Quantcast
Channel: KasargodVartha: Kasaragod News paper Live, Kannur, Mangalore, Malabar ചുറ്റുവട്ടം കാസർഗോഡ് വാർത്തകൾ
Viewing all 67200 articles
Browse latest View live

വിദേശത്ത് മരിക്കുന്ന ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ സൗജന്യമായി നാട്ടിലെത്തിക്കണം: പി സി എഫ് കുവൈത്ത്

$
0
0
കുവൈത്ത് സിറ്റി: (www.kasargodvartha.com 28.02.2017) വിദേശത്ത് മരിക്കുന്ന ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ സൗജന്യമായി നാട്ടിലെത്തിക്കണമെന്ന് പി സി എഫ് കുവൈത്ത് സെന്‍ട്രല്‍ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ജീവിച്ചിരിക്കുമ്പോള്‍ എന്നും നാടിന്റെ ഉയര്‍ച്ചക്കും വളര്‍ച്ചയ്ക്കും താങ്ങും തണലായും ഉണ്ടാകുന്ന   പ്രവാസികള്‍ മരണപ്പെടുമ്പോള്‍ അവരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതിന് എയര്‍ ഇന്ത്യ അടക്കമുള്ള വിമാനക്കമ്പനികള്‍ വന്‍തുകയാണ് ഈടാക്കി കൊണ്ടിരിക്കുന്നതെന്ന് യോഗം കുറ്റപ്പെടുത്തി.

പച്ചക്കറികളോ പഴവര്‍ഗങ്ങളോ മറ്റു സാധങ്ങളോ നാട്ടില്‍നിന്ന് കയറ്റുമതി ചെയ്യുന്നതിന് കിലോയ്ക്ക് തുച്ഛമായ തുക ഈടാക്കുമ്പോള്‍ സമ്പദ് വ്യവസ്ഥയെ നിലനിര്‍ത്തുന്ന പ്രവാസിയുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ വിമാനക്കമ്പനികള്‍ ഈടാക്കുന്നത് ഭീമമായ തുകയാണ്. നമ്മുടെ അയല്‍ രാജ്യങ്ങള്‍ മൃതദേഹം സൗജന്യമായാണ് നാട്ടിലേക്കെത്തിക്കുന്നത്. കൂടാതെ അനുഗമിക്കുന്ന ആള്‍ക്കുകൂടി അവര്‍ സൗജന്യയാത്ര അനുവദിക്കുന്നു. ഇതിനിടയിലാണ് ഇന്ത്യയിലേക്കു നടത്തുന്ന സര്‍വിസുകളില്‍ വലിയ തോതില്‍ തുക പ്രവാസിയില്‍ നിന്ന് ഈടാക്കുന്നത്. ഈ വിഷയത്തില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെട്ട് പരിഹാരം കാണണമെന്ന് പി സി എഫ് കുവൈത്ത് ആവശ്യപ്പെട്ടു.


മൃതദേഹങ്ങള്‍ സൗജന്യമായി നാട്ടിലെത്തിക്കണമെന്ന് ആവിശ്യപ്പെട്ടുകൊണ്ട് പി സി എഫ് യുഎഇ കമ്മിറ്റി ക്യാംപയിന്‍ ആരംഭിച്ചിരിക്കുകയാണ്. ഇതിന്റെ ഭാഗമായി കുവൈത്തിലെ പ്രവാസികളില്‍ നിന്നും ബന്ധുക്കളില്‍ നിന്നും നിവേദനങ്ങള്‍ സമാഹരിച്ച് അധികൃതര്‍ക്ക് കൈമാറുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

റഹീം ആരിക്കാടി അധ്യക്ഷത വഹിച്ചു. സലിം തിരൂര്‍, ബഷീര്‍ കക്കോടി, മൊയ്തീന്‍ വരന്തരപ്പിള്ളി എന്നിവര്‍ സംസാരിച്ചു. അയ്യൂബ് കണ്ണൂര്‍, അബ്ദുല്‍ വഹാബ് ചുണ്ട, അലി ചങ്ങരംകുളം, സജാദ് തോന്നയ്ക്കല്‍, ഷഫീര്‍ ഖാന്‍ പറണ്ടോട്, ഉമ്മര്‍ ഹാജ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. റിഷാദ് അയിലക്കാട് പ്രതിജ്ഞ ചൊല്ലി കൊടുത്തു. അന്‍സാര്‍ കുളത്തുപ്പുഴ സ്വാഗതവും സിദ്ദീഖ് പൊന്നാനി നന്ദിയും പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)


Keywords: Gulf, kuwait, kuwait City, Death, Deadbody, India, news, cash, Free service, Service charge, PCF, Pravasi, PCF on Expatriates' dead body


മതരംഗത്ത് മുളച്ചുവരുന്ന വ്യാജ ത്വരീഖത്തുകളെ വിശ്വാസികള്‍ തിരിച്ചറിയണമെന്ന് പേരോട് അബ്ദുര്‍ റഹ് മാന്‍ സഖാഫി

$
0
0
മൊഗ്രാല്‍പുത്തൂര്‍: (www.kasargodvartha.com 28.02.2017) വിശ്വാസി സമൂഹത്തെ ചൂഷണം ചെയ്ത് അവരെ തിന്മയിലേക്കും അധാര്‍മികതയിലേക്കും നയിക്കുന്ന വ്യാജ ത്വരീഖത്തുകള്‍ നാട്ടില്‍ മുളച്ചുവരികയാണെന്നും ഇത്തരം ചൂഷകരെ സമൂഹം തിരിച്ചറിയണമെന്നും എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് പേരോട് അബ്ദുര്‍ റഹ് മാന്‍ സഖാഫി പറഞ്ഞു. മൊഗ്രാല്‍പുത്തൂര്‍ ടൗണില്‍ താജുല്‍ ഉലമ-നൂറുല്‍ ഉലമ അനുസ്മരണ സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

വിശ്വാസികളെ വഴിതെറ്റിക്കാന്‍ നടക്കുന്ന ആലുവ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വ്യാജ ത്വരീഖത്ത് മതവിരുദ്ദമാണന്ന് കേരളത്തില്‍ നിലവിലുള്ള സുന്നി പണ്ഡിത സംഘടനകള്‍ അഭിപ്രായപ്പെട്ടിട്ടുള്ളതാണെന്നും വിശ്വാസികള്‍ അത്തരക്കാരില്‍ നിന്ന് അകലം പാലിക്കണമെന്നും പേരോട് പറഞ്ഞു.



സയ്യിദ് സീതി കുഞ്ഞി തങ്ങള്‍ കുന്നില്‍ അധ്യക്ഷത വഹിച്ചു. സയ്യിദ് അതാഉല്ലാഹ് തങ്ങള്‍ ഉദ്യാവരം ഉദ്ഘാടനം ചെയതു. ബാത്വിഷ സഖാഫി ആലപ്പുഴ ആമുഖ പ്രഭാഷണം നടത്തി. സയ്യിദ് ഹാഫിള് ഫഖ്‌റുദ്ദീന്‍ അല്‍ ഹദ്ദാദ് തങ്ങള്‍, സയ്യിദ് അഷ്‌റഫ് തങ്ങള്‍, സയ്യിദ് ജലാലുദ്ദീന്‍ തങ്ങള്‍ ആദൂര്‍, അബ്ദുര്‍ റസാഖ് സഖാഫി കോട്ടക്കുന്ന്, അബദുല്‍ കരീം ഹാജി ഉള്ളാള്‍, മമ്മു ഹാജി പടിഞ്ഞാര്‍, പയ്യക്കി മുഹമ്മദ് ഹാജി, ശാഫി ഹാജി കുദിര്‍, അബദുല്‍ കരീം ഹാജി കടവത്ത് സംബന്ധിച്ചു. സുലൈമാന്‍ സഖാഫി സ്വാഗതവും സഈദ് സഅദി നന്ദിയും പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)


Keywords: Kerala, kasaragod, Mogral puthur, Programme, inauguration, news, Fake Thwareeqath, Perod Abdur Rahman Saqafi

ദേവകി വധം: ഒഴാഴ്ചയ്ക്കുള്ളില്‍ ഫോറന്‍സിക്ക് റിപ്പോര്‍ട്ട് നല്‍കാന്‍ ആഭ്യന്തരവകുപ്പിന്റെ നിര്‍ദ്ദേശം

