

            $
            0
            0
            കാഞ്ഞങ്ങാട്: (www.kasargodvartha.com 27/09/2016) പെരിയയിലെ കര്‍ഷക - കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ സംഘാടകരില്‍ പ്രമുഖനും കര്‍ഷകസംഘത്തിന്റെയും സി പി എമ്മിന്റെയും പ്രമുഖ നേതാവും പുല്ലൂര്‍- പെരിയ പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ കുണ്ടക്കാര്‍മൂലയിലെ കെ കുഞ്ഞിക്കണ്ണന്‍ (84) നിര്യാതനായി. വൃക്കസംബന്ധമായ രോഗത്തെ തുടര്‍ന്ന് മംഗളൂരുവിലെ സ്വകാര്യാശുപത്രിയില്‍ ചികിത്സയിലായിരുന്നു.

            ചൊവ്വാഴ്ച വൈകിട്ട് നാല് മണിക്കായിരുന്നു അന്ത്യം. സി പി എം പെരിയ മൂന്നാം ബ്രാഞ്ച് അംഗമായിരുന്നു. ബുധനാഴ്ച രാവിലെ ഒമ്പതിന് പെരിയയിലെ സി പി എം ലോക്കല്‍ കമ്മിറ്റി ഓഫീസായ എ ശേഖരന്‍നായര്‍ സ്മാരക മന്ദിരത്തില്‍ മൃതദേഹം പൊതുദര്‍ശനത്തിനു വയ്ക്കും. രാവിലെ 11ന് വിലാപയാത്രയായി പെരിയ കുണ്ടക്കാര്‍മൂലയിലെ വീട്ടിലെത്തിച്ച് 12ന് വീട്ടുവളപ്പില്‍ സംസ്‌കരിക്കും.

            ഭാര്യ: പരേതയായ നാരായണിയമ്മ. മക്കള്‍: വിശ്വന്‍ (ഗള്‍ഫ്), ദിനേശന്‍ (അധ്യാപകന്‍, പാലക്കുന്ന് അംബിക സ്‌കൂള്‍), സുലോചന, സുജാത. മരുമക്കള്‍: ആശ, രമ്യ, പ്രഭാകരന്‍, കുമാരന്‍. സഹോദരങ്ങള്‍: പരേതരായ കുണ്ടക്കാര്‍മൂല രാമന്‍, പാറ്റ, ജാനകി, വെള്ളച്ചി, ചോയിച്ചി.



            Keywords: Pullur-periya, Panchayath, Death, CPM, Leader, Obituary, K Kunhikkannan.

            ഷാര്‍ജയില്‍ വാഹനാപകടത്തില്‍ മലയാളി മരിച്ചു; കാസര്‍കോട് സ്വദേശിക്ക് ഗുരുതരം

            $
            0
            0
            ഷാര്‍ജ: (www.kasargodvartha.com 27/09/2016) റോഡ് മുറിച്ചു കടക്കുകയായിരുന്നു തിരുവനന്തപുരം സ്വദേശി കാറിടിച്ച് മരിച്ചു. ഒപ്പമുണ്ടായിരുന്ന കാസര്‍കോട് സ്വദേശിയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഷാര്‍ജ അല്‍ ഇത്തിഹാദ് റോഡില്‍ സഫീര്‍ മാളിനടുത്ത് കഴിഞ്ഞ ദിവസം രാവിലെ എട്ട് മണിക്കായിരുന്നു അപകടം.

            ദുബൈ ആര്‍ ടി എയുടെ ഇന്റര്‍സിറ്റി ബസ് ഡ്രൈവറായ തിരുവനന്തപുരം പൂന്തുറ സ്വദേശി ബാബു സുബ്രഹ്മണ്യനാണ് (46) മരിച്ചത്. കൂടെയുണ്ടായിരുന്ന മറ്റൊരു ഡ്രൈവര്‍ കാസര്‍കോട് ചട്ടഞ്ചാലിലെ ഉമേഷിനാണ് ഗുരുതരമായി പരിക്കേറ്റത്.

            ഉമേഷ് അല്‍ കാസിമിയ ആശുപത്രിയില്‍ ചികിത്സയിലാണ്. അല്‍ ഇത്തിഹാദ് റോഡ് മുറിച്ചുകടക്കവെ ഇരുവരെയും കാറിടിച്ച് തെറിപ്പിക്കുകയായിരുന്നു. ബാബു സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു. ഉമേഷിന്റെ കൈകാലുകള്‍ക്കും തോളെല്ലിനുമാണ് പരിക്ക്.

            അപകടം വരുത്തിയ കാറിന്റെ ഡ്രൈവറെ പോലീസ് പിന്തുടര്‍ന്ന് പിടികൂടി. ഏറെ വൈകിയാണ് ബാബുവിന്റെ മരണ വിവരം ബന്ധുക്കളും സുഹൃത്തുക്കളും അറിഞ്ഞത്. പൂന്തുറയിലെ സുബ്രഹ്മണ്യന്റെ മകനാണ് ബാബു. ഭാര്യയും രണ്ടുമക്കളുമുണ്ട്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.