$
0
0
ബേക്കല്‍: (www.kasargodvartha.com 28/02/2017) പനയാല്‍ കാട്ടിയടുക്കത്തെ ദേവകിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ കേസില്‍ ഘാതകനെന്ന് സംശയിക്കുന്ന ആളുടെ മുടിപരിശോധനാറിപ്പോര്‍ട്ട് നല്‍കാന്‍ ആഭ്യന്തരവകുപ്പ് നിര്‍ദേശിച്ചു. സംസ്ഥാന ആഭ്യന്തരവകുപ്പ് തിരുവനന്തപുരത്തെ ഫോറന്‍സിക് ലാബിനാണ്് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

സാധാരണഗതിയില്‍ കൊലപാതകം അടക്കമുള്ള കേസുകളില്‍ ഫോറന്‍സിക് റിപ്പോര്‍ട്ടുകള്‍ മുന്‍ഗണനാക്രമത്തിലാണ് സമര്‍പ്പിക്കാറുള്ളത്. പരിശോധനക്കുശേഷം മൂന്നുമാസം കഴിഞ്ഞ് ഫോറന്‍സിക് റിപ്പോര്‍ട്ട് ബന്ധപ്പെട്ടവര്‍ക്ക് നല്‍കിയാല്‍ മതിയാകും. എന്നാല്‍ ദേവകിവധക്കേസിന്റെ ഗൗരവം കണക്കിലെടുത്താണ് വേഗം റിപ്പോര്‍ട്ട് നല്‍കാന്‍ ആഭ്യന്തരവകുപ്പ് ഇടപെടുന്നത്.



ദേവകിയെ കാട്ടിയടുക്കത്തെ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത് 50 ദിവസം മുമ്പാണ്. കഴുത്ത് ഞെരിച്ചും ശ്വാസംമുട്ടിച്ചുമാണ് ദേവകിയെ കൊലപ്പെടുത്തിയതെന്ന് പരിയാരംമെഡിക്കല്‍ കോളജാശുപത്രിയില്‍ നടത്തിയ വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തില്‍ വ്യക്തമായിരുന്നു. എന്നാല്‍ ദേവകിയെ കൊലപ്പെടുത്തിയത് ആരാണെന്ന് കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞിട്ടില്ല.

ദേവകിയുടെ മൃതദേഹത്തില്‍ കണ്ടെത്തിയ മുടി ഘാതകന്റേതാണെന്ന സംശയമുയര്‍ന്നതിനെ തുടര്‍ന്ന് പരിശോധനക്കായി തിരുവനന്തപുരത്തെ ഫോറന്‍സിക് ലാബിലേക്ക് കൊണ്ടുപോവുകയായിരുന്നു. ദേവകിയുടെ മക്കളും മരുമക്കളും ബന്ധുക്കളും ഉള്‍പ്പെടെയുള്ളവരുടെ വിശദമായ മൊഴിയും പോലീസ് രേഖപ്പെടുത്തിയിരുന്നു.

മുടിയുടെ ഉടമസ്ഥനെന്ന സംശയത്തില്‍ പെരിയ സ്വദേശിയായ യുവാവിനെയും പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തുവെങ്കിലും കുറ്റം തെളിയിക്കാന്‍ കഴിഞ്ഞില്ല. അവിഹിതബന്ധത്തെ ചോദ്യം ചെയ്തതിന് അടുത്ത ബന്ധുവായ യുവതിയുടെ ഒത്താശയോടെ ദേവകിയെ കൊലപ്പെടുത്തിയതാണെന്ന പ്രചാരണവും ഉയര്‍ന്നിരുന്നു. ഇതിനൊന്നും ആധികാരികമായ തെളിവുണ്ടാക്കാന്‍ പോലീസിന് കഴിഞ്ഞില്ല. ദേവകിയുടെ ശരീരത്തില്‍ നിന്നും കണ്ടെത്തിയ മുടി സംശയിക്കപ്പെടുന്ന യുവാവിന്റേതാണെന്ന് സ്ഥിരീകരിക്കാനുമായിട്ടില്ല.

ഫോറന്‍സിക് റിപ്പോര്‍ട്ട് കിട്ടിയാല്‍ മാത്രമേ ഇക്കാര്യം ഉറപ്പിക്കാനാവൂ. ദേവകിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്ത പരിയാരം മെഡിക്കല്‍ കോളജാശുപത്രിയിലെ പോലീസ് സര്‍ജന്‍ എസ് ഗോപാലകൃഷ്ണപിള്ളയുടെ മൊഴി പോലീസ് രേഖപ്പെടുത്തി. ദേവകി വധക്കേസില്‍ പ്രതികളെ പിടികൂടാത്ത പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ ആക്ഷന്‍ കമ്മിറ്റിക്കും രൂപം നല്‍കിയിരിക്കുകയാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Bekal, kasaragod, Murder, Report, case, Deadbody, Police, custody, hospital, Family, Postmortem, Pariyaram Medical College, Devaki murder case: Home department demands forensic report with in a week.

ഓടിക്കൊണ്ടിരുന്ന ബസിന്റെ വാതില്‍ തുറന്നു; കണ്ടക്ടര്‍ റോഡിലേക്കു തെറിച്ചു വീണു

$
0
0
നീലേശ്വരം: (www.kasargodvartha.com 28.02.2017)ഓടിക്കൊണ്ടിരുന്ന ബസിന്റെ വാതില്‍ തുറന്നതിനെ തുടര്‍ന്ന് കണ്ടക്ടര്‍ റോഡിലേക്കു തെറിച്ചു വീണു. കാഞ്ഞങ്ങാട് - പരപ്പ റൂട്ടിലോടുന്ന ശ്രീനാരായണ ബസിലെ കണ്ടക്ടര്‍ ചാമക്കുഴിയിലെ രാജേഷിനാണ്(26)അപകടത്തില്‍ പരിക്കേറ്റത്.

തിങ്കളാഴ്ച വൈകിട്ട് 3.40ന് കാഞ്ഞങ്ങാട്ടു നിന്നു പുറപ്പെട്ട ബസ് 4.30 ഓടെ കരിന്തളം തലയടുക്കത്തെത്തിയപ്പോഴായിരുന്നു അപകടം. വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ നിറയെ യാത്രക്കാരുണ്ടായതാണ് അപകടത്തിനിടയാക്കിയത്. റോഡിലേക്കു തെറിച്ചു വീണ രാജേഷിന്റെ കൈയെല്ലിനു പൊട്ടലും ദേഹമാസകലം മുറിവും സംഭവിച്ചു.

Kasaragod, Nileshwaram, Bus, Conductor, Road, Injured, Students, Hospital, Service, Door, School, Passengers.


അപകടത്തെ തുടര്‍ന്ന് ബസിന്റെ സര്‍വീസ് നിര്‍ത്തിവെച്ചു. ബസ് ജീവനക്കാര്‍ രാജേഷിനെ മാവുങ്കാല്‍ ആനന്ദാശ്രമത്തെ സഞ്ജീവനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മലയോര സര്‍വീസായതിനാല്‍ പടന്നക്കാട് ബിആര്‍സി സ്റ്റോപ്, നെഹ്റു കോളജ്, നീലേശ്വരം ബസ് സ്റ്റാന്‍ഡ്, ചായ്യോത്ത് സ്‌കൂള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള നിരവധി വിദ്യാര്‍ത്ഥികള്‍ അപകട സമയത്ത് ബസില്‍ ഉണ്ടായിരുന്നു. വിദ്യാര്‍ത്ഥികളുടെ ബാഹുല്യം മൂലം ബസില്‍ നിന്നു തിരിയാന്‍ ഇടമില്ലാതായതാണ് അപകടത്തിനു കാരണമായതെന്ന് യാത്രക്കാര്‍ പറയുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Nileshwaram, Bus, Conductor, Road, Injured, Students, Hospital, Service, Door, School, Passengers, Conductor falling from running bus.

അസുഖത്തെ തുടര്‍ന്ന് യുവതി മരിച്ചു

$
0
0
കാഞ്ഞങ്ങാട്: (www.kasargodvartha.com 28.02.2017) അസുഖത്തെ തുടര്‍ന്ന് യുവതി മരിച്ചു. ബങ്കളം കക്കാട്ടെ ശില്‍പ (32) ആണ് മരിച്ചത്. ബേക്കല്‍ പൊലീസ് സ്‌റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ സുഭാഷ് ചന്ദ്രന്റെ ഭാര്യയാണ്.

അസുഖത്തെ തുടര്‍ന്ന് എറണാകുളം ലേക്ക്‌ഷോര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം രാത്രിയോടെ മരണപ്പെടുകയായിരുന്നു. കാസര്‍കോട് പുതിയ ബസ് സ്റ്റാന്റിന് സമീപത്തെ കുമാരന്‍-ഇന്ദിര ദമ്പതികളുടെ മകളാണ്.

Kasaragod, Kerala, Kanhangad, news, Obituary, Death, Woman, hospital, Bankalam, Shilpa,

മക്കള്‍: ദേവശ്രീ, ധ്യാന്‍ദേവ്. സഹോദരങ്ങള്‍: ശ്രീരാജ്, സനു.

Keywords: Kasaragod, Kerala, Kanhangad, news, Obituary, Death, Woman, hospital, Bankalam, Shilpa,Woman died after decease

ഇന്ത്യൻ എക്സ്പ്രസ്സ് മുൻ റിപ്പോർട്ടർ കളത്തിൽ രാമകൃഷ്‌ണൻ നിര്യാതനായി

$
0
0
കാസര്‍കോട്: (www.kasargodvartha.com 28/02/2017) ഇന്ത്യൻ എക്സ്പ്രസ്സ് മുൻ റിപ്പോർട്ടർ കളത്തിൽ രാമകൃഷ്‌ണൻ(65) നിര്യാതനായി. വ്യക്ക സംബന്ധമായ അസുഖത്തെതുടര്‍ന്ന് ചികിത്സയിലായിരുന്നു. ചൊവ്വാവാഴ്ച ബംഗളൂരു ആശുപത്രിയില്‍ വെച്ചാണ് അന്ത്യം സംഭവിച്ചത്. സംസ്‌ക്കാരം വില്‍സണ്‍ ഗാര്‍ഡന്‍ ശ്മശാനത്തില്‍ ബുധനാഴ്ച നടക്കും.

ഇന്ത്യന്‍ എക്‌സ്പ്രസ്സിലും ന്യൂ ഇന്ത്യന്‍ എക്പ്രസ്സിലും 20 വര്‍ഷത്തോളം ജോലി ചെയ്ത ഇദ്ദേഹം കഴിഞ്ഞ ആറ് മാസത്തോളമായി ബംഗളൂരുവിലെ സെന്റ് ജോണ്‍സ് മെഡിക്കല്‍ കോളേജില്‍ ഡയാലിസിന് വിധേയനായിക്കൊണ്ടിരിക്കുകയായിരുന്നു.

2001-2012 കാലത്തില്‍ കാസര്‍കോട് ജോലി ചെയ്യുമ്പോള്‍ എന്‍ഡോസള്‍ഫാന്‍ എങ്ങനെ അത് ജനിതക രോഗത്തിനും കാന്‍സറിനും കരണമാകുന്നതെങ്ങനെയെന്നും ചോദിച്ചു കൊണ്ട് നടത്തിയ റിപ്പോര്‍ട്ട് വന്‍ ചര്‍ച്ചയ്ക്ക് വഴി വെച്ചിരുന്നു. 2015 ല്‍ ജോലി ഉപേക്ഷിച്ച അദ്ദേഹം പ്രസിദ്ധീകരിച്ച എന്‍ഡോസള്‍ഫാന്‍ എന്ന പുസ്തകത്തില്‍ ഇവിടുത്തെ രാഷ്ട്രീയക്കാരെയും മറ്റു സാമൂഹിക പ്രവര്‍ത്തകരെയും ശക്തമായി വിമര്‍ശിച്ചിരുന്നു.



എന്‍ഡോസള്‍ഫാന്‍ ഗൂഡാലോചനയുടെയും കേരളത്തിലെ കൊള്ളക്കാരുടെയും അനന്തരഫലമാണെന്ന്പ്രഖ്യാപിച്ച അദ്ദേഹം യൂറോപ്യന്‍ യൂണിയന്‍ അവരുടെ കീടനാശിനി ചിലവാക്കാനുള്ള ഒരു ഉപാധിയായി എന്‍ഡോസള്‍ഫാന്‍ മാറ്റുകയായിരുന്നുവെന്നും ആരോപിച്ചിരുന്നു.

എ കെ രഞ്ചനയാണ് ഭാര്യ. രാഹുല്‍ റാം (അബുദാബിയില്‍ ബാങ്ക് ഉദ്യോഗസ്ഥന്‍) പ്രഫുല്‍ റാം (ബംഗളൂരു ഇന്‍ഫോസിസി എഞ്ചിനീയര്‍).

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Death, Report, Treatment, Hospital, Medical College, Funeral, Endosulfan, Obituary, Indin Express ex reporter Kalathil Ramakrishnan passes away.

റേഷന്‍ മുന്‍ഗണനാലിസ്റ്റില്‍ മറിമായം: അര്‍ഹതയുള്ളവര്‍ ലിസ്റ്റില്‍ നിന്നും പുറത്തായി

$
0
0
കാസര്‍കോട്: (www.kasargodvartha.com 28.02.2017)റേഷന്‍ മുന്‍ഗണനാലിസ്റ്റില്‍ ഉള്‍പ്പെട്ടവരെ പുറത്താക്കിക്കൊണ്ടുള്ള പുതിയ ലിസ്റ്റ് ഭക്ഷ്യവകുപ്പ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കൈമാറി. ദേശീയ ഭക്ഷ്യ ഭദ്രദാ നിയമപ്രകാരം താലൂക്ക് സപ്ലൈ ഓഫീസില്‍ നിന്നും സീലടിച്ച് നല്‍കുകയും നവംബര്‍ മുതല്‍ അതു പ്രകാരം ഭക്ഷ്യധാന്യം ലഭിക്കുകയും ചെയ്ത കുടുംബങ്ങളെയാണ് പുതിയ ലിസ്റ്റില്‍ നിന്നും വെട്ടിമാറ്റിയിരിക്കുന്നത്.

അര്‍ഹരായ അനവധി കുടുംബങ്ങള്‍ ഇത് വഴി ലിസ്റ്റില്‍ നിന്നും പുറത്തായി. നവംബറില്‍ പുറത്തിറക്കിയ ലിസ്റ്റില്‍ സ്ഥാനം പിടിക്കാത്തവര്‍ നല്‍കിയ അപ്പീല്‍ പരിഗണിച്ച് നിരവധി പേരെ പുതുതായി ഉള്‍പ്പെടുത്തിയപ്പോള്‍ പഴയ ലിസ്റ്റില്‍ ഉള്‍പ്പെട്ട പലരും പുറത്താവുകയായിരുന്നു. ഇപ്പോഴും ലിസ്റ്റ് അപൂര്‍ണവും അബദ്ധ പൂര്‍ണവുമാണ്. ലിസ്റ്റിലെ പോരായ്മയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ജനപ്രതിനിധികളുടെ തലയില്‍ കെട്ടിവെക്കാനാണ് ഭക്ഷ്യവകുപ്പിന്റെ ശ്രമം. അതിന്റെ ഭാഗമായി ലിസ്റ്റ് ഗ്രാമസഭകളില്‍ അവതരിപ്പിച്ച് പാസ്സാക്കണമെന്നാണ് നിര്‍ദ്ദേശം.

Kasaragod, Ration Card, Family, List, Taluk supply office, Seal, Appeal, Food Department.

ലിസ്റ്റില്‍ നിന്നും പുറത്തായവരും മറ്റു അര്‍ഹരായ ആളുകളും ഇനി എന്തു ചെയ്യണമെന്നറിയാതെ വിഷമിക്കുകയാണ്. ഇതിന്മേല്‍ ആക്ഷേപം ഉന്നയിക്കാന്‍ ഇനി അവസരമുണ്ടോ എന്ന കാര്യം പോലും ബന്ധപ്പെട്ട ഉദ്യോഗസ്ഥന്മാര്‍ നല്‍കുന്നില്ല. ലിസ്റ്റില്‍ പുറത്തായ കുടുംബങ്ങള്‍ സംഘടിച്ച് നിയമ നടപടി സ്വീകരിക്കാനൊരുങ്ങുകയാണ്.

ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Ration Card, Family, List, Taluk supply office, Seal, Appeal, Food Department, Ration list beneficiaries outsted.

യുവാവ് റെയില്‍വെ ട്രാക്കില്‍ മരിച്ച നിലയില്‍; മൃതദേഹം തിരിച്ചറിഞ്ഞില്ല

$
0
0
തൃക്കരിപ്പൂര്‍: (www.kasargodvartha.com 28/02/2017) യുവാവിനെ റെയില്‍വെ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ട്രെയിനില്‍ നിന്ന് വീണതാണെന്ന് സംശയിക്കുന്നു. മൃതദേഹം തിരിച്ചറിഞ്ഞിട്ടില്ല. തൃക്കരിപ്പൂര്‍ റെയില്‍വേ സ്റ്റേഷന് വടക്കുഭാഗത്തായി സെന്റ് പോള്‍സ് സ്‌കൂളിന് മുന്നിലെ പാളത്തിനും പ്ലാറ്റുഫോമിനും ഇടയിലായാണ് മൃതദേഹം കണ്ടെത്തിയത്.