            Keywords: Sharjah, Accident, Death, Obituary, Gulf, Thiruvananthapuram, Chattanchal, Subrahmanyan.

            ദുരൂഹ സാഹചര്യത്തില്‍ കാണാതായ 21 കാരിയെ കണ്ണൂരില്‍ കണ്ടെത്തി

            $
            0
            0
            ചെറുവത്തൂര്‍: (www.kasargodvartha.com 27/09/2016)വില്ലേജ് ഓഫീസിലേക്ക് പോകുന്നെന്ന് പറഞ്ഞ് വീട്ടില്‍ നിന്ന് പുറപ്പെട്ട 21കാരിയെ കണ്ണൂരില്‍ നിന്നും ദുരൂഹസാഹചര്യത്തില്‍ പോലീസ് കണ്ടെത്തി. കോടതിയില്‍ ഹാജരാക്കിയ യുവതി സഹോദരനോടൊപ്പം നാട്ടിലേക്ക് പുറപ്പെട്ടു.

            ചെറുവത്തൂര്‍ കണ്ണംങ്കൈയിലെ യുവതിയാണ് കോടതിയില്‍ നിന്നും സഹോദരനോടൊപ്പം പോയത്. കഴിഞ്ഞ 25നാണ് യുവതി വില്ലേജ് ഓഫീസിലേക്ക് പോകുന്നെന്ന് പറഞ്ഞ് വീട്ടില്‍ നിന്നും രാവിലെ പുറപ്പെട്ടത്. യുവതിയെ കാണാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ ചന്തേര പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷിക്കുന്നതിനിടയിലാണ് യുവതി കണ്ണൂര്‍ വനിതാ പോലീസ് സ്‌റ്റേഷനില്‍ ഉണ്ടെന്ന് ചന്തേര പോലീസില്‍ വിവരം കിട്ടിയത്.

            തുടര്‍ന്ന് ചന്തേരയില്‍ നിന്നും പോലീസ് കണ്ണൂരിലെത്തി യുവതിയെ കസ്റ്റഡിയിലെടുത്ത് ഹൊസ്ദുര്‍ഗ് കോടതിയില്‍ ഹാജരാകുകയായിരുന്നു. കോടതിയില്‍ നിന്നും യുവതി സഹോദരനോടൊപ്പം പോകുകയായിരുന്നു. മൊബൈല്‍ഫോണിലൂടെ പരിചയപ്പെട്ട യുവാവിനെ തേടിയാണ് യുവതി കണ്ണൂരിലേക്ക് എത്തിയതെന്ന് പോലീസ് പറഞ്ഞു. എന്നാല്‍ കണ്ണൂരിലെത്തിയ യുവതി യുവാവിനെ കാണാതെ വിഷമിച്ചു നില്‍ക്കുന്നതിനിടയിലാണ് പോലീസ് സഹായത്തിനെത്തിയത്.

            Missing girl found in Kannur

            Keywords: Missing, Girl, Kannur, Cheruvathur, Police, Investigation, Complaint, Missing girl found in Kannur.

            കൈക്കൂലി കേസില്‍ അറസ്റ്റിലായ ലൈന്‍മാന് 2 വര്‍ഷം തടവും 10,000 രൂപ പിഴയും

            $
            0
            0
            കാസര്‍കോട്: (www.kasargodvartha.com 27/09/2016) വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിന് കൈക്കൂലി വാങ്ങിയ സംഭവത്തില്‍ അറസ്റ്റിലായ ലൈന്‍മാനെ രണ്ടു വര്‍ഷം തടവിനും 10,000 രൂപ പിഴയടക്കാനും വിധിച്ചു. ബദിയടുക്ക വൈദ്യുതി സെക്ഷനിലെ ലൈന്‍മാന്‍ അബ്ദുല്‍ ഖാദറിനെയാണ് അഴിമതി നിരോധനനിയമമനുസരിച്ച് തലശ്ശേരി വിജിലന്‍സ് കോടതി തടവിനും പിഴയടക്കാനും ശിക്ഷിച്ചത്.

            2007 ഫെബ്രുവരി 26 നാണ് സംഭവം. ബദിയടുക്കയിലെ ജെയിംസ് ക്രസ്റ്റയുടെ വീടിന് വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിനാണ് അബ്ദുല്‍ ഖാദര്‍ കൈക്കൂലി വാങ്ങിയത്. സംഭവത്തില്‍ കാസര്‍കോട് വിജിലന്‍സ് അബ്ദുല്‍ ഖാദറിനെ അറസ്റ്റു ചെയ്യുകയായിരുന്നു.


            Keywords: Kasaragod, Kerala, Fine, case, Investigation, arrest, Vigilance, Badiyadukka, Section office, Electricity, Bribe case: Fine and imprisonment for Line man.
              Viewing all 67200 articles
              Browse latest View live


              <script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>