നിസാമുദ്ദീന്‍ - എറണാകുളം മംഗള എക്‌സ്പ്രസ്സ് ട്രെയിനില്‍ നിന്നും വീണുമരിച്ചതായാണ് നിഗമനം. മുപ്പത് വയസ് പ്രായം തോന്നിക്കുന്ന യുവാവ് പൂണൂല്‍ ധരിച്ചിട്ടുണ്ട്. പ്ലാറ്റ്‌ഫോം തുടങ്ങുന്ന ഭാഗം മുതല്‍ മൃതദേഹം കണ്ടെത്തിയ സ്ഥലം വരെ ശരീരം ഉരഞ്ഞതിന്റ പാടും രക്തവും പറ്റി പറ്റിപ്പിടിച്ചതായും കണ്ടെത്തി. ചന്തേര എസ്‌ഐ പി വി രാജന്റെ നേതൃത്വത്തില്‍ പോലിസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Trikaripure, Kasaragod, Youth, Railway Track, Deadbody, Train, School, Police, Investigation, Obituary, SI, Platform.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Trikaripure, Kasaragod, Youth, Railway Track, Deadbody, Train, School, Police, Investigation, Obituary, SI, Platform.

25 ഗ്രാം കഞ്ചാവുമായി യുവാവ് അറസ്റ്റില്‍

$
0
0
കുമ്പള: (www.kasargodvartha.com 28.02.2017) 25 ഗ്രാം കഞ്ചാവുമായി യുവാവിനെ എക്‌സൈസ് അറസ്റ്റ് ചെയ്തു. കുമ്പള കൊടിയമ്മ ബല്ലപ്പാടിയിലെ ബി അബ്ദുല്ല (33)യാണ് എക്‌സൈസിന്റെ പിടിയിലായത്.

തിങ്കളാഴ്ച വൈകുന്നേരം ബല്ലപ്പാടിയില്‍ അബ്ദുല്ല കഞ്ചാവ് വില്‍പ്പനക്ക് കൊണ്ടു പോകുന്നതിനിടെ എക്‌സൈസ് കയ്യോടെ പിടികൂടുകയായിരുന്നു. കഞ്ചാവ് കടത്തുമായി ബന്ധപ്പെട്ട് അബ്ദുല്ലക്ക് കുമ്പള പോലീസ് സ്‌റ്റേഷനില്‍ രണ്ട് കേസുകളുണ്ട്.

Kasaragod, Kerala, Kumbala, news, Youth, Ganja, arrest, Excise, Kodiyamma, B Abdulla, Ganja selling, Youth arrested with ganja

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, Kumbala, news, Youth, Ganja, arrest, Excise, Kodiyamma, B Abdulla, Ganja selling, Youth arrested with ganja

പടന്നക്കാട് റെയില്‍ മേല്‍പ്പാലത്തിലെ ടോള്‍ ബൂത്തില്‍ മാലിന്യം തള്ളിയ നിലയില്‍

$
0
0
പടന്നക്കാട്: (www.kasargodvartha.com 28/02/2017) ടോള്‍ പിരിവ് നിര്‍ത്തിവെച്ച പടന്നക്കാട് റെയില്‍വേ മേല്‍പ്പാലത്തിലെ ടോള്‍ബൂത്തിനകത്ത് മാലിന്യ തള്ളിയ നിലയില്‍ കണ്ടെത്തി. മാലിന്യം ചാക്കുകളിലാക്കി ടോള്‍ ബൂത്തിനകത്ത് കുത്തിനിറച്ച നിലയിലായിരുന്നു.

ഇവിടെ ടോള്‍ പിരിവ് നിര്‍ത്തിയിട്ട് മാസങ്ങള്‍ കഴിഞ്ഞുവെങ്കിലും ക്യാബിന്‍ ഇതുവരെയും പൊളിച്ച് നീക്കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. പിരിവ് നിര്‍ത്തിയതിന് പിന്നാലെ തന്നെ ക്യാബിനുകള്‍ പൊളിച്ചുമാറ്റണമെന്ന് നാട്ടുകാരും ഡ്രൈവര്‍മാരും ആവിശ്യപ്പെട്ടിരുന്നു. എന്നാല്‍ അധികൃതര്‍ അനങ്ങാപ്പാറ നയം സ്വീകരിക്കുന്നത് സാമൂഹ്യ ദ്രോഹികള്‍ക്ക് തുണയാകുന്നു.

Padannakad, Waste, Bridge, Toll Booth, Toll Collection, Rail, Sack, Cabin, Authorities, kasaragod, Kerala, news,

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Padannakad, Waste, Bridge, Toll Booth, Toll Collection, Rail, Sack, Cabin, Authorities, kasaragod, Kerala, news,

കൃഷി വിജ്ഞാനകേന്ദ്രത്തില്‍ മോഷണം; രണ്ടുപേര്‍ക്കെതിരെ കേസ്

$
0
0
മഞ്ചേശ്വരം: (www.kasargodvartha.com 28.02.2017)കൃഷി വിജ്ഞാന കേന്ദ്രത്തില്‍ സൂക്ഷിച്ച സിമന്റ് തൂണുകളും കമ്പിവേലിയും മോഷണം പോയ സംഭവത്തില്‍ രണ്ട് പേര്‍ക്കെതിരെ പോലീസ് കേസെടുത്തു.

ജനുവരി 27ന് വോര്‍ക്കാടി കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ കോമ്പൗണ്ടില്‍ സൂക്ഷിച്ച 48,000 രൂപ വിലവരുന്ന കമ്പിവേലിയും ഇത് സ്ഥാപിക്കുന്നതിനുള്ള സിമന്റ് തൂണുകളുമാണ് രണ്ടംഗസംഘം കടത്തിക്കൊണ്ടുപോയത്. കമ്പിവേലിയും തൂണുകളും .പിന്നീട് സമീപത്തെ പറമ്പില്‍ വലിച്ചെറിഞ്ഞ നിലയില്‍ കണ്ടെത്തുകയായിരുന്നു.

Kasaragod, Kerala, Manjeshwaram, news, Robbery, case, Police, Agriculture, Robbery; Case against two

നാട്ടുകാര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് മോഷണമുതലുകള്‍ കസ്റ്റഡിയിലെടുത്തു. എന്നാല്‍ കൃഷി വിജ്ഞാനകേന്ദ്രം അധികൃതര്‍ക്ക് പരാതി നല്‍കാന്‍ തയ്യാറാകാതിരുന്നതിനാല്‍ ആദ്യം പോലീസ് കേസെടുത്തിരുന്നില്ല. ഇതോടെ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്ത് വരികയും കൃഷി മന്ത്രിക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കുകയും ചെയ്തു. ഇതേ തുടര്‍ന്ന് കൃഷി വകുപ്പ് അധികൃതര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്നാണ് രണ്ട് പേര്‍ക്കെതിരെ കേസെടുത്തത്.

ഇവ കടത്താനുപയോഗിച്ച വാഹനത്തെക്കുറിച്ചും അന്വേഷിച്ച് വരികയാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, Manjeshwaram, news, Robbery, case, Police, Agriculture, Robbery; Case against two

വാഹനങ്ങളിലെ ഹൈ പവര്‍ ലൈറ്റുകള്‍ ഒഴിവാക്കാന്‍ ആര്‍ ടി ഒ അധികൃതര്‍ മടിക്കുന്നതെന്തിന്

$
0
0
നേര്‍ക്കാഴ്ച്ചകള്‍/പ്രതിഭാരാജന്‍

(www.kasargodvartha.com 28.02.2017)
നിയമം ലംഘിച്ച് വാഹനങ്ങളില്‍ ഹൈ പവര്‍ സിനോണ്‍ ലൈറ്റുകള്‍ വ്യാപകമാകുന്നു. കണ്ണ് മഞ്ഞളിച്ചിട്ടും കണ്ടില്ലെന്നു നടിക്കുകയാണ് നടപടി എടുക്കേണ്ട ആര്‍ ടി ഒ - പോലീസ് അധികൃതര്‍. ഇരുചക്ര, മുചക്രവാഹനങ്ങള്‍ക്കും കെ എസ് ആര്‍ ടി സിക്കുമാണ് ഇത്തരം ലൈറ്റുകള്‍ മൂലം ദുരിതം ഉണഅടാവുന്നത്. കണ്ണഞ്ചിപ്പിക്കുന്ന വൈറ്റ്‌ലൈറ്റ് കണ്ണില്‍ കൊണ്ടാല്‍ വാഹനം കടന്നു പോയതിനു ശേഷവും അല്‍പ്പ നേരത്തേക്ക് കാഴ്ച്ച മങ്ങും. അമിതപ്രകാശം നേരിടേണ്ടി വരുമ്പോള്‍ ഡിംഡിപ് ചെയ്ത് സിഗ്‌നല്‍ നല്‍കണം, ഇല്ലെങ്കില്‍ ഇവയൊക്കെ അപകടം ക്ഷണിച്ചു വരുത്തും. റോഡിന്റെ ഹൃദയമായ, സദാസമയവും തെരുവില്‍ അവരുടെ അന്നം അന്വേഷിച്ചു നടക്കുന്ന ഓട്ടോറിക്ഷാ ഡ്രൈവര്‍മാരുടെ ജീവനാണ് ഏറെ ഭീഷണി. കെ എസ് ടി പി റോഡില്‍ ചെറുതും വലുതുമായ നിരവധി അപകടങ്ങള്‍ക്ക് ഇത് കാരണമാകുന്നു.

മോട്ടോര്‍ വാഹന ചട്ടത്തിലെ 52ാം വകുപ്പില്‍ ഏതുതരം ഹെഡ്‌ലൈറ്റുകളാണ് വാഹനങ്ങളില്‍ ഉപയോഗിക്കേണ്ടതെന്ന് നിഷ്‌ക്കര്‍ശിച്ചിട്ടുണ്ട്. നിയമം കര്‍ശനമാക്കാത്തതതിനെ കുറിച്ച് ആര്‍ ടി ഒ ഓഫീസില്‍ അന്വേഷിച്ചപ്പോള്‍ അധികൃതര്‍ കൈമലര്‍ത്തുകയാണ്.

rticle, Prathibha Rajan, RTO, Bike, Car, KSRTC, Accident, Lights, Vehicles, High Power Lights, RTO Refuses to take action against vehicles' high power lights


60 വാട്ടിനപ്പുറം വെളിച്ചം പ്രവഹിപ്പിക്കുന്ന ഹെഡ്‌ലൈറ്റുകള്‍ പാടില്ലെന്ന് നിയമം. 106 എ പ്രകാരം കണ്ണു മഞ്ഞളിപ്പിക്കും വിധമുള്ള പ്രകാശം എല്ലാ ഇനം വാഹനങ്ങളിലും, ഇനി വിദേശനിര്‍മ്മിത വാഹനമായാല്‍ പോലും നിരോധിച്ചിട്ടുണ്ട്. ലംഘനം ശ്രദ്ധയില്‍പ്പെട്ടാല്‍ കേസെടുക്കാനും, പിഴ അടച്ചില്ലെങ്കില്‍ വാഹനം കണ്ടു കെട്ടാനും നിയമമുണ്ട്. ഇതിനൊന്നും തയ്യാറാകാതെ വാഹനങ്ങളിലെ പ്രകാശം കണ്ട് കണ്ണു മഞ്ഞളിച്ചിരിക്കുകയാണ് ആര്‍ ടി ഒ അധികൃതര്‍.

സര്‍ക്കാര്‍ അനുമതിയോടെ ന്യുജനറേഷന്‍ വാഹനങ്ങളില്‍ ഇത്തരം ലൈറ്റുകള്‍ കമ്പനി തന്നെ ഘടിപ്പിച്ചു വിടുന്നുണ്ട്. അവ നിയമാനുസരണവും, പകലും രാത്രിയിലും ഒരു പോലെ പ്രകാശിക്കും വിധവും 10 വാട്ടിലും കുറഞ്ഞവയുമാണ്. അവയെ ഹോള്‍ഡറേഷന്‍ ചെയ്തും ഹെഡ്‌ലൈറ്റ് ഡൂം മാറ്റിയുമാണ് വാഹന ഉടമകള്‍ നിയമം ലംഘിക്കുന്നത്. കെ എസ് ആര്‍ ടി സി ബസുകളില്‍ നിയമാനുസരണമുള്ള പരിമിത പ്രകാശം മാത്രമുള്ള ബള്‍ബുകളാണ് സ്ഥാപിച്ചിരിക്കുന്നത്. ന്യുജനറേഷന്‍ വാഹനങ്ങളുടെ കണ്ണഞ്ചിപ്പിക്കുന്ന പ്രകാശം ബസ് യാത്രയേയും ബാധിക്കുന്നതായി െ്രെഡവര്‍മാര്‍ പരാതിപ്പെടുന്നു.

ആര്‍ ടി ഒ വിഭാഗം നടപടി സ്വീകരിക്കാതിരിക്കുന്നതിനാല്‍ കുറ്റകൃത്യം കുടുന്നു. ജില്ലയില്‍ ഏറ്റവും കുടുതല്‍ അപകടസാദ്ധ്യത തങ്ങി നില്‍ക്കുന്ന കെ എസ് ടി പി തീരദേശ റോഡില്‍ നിതാന്ത ജാഗ്രത പുലര്‍ത്തിയിരുന്ന ആര്‍ ടി ഒ അധികൃതര്‍ അല്‍പ്പം മയപ്പെട്ടതോടെ വീണ്ടും നിയമലംഘനവും, അമിത വേഗതയും വര്‍ദ്ധിച്ചു വരുന്നതായി യാത്രക്കാര്‍ പറയുന്നു. അമിത പ്രകാശം ഒരു ഫാഷനായി മാറിയിരിക്കുകയാണെന്നാണ് പോലീസിന്റെ നിഗമനം. കെ എസ് ടി പി റോഡിലെ വാഹനാപകടനിരക്ക് കൂടാന്‍ ഇത് കാരണമാകുന്നതായി അധികൃതര്‍ തന്നെ വ്യക്തമാക്കുന്നു.

ഓട്ടോമൊബൈല്‍ ഷോപ്പുകളിലുടെ നിയമം അനുശാസിക്കാത്ത പാര്‍ട്ട്‌സുകള്‍ വില്‍പ്പനക്ക് വെക്കുന്നതും കുറ്റകരമാണ്. അവ കണ്ടെത്തി കേസെടുക്കുന്നതിന് ബന്ധപ്പെട്ടവര്‍ തയ്യാറാകുന്നില്ല.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Article, Prathibha Rajan, RTO, Bike, Car, KSRTC, Accident, Lights, Vehicles, High Power Lights, RTO Refuses to take action against vehicles with high power lights

കാഞ്ഞങ്ങാട് പോലീസ് സബ്ഡിവിഷന്‍ പരിധിയില്‍ 36 വാറണ്ട് പ്രതികള്‍ അറസ്റ്റില്‍

$
0
0
കാഞ്ഞങ്ങാട്: (www.kasargodvartha.com 28/02/2017) കാഞ്ഞങ്ങാട് പോലീസ് സബ്ഡിവിഷന്‍ പരിധിയില്‍ 36 വാറണ്ട് പ്രതികള്‍ അറസ്റ്റില്‍. ഹൊസ്ദുര്‍ഗ്, ബേക്കല്‍, നീലേശ്വരം, ചന്തേര, ചീമേനി, അമ്പലത്തറ, ചിറ്റാരിക്കാല്‍, വെള്ളരിക്കുണ്ട് പോലീസ് സ്‌റ്റേഷന്‍ പരിധികളില്‍ നിന്നാണ് ഇത്രയും വാറണ്ട് പ്രതികളെ പോലീസ് പിടികൂടിയത്.

അക്രമം, സ്ത്രീപീഡനം, മദ്യവില്‍പ്പന, കവര്‍ച്ച തുടങ്ങിയ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട കേസുകളില്‍ പോലീസിന് പിടികൊടുക്കാതെ ഒളിവില്‍ കഴിയുകയായിരുന്ന പ്രതികളാണ് അറസ്റ്റിലായത്. നിരവധി വാഹനങ്ങളും പോലീസ് കസ്റ്റഡിയിലെടുത്തു. മദ്യപിച്ചും ലൈസന്‍സില്ലാതെയും അമിതവേഗതയിലും ഹെല്‍മെറ്റ് ധരിക്കാതെയും ഓടിച്ച വാഹനങ്ങളാണ് പിടികൂടിയത്.

Inauguration, Kasaragod, President, Secretary, Sunni, Kanhangad, Accused, Arrested, Police, Assault, Robbery, Case, Vehicles, Custody, Licence, Speed, Helmet.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Inauguration, Kasaragod, President, Secretary, Sunni, Kanhangad, Accused, Arrested, Police, Assault, Robbery, Case, Vehicles, Custody, Licence, Speed, Helmet, 36 wanted accused arrested.

വിദ്യാര്‍ത്ഥിയെ കരണത്തടിച്ച് കര്‍ണപുടം തകര്‍ത്ത കേസില്‍ അധ്യാപകനെതിരെ കുറ്റപത്രം

$
0
0
കാഞ്ഞങ്ങാട്: (www.kasargodvartha.com 28.02.2017) വിദ്യാര്‍ത്ഥിയെ കരണത്തടിച്ച് കര്‍ണപുടം തകര്‍ത്ത കേസില്‍ അധ്യാപകനെതിരെ കുറ്റപത്രം സമര്‍പ്പിച്ചു. ഇമ്പോസിഷന്‍ എഴുതിക്കൊണ്ടുവരാത്തതിനാല്‍ രാജപുരം ഹോളി ഫാമിലി ഹൈസ്‌ക്കൂളിലെ എട്ടാംതരം വിദ്യാര്‍ത്ഥി ടോമിനെ അധ്യാപകന്‍ അടിച്ച് പരിക്കേല്‍പ്പിച്ച സംഭവത്തിലാണ് രാജപുരം പോലീസ് ഹോസ്ദുര്‍ഗ് ഒന്നാം ക്ലാസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.

ടോം ക്ലാസ് സമയത്ത് സംസാരിച്ചതിന് പിറ്റേ ദിവസം നൂറു പ്രാവിശ്യം ഇമ്പോസിഷന്‍ എഴുതിക്കൊണ്ടു വരാന്‍ അധ്യാപകന്‍ അജേഷ് ആവിശ്യപ്പെട്ടരുന്നുവത്രേ. എന്നാല്‍ പിറ്റേ ദിവസം ഇമ്പോസിഷന്‍ എഴുതിക്കൊണ്ടുവരാത്തതിന് പകരം ആയിരം പ്രാവിശ്യം എഴുതിക്കൊണ്ട് വന്ന് ക്ലാസിലിരുന്നാല്‍ മതിയെന്നും അധ്യാപകന്‍ ആവിശ്യപ്പെട്ടു. ആയിരം പ്രാവിശ്യം എഴുതണോയെന്ന് ടോം ചോദിച്ചപ്പോള്‍ ഒരു പ്രകോപനവുമില്ലാതെ അധ്യാപകന്‍ ടോമിന്റെ കരണത്തടിക്കുകയായിരുന്നുവെന്നാണ് പരാതി.

Case, court, hospital, Kanhangad, kasaragod, Kerala, news, Police, Rajapuram, Student, Teacher, Beaten, Complaint, Rajapuram Holy Family High School, Charge sheet against teacher for assaulting student

വൈകീട്ട് വീട്ടിലെത്തിയ ടോമിന് ചെവി വേദന അനുഭവപ്പെടുകയും സംഭവം വീട്ടുകാരോട് അറിയിക്കുകയുമായിരുന്നു. തുടര്‍ന്ന് ടോമിനെ വീട്ടുകാര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ച് ചികിത്സ തേടുകയായിരുന്നു. മര്‍ദ്ദനത്തില്‍ ടോമിന്റെ ചെവിയുടെ കര്‍ണപുടം തകര്‍ന്ന കേള്‍വിക്കുറവ് സംഭവിച്ചതായി ചികിത്സിച്ച ഡോക്ടര്‍ രക്ഷിതാക്കളോട് പറഞ്ഞു. തുടര്‍ന്ന് രാജപുരം പോലീസ് അധ്യാപകന്‍ അജേഷിനെതിരെ കേസെടുക്കുകയായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Case, court, hospital, Kanhangad, kasaragod, Kerala, news, Police, Rajapuram, Student, Teacher, Beaten, Complaint, Rajapuram Holy Family High School, Charge sheet against teacher for assaulting student

കാസര്‍കോട് ഗവ. കോളജില്‍ സംഘട്ടനം: കസ്റ്റഡിയിലെടുത്ത എം എസ് എഫ് പ്രവര്‍ത്തകനെ പോലീസ് മര്‍ദിച്ചതായി പരാതി

$
0
0
കാസര്‍കോട്: (www.kasargodvartha.com 28.02.2017) കാസര്‍കോട് ഗവ. കോളജില്‍ എസ് എഫ് ഐ - എം എസ് എഫ് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘട്ടനവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത ഗവ. കോളജിലെ വിദ്യാര്‍ത്ഥിയും എം എസ് എഫ് പ്രവര്‍ത്തകനുമായ സിദ്ദീഖി (19) നെ പോലീസ് മര്‍ദിച്ചതായി പരാതി. ചൊവ്വാഴ്ച വൈകീട്ടാണ് സംഭവം.

കോളജില്‍ സംഘര്‍ഷം നടക്കുന്ന വിവരമറിഞ്ഞെത്തിയ പോലീസ് നാല് എം എസ് എഫ് പ്രവര്‍ത്തകരെ മാത്രം കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക്കൊ ണ്ടുവരികയായിരുന്നുവെന്നാണ് എം എസ് എഫ് പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്.



പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്ത വിവരം അറിഞ്ഞ് എത്തിയ എം എസ് എഫ് ജില്ലാ പ്രസിഡന്റ് ആബിദ് ആറങ്ങാടി, മണ്ഡലം പ്രസിഡന്റ് അനസ് എതിര്‍ത്തോട് എന്നിവര്‍ എസ് എഫ് ഐ പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുക്കാത്തതിനെ കുറിച്ച് ചോദ്യം ചെയ്തതിനെ തുടര്‍ന്ന് ബഹളമുണ്ടാവുകയും പോലീസ് ഇരുവരെയും കസ്റ്റഡിയിലെടുത്ത് ലോക്കപ്പില്‍ പാര്‍പ്പിച്ചതായും എം എസ് എഫ് ആരോപിക്കുന്നു.

ഇതിനിടയിലാണ് കസ്റ്റഡിയിലെടുത്ത കോളജ് വിദ്യാര്‍ത്ഥിയായ സിദ്ദീഖിനെ പോലീസ് മര്‍ദിച്ചത്. അടിയേറ്റ് സിദ്ദീഖിന്റെ കൈകാലുകളുടെ എല്ലിന് പരിക്കേറ്റതായും പ്രവര്‍ത്തകര്‍ പറയുന്നു. സിദ്ദീഖിനെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്താന്‍ തീരുമാനിച്ചതായും എം എസ് എഫ് പ്രവര്‍ത്തകര്‍ പറഞ്ഞു.

അതേസമയം, പരിക്കേറ്റ വിദ്യാര്‍ത്ഥിയെ ആദ്യം ആശുപത്രി അധികൃതര്‍ പരിശോധിക്കാന്‍ തയ്യാറാവാതിരുന്നത് ആശുപത്രിയിലും പ്രശ്‌നങ്ങള്‍ക്കിടയാക്കി. ലീഗ് നേതാക്കളായ അബ്ബാസ് ബീഗം, അബ്ദുല്ല കുഞ്ഞി ചെര്‍ക്കള, ടി എം ഇഖ്ബാല്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ ഡോക്ടറുമായി വാഗ്വാദം നടന്നു.

Keywords: Kerala, kasaragod, govt.college, College, Police, police-station, Assault, Attack, Students, Protest, Muslim-league, MSF, SFI, Clash, news, Top-Headlines, Youth League, MSF-SFI clash: 1 injured

നേവി വിമാനത്തിന്റെ ടയര്‍ പൊട്ടി റണ്‍വെ തകര്‍ന്നു; മംഗളൂരു വിമാനത്താവളത്തില്‍ താല്‍ക്കാലികമായി റണ്‍വെ അടച്ചിട്ടു, വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു

$
0
0
മംഗളൂരു: (www.kasargodvartha.com 28.02.2017)നേവി വിമാനത്തിന്റെ ടയര്‍ പൊട്ടിയതിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ റണ്‍വെ തകര്‍ന്നു. ചൊവ്വാഴ്ച വൈകീട്ട് അഞ്ച് മണിയോടെയായിരുന്നു അപകടം. നേവി വിമാനം ലാന്‍ഡ് ചെയ്യുന്നതിനിടെയാണ് അപകടം സംഭവിച്ചത്. വിമാനത്തിലുണ്ടായിരുന്ന പൈലറ്റുമാരും മറ്റു ജീവനക്കാരും യാത്രക്കാരും സുരക്ഷിതരാണെന്ന് മംഗളൂരു എയര്‍പോര്‍ട്ട് ഡയറക്ടര്‍ ജെ ടി രാധാകൃഷ്ണന്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.


റണ്‍വെ സാധാരണ നിലയിലാക്കാനുള്ള ശ്രമം നടന്നുവരികയാണെന്നും അത് വരെ മംഗളൂരു വഴിയുള്ള വിമാന സര്‍വീസ് നിര്‍ത്തിവെച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മംഗളൂരുവിലേക്ക് വരേണ്ട വിമാനങ്ങള്‍ കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങളിലേക്ക് വഴിതിരിച്ചുവിട്ടു. ഭാഗ്യം കൊണ്ടാണ് വന്‍ ദുരന്തം ഒഴിവായതെന്ന് അധികൃതര്‍ പറഞ്ഞു.

വര്‍ഷങ്ങള്‍ക്ക് മുമ്പ് മംഗളൂരു വിമാനത്താവളത്തിലുണ്ടായ വിമാനാപകടത്തില്‍ 158 പേര്‍ മരണപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുയും ചെയ്തിരുന്നു. റണ്‍വെയില്‍ നിന്നും തെന്നിയ വിമാനം സമീപത്തെ കുഴിയിലേക്ക് മറിഞ്ഞ് തീ പിടിച്ചാണ് ദുരന്തം സംഭവിച്ചത്.

updated
Keywords: Kerala, kasaragod, Mangalore, Karnataka, Flight-service-cancelled, Airport, Clash, Accident, Land, Kochi, Kozhikode, news, Top-Headlines, 

മലയോരത്തെ അനധികൃത ചികിത്സാ കേന്ദ്രം പോലീസ് പൂട്ടിച്ചു

$
0
0
പരപ്പ: (www.kasargodvartha.com 01/03/2017) കനകപ്പള്ളിയില്‍ അനധികൃതമായി പ്രവര്‍ത്തിച്ചുവരുന്ന അക്യു പംങ്ചര്‍ ക്ലിനിക്ക് ബളാല്‍ പഞ്ചായത്ത് സെക്രട്ടറിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് പോലീസ് അടച്ചുപൂട്ടി സീല്‍ ചെയ്തു. ബളാല്‍ പഞ്ചായത്തിലെ പരപ്പ കനകപ്പള്ളിയില്‍ പ്രവര്‍ത്തിച്ചിരുന്ന സജി മറ്റത്തില്‍ ഭാര്യ ജയ സജി എന്നിവര്‍ നടത്തിയിരുന്ന അക്യു പംങ്ചര്‍ ചികില്‍സാലയമാണ് പോലീസ് അടപ്പിച്ചത്. ഇതു സംബന്ധിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. ചൊവ്വാഴ്ച  വൈകുന്നേരം വെള്ളരിക്കുണ്ട് എസ്‌ഐ രാജീവന്‍ വലിയവളപ്പിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം എത്തിയാണ് സ്ഥാപനം പൂട്ടിച്ചത്.

നാട്ടുകാര്‍ നേരത്തെ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്കും പോലീസ് അധികൃതര്‍ക്കും പരാതി നല്‍കിയതിനെത്തുടര്‍ന്ന് കഴിഞ്ഞ ഓഗസ്റ്റ് അഞ്ചിന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ഹൃദ്യ, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മുരളീധരന്‍, സീനിയര്‍ ക്ലര്‍ക്ക് അശോക് കുമാര്‍ എന്നിവര്‍ കനകപ്പള്ളിയിലെ ക്ലിനിക്കിലെത്തി പരിശോധന നടത്തിയിരുന്നുവെങ്കിലും അടച്ചുപൂട്ടാന്‍ നടപടി കൈക്കൊണ്ടിരുന്നില്ല. മറ്റത്തില്‍ റബ്ബേഴ്‌സ് കനകപ്പള്ളി എന്ന ബോര്‍ഡ് വെച്ച സ്ഥാപനത്തിലാണ് ക്ലിനിക്ക് പ്രവര്‍ത്തിക്കുന്നത്. എസ് എസ് എല്‍ സി വിദ്യാഭ്യാസം മാത്രമുള്ള സജി മറ്റത്തില്‍, ഇന്ത്യന്‍ നാച്വറല്‍ ഹൈജീന്‍ സൊസൈറ്റി നടത്തിയ ഒരു വര്‍ഷത്തെ ഡിപ്ലോമ പരീക്ഷയുടെ മാര്‍ക്ക് ലിസ്റ്റിന്റെ ബലത്തിലാണ് ചികിത്സ നടത്തുന്നതെന്ന് അധികൃതര്‍ കണ്ടെത്തിയിരുന്നു.

ഈ കോഴ്‌സിന് ഗവണ്‍മെന്റ് അംഗീകാരം സംബന്ധിച്ച രേഖകളോ കോഴ്‌സ് സര്‍ട്ടിഫിക്കറ്റുകളോ ഹാജരാക്കിയിട്ടുമില്ല. സജി മറ്റത്തില്‍ നടത്തുന്ന ചികിത്സാ കേന്ദ്രം തീര്‍ത്തും സംശയം ജനിപ്പിക്കുന്ന ഒന്നാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. രോഗിയുടെ നാഡീ പരിശോധന കൊണ്ട് മരുന്നുകളൊന്നും നല്‍കാതെ അസുഖം മാറ്റുന്ന ശാസ്ത്രീയമായി തെളിയിക്കപ്പെടാത്ത ചികിത്സാ രീതിയായിരുന്നു ഇവിടെ നടത്തിയിരുന്നത്.




Keywords: Kasaragod, Kerala, parappa, Police, news, Health-Department, Illegal clinic closed by police.

    തൊഴില്‍ മേഖലയിലെ പുത്തന്‍ സാങ്കേതിക വിദ്യകള്‍ കണ്ടില്ലെന്നു നടിച്ചാല്‍ തൊഴിലാളിയുടെ നിലനില്‍പ്പ് ചോദ്യം ചെയ്യപ്പെടും: എസ് ടി യു

    $
    0
    0
    തൃക്കരിപ്പൂര്‍: (www.kasargodvartha.com 01.03.2017) തൊഴില്‍ മേഖലയിലെ പുത്തന്‍ സാങ്കേതിക വിദ്യകള്‍ പരിഗണിച്ചില്ലെങ്കില്‍ തൊഴിലാളികളുടെ നിലനില്‍പ്പ് തന്നെ ചോദ്യം ചെയ്യപ്പെടുമെന്ന് സ്വതന്ത്ര തൊഴിലാളി യൂണിയന്‍ (എസ് ടി യു) ദേശീയ ജനറല്‍ സെക്രട്ടറി അഡ്വ. എം റഹ് മത്തുള്ള അഭിപ്രായപ്പെട്ടു. ആയിറ്റിയില്‍ നടന്ന തയ്യല്‍ തൊഴിലാളി യൂണിയന്‍ (എസ് ടി യു) ജില്ലാ കൗണ്‍സില്‍ യോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.



    സ്ഥിരം തൊഴിലാളികള്‍ക്ക് മുന്തിയ പരിഗണനയും കൂലിയും ലഭിക്കുമ്പോള്‍ കാരാര്‍ മേഖലയിലുള്ളവര്‍ക്ക് തുച്ഛമായ കൂലി എന്നത് മാറ്റിയെഴുതേണ്ട സമയമായി. ഇവര്‍ക്ക് മാസത്തില്‍ 18,000 രൂപയെങ്കിലും ലഭിക്കുന്ന തരത്തിലേക്ക് ക്രമീകരണം നടത്തണമെന്നും അദ്ദേഹം പറഞ്ഞു. യൂണിയന്‍ ജില്ലാ പ്രസിഡന്റ് മുംതാസ് സമീറ അധ്യക്ഷത വഹിച്ചു. തയ്യല്‍ തൊഴിലാളികള്‍ക്കുള്ള ക്ഷേമനിധി കാര്‍ഡ് വിതരണം എസ് ടി യു ദേശീയ സെക്രട്ടറി എ അബ്ദുര്‍ റഹ് മാന്‍ നിര്‍വഹിച്ചു.

    എസ്ടിയു നേതാക്കളായ കെ പി മുഹമ്മദ് അഷ്‌റഫ്, യു.പി. മുഹമ്മദ്, അഷ്‌റഫ് താണ, ശംസുദ്ദീന്‍ ആയിറ്റി, ഷരീഫ് കൊടവഞ്ചി, എന്‍.കെ.എ മുഹമ്മദ് കുഞ്ഞി, മൊയ്തീന്‍ പള്ളത്തടുക്ക, മുസ്‌ലിം ലീഗ് മണ്ഡലം സെക്രട്ടറി വി.കെ. ബാവ, പഞ്ചായത്ത് പ്രസിഡന്റ് എം.അബ്ദുല്ല ഹാജി, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.പി.ഫൗസിയ, സത്താര്‍ വടക്കുമ്പാട്, ഇബ്രാഹിം പറമ്പത്ത്, ജബ്ബാര്‍ പൊറോപ്പാട്, സുബൈദ പടന്ന, ഇബ്രാഹിം താട്ടാണിച്ചേരി, എ.പി.ടി. അബ്ദുല്‍ ഖാദര്‍, ഫുളൈല്‍ മണിയനോടി എന്നിവര്‍ പ്രസംഗിച്ചു.

    സ്വതന്ത്ര തൊഴിലാളി യൂണിയന്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. മുംതാസ് സമീറ (പ്രസിഡന്റ്), സുബൈദ അസീസ്, ആയിഷത്ത് താഹിറ, ഖദീജ കാഞ്ഞങ്ങാട് (വൈസ് പ്രസിഡന്റുമാര്‍), ശംസുദ്ദീന്‍ ആയിറ്റി (ജനറല്‍ സെക്രട്ടറി), മൊയ്തീന്‍ പള്ളത്തടുക്ക, സമീറ നീലമ്പം, എം ഹൈമുന്നീസ, സക്കീന ചെമ്മനാട്, യു എം റഹ മത്ത് (ജോയിന്റ് സെക്രട്ടറിമാര്‍), ബീഫാത്തിമ ഇബ്രാഹിം (ട്രഷറര്‍) എന്നിവരാണ് പുതിയ ഭാരവാഹികള്‍.

    Keywords: Kerala, kasaragod, STU, news, Political party, Politics, Trikaripur, Labours, Labour union,

    വേനല്‍ കനത്തു; യാത്രക്കാര്‍ക്കും കുട്ടികള്‍ക്കും സി വൈ സി സി സംഭാരം വിതരണം ചെയ്തു

    $
    0
    0
    ആലംപാടി: (www.kasargodvartha.com 01.03.2017) വേനല്‍ കനത്തതോടെ ജനങ്ങള്‍ വലയുന്നു. കൊടും ചൂടില്‍ യാത്രക്കാര്‍ക്കും സി വൈ സി സി ചെറിയാലംപാടി സംഭാരം വിതരണം ചെയ്തു. നെഹ്‌റു യുവ കേന്ദ്രയുടെ സഹകരണത്തോടെയാണ് ചെറിയാലംപാടി സി വൈ സി സി ജംഗ്ഷനില്‍ യാത്രക്കാര്‍ക്കും ചെറിയാലംപാടി അംഗന്‍വാടി വിദ്യാര്‍ത്ഥികള്‍ക്കും സംഭാരം വിതരണം ചെയ്തത്.



    മാലിക്, ഇര്‍ഷാദ്, റഹ് മാന്‍, ജീലാനി, റഫീഖ് പി എ, അജ്മല്‍ റഹ് മാനിയ്യ നഗര്‍, അബ്ദുര്‍ റഹ് മാന്‍, മൂസ, ഹാരിസ് മുഹമ്മദ് എന്നിവര്‍ നേതൃത്വം നല്‍കി.

    Keywords: Kerala, kasaragod, Club, Distribution, Alampady, news, CYCC Cheriyalampady, Cool Drinks,

    എം എസ് എഫ് പ്രവര്‍ത്തകര്‍ക്കെതിരെ മൂന്നാം മുറ പ്രയോഗിച്ച പോലീസുകാരെ സര്‍വീസില്‍ നിന്ന് പിരിച്ച് വിടണം: എ അബ്ദുര്‍ റഹ് മാന്‍

    $
    0
    0


    കാസര്‍കോട്: (www.kasargodvartha.com 01.03.2017) ഗവ. കോളജിലെ ക്ലാസ് മുറികളില്‍ നിന്നും അന്യായമായി കസ്റ്റഡിലെടുത്ത എം എസ് എഫ് പ്രവര്‍ത്തകരേയും വിവരമറിഞ്ഞ് സ്‌റ്റേഷനിലെത്തിയ നേതാക്കളെയും ലോക്കപ്പിലിട്ട് മര്‍ദ്ദിക്കുകയും മൂന്നാം മുറയ്ക്ക് വിധേയമാക്കുകയും ചെയ്ത കാസര്‍കോട് സി ഐ അബ്ദുര്‍ റഹീമിനെയും എ എസ് ഐ സതീഷനെയും സര്‍വ്വീസില്‍ നിന്നും സസ്‌പെന്റ് ചെയ്യണമെന്ന് മുസ്ലിം ലീഗ് ജില്ലാ ട്രഷറര്‍ എ അബ്ദുര്‍ റഹ് മാന്‍ ആവശ്യപ്പെട്ടു.

    ഗവ. കോളജില്‍ അന്യായമായി കയറി വിദ്യാര്‍ത്ഥികളെ കസ്റ്റഡിലെടുത്ത സി ഐയെയും മറ്റും പോലീസ് സ്‌റ്റേഷനില്‍ കൊണ്ടുപോയി മൃഗീയമായി മര്‍ദ്ദിക്കുകയും മൂന്നാം മുറയ്ക്ക് വിധേയമാക്കുകയം ചെയ്തത് രാഷ്ട്രിയ യജമാനന്മാരെ തൃപതിപ്പെടുത്താനാണ്. ഒരു സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഇങ്ങിനെ തരംതാണ രീതിയില്‍ പാദസേവ നടത്തുന്നതും ആക്രമിക്കുന്നതും പോലീസ് സേനയ്ക്ക് തന്നെ അപമാനമാണ്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ നിയോഗിക്കപ്പെട്ട പോലീസ് ഉദ്യോഗസ്ഥര്‍ പാര്‍ട്ടി ഓഫീസില്‍ നിന്നും ശമ്പളം പറ്റുന്ന തരത്തിലാണ് പ്രവര്‍ത്തിച്ചത്. അബ്ദുര്‍ റഹ് മാന്‍ പറഞ്ഞു.


    ആരെയെങ്കിലും പ്രീതിപ്പെടുത്താന്‍ വേണ്ടി മുസ്ലിം ലീഗ് പ്രവര്‍ത്തകരെ അന്യായമായി കള്ളക്കേസ്സില്‍ കുടുക്കാനും മര്‍ദ്ദിക്കാനും ശ്രമിച്ചാല്‍ നോക്കി നില്‍ക്കാന്‍ കഴിയില്ല. കാസര്‍കോട്ട് ജനമൈത്രി പോലീസ് ജനദ്രോഹ പോലീസായി മാറിയിരിക്കുകയാണെന്നും മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ അനാവശ്യമായി ആര് കുതിര ചാടിയാലും അത് അംഗീകരിക്കില്ലെന്നും അബ്ദുര്‍ റഹ് മാന്‍ പറഞ്ഞു. ഇത്തരം ഉദ്യോഗസ്ഥരുടെ കഴിഞ്ഞ കാല പ്രവര്‍ത്തനങ്ങള്‍ നാട്ടില്‍ അങ്ങാടി പാട്ടാണ്. അതൊക്കെ പുറത്ത് വന്നാല്‍ ഇവരൊക്കെ തലയില്‍ മുണ്ടിട്ട് നടക്കേണ്ടി വരും.

    കാസര്‍കോട് പോലീസ് സ്‌റ്റേഷനില്‍ എം എസ് എഫ് പ്രവര്‍ത്തകരേയും നേതാക്കളേയും ലോക്കപ്പിലിട്ട് മര്‍ദ്ദിച്ച സി ഐ, എ എസ് ഐ അടക്കമുള്ള മുഴുവന്‍ പോലീസ് ഉദ്യോഗസ്ഥന്മാര്‍ക്കെതിരേയും ശക്തമായ ശിക്ഷാ നടപടികള്‍ സ്വീകരിക്കണമെന്നും അല്ലാത്ത പക്ഷം പോലീസ് സ്‌റ്റേഷന്‍ ഉപരോധമടക്കമുള്ള സമരപരിപാടികള്‍ക്ക് മുസ്ലിം ലീഗ് നേതൃത്വം നല്‍കുമെന്നും അബ്ദുര്‍ റഹ് മാന്‍ മുന്നറിയിപ്പ് നല്‍കി.

    Keywords: Kerala, kasaragod, MSF, SFI, Police, arrest, case, Politics, Political party, suspension, news, Clash

    Viewing all 67200 articles
    Browse latest View live