Quantcast
Channel: KasargodVartha: Kasaragod News paper Live, Kannur, Mangalore, Malabar ചുറ്റുവട്ടം കാസർഗോഡ് വാർത്തകൾ
Viewing all 67200 articles
Browse latest View live

പൂക്കട്ട അമ്പലടുക്ക ഗ്രൗണ്ട് പ്രശ്‌നം: കുമ്പള ഉളുവാറില്‍ ലീഗ് പ്രവര്‍ത്തകരും സി പി എം പ്രവര്‍ത്തകരും ചേര്‍ന്ന് പൗരമുന്നണി രൂപീകരിച്ച് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു

$
0
0
കുമ്പള: (www.kasargodvartha.com 13/10/2015) പൂക്കട്ട അമ്പലടുക്ക ഗ്രൗണ്ട് പ്രശ്‌നത്തില്‍ പഞ്ചായത്ത് ഭരണം നടത്തിയ മുസ്ലിം ലീഗ് ഭരണ സമിതി നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് കുമ്പള ഉളുവാറില്‍ ലീഗ് പ്രവര്‍ത്തകരും സി പി എം പ്രവര്‍ത്തകരും ചേര്‍ന്ന് പൗരമുന്നണി രൂപീകരിച്ച് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു. ഉളുവാറിലെ സിദ്ദിഖിന്റെ ഭാര്യ അസ്മയാണ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുക.

ഇവിടത്തെ ആരാധനാലയ കമ്മിറ്റി, പഞ്ചായത്തിന്റെ കീഴിലുള്ള 17 ഏക്കര്‍ സ്ഥലവും റവന്യു വകുപ്പിന്റെ കീഴില്‍ കയ്യിലുള്ള സ്ഥലവും അടക്കം 40 ഏക്കറോളം കയ്യേറി മതില്‍കെട്ടിയതിനെതിരെ നാട്ടുകാരില്‍ ഒരുവിഭാഗം പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട പ്രശ്‌നം പിന്നീട് കളക്ടറുടെ സാന്നിധ്യത്തില്‍ ചര്‍ച്ചനടത്തി സ്ഥലം അളന്നുതിട്ടപ്പെടുത്താന്‍ തീരുമാനിച്ചിരുന്നുവെങ്കിലും ഒരു നടപടിയും പിന്നീട് ഉണ്ടായില്ലെന്നാണ് പൗരമുന്നണി പ്രവര്‍ത്തകര്‍ പറയുന്നത്.

ലീഗിന്റെ കുത്തകയായ ഈ വാര്‍ഡില്‍ വാര്‍ഡ് വൈസ് പ്രസിഡന്റ് സിദ്ദിഖ്, ജോയിന്റ് സെക്രട്ടറി അബ്ദുര്‍ റഹ്മാന്‍, മറ്റൊരു ഭാരവാഹിയായ കെ എച്ച് സിദ്ദിഖ് എന്നിവരുടെ നേതൃത്വത്തിലാണ് പൗരമുന്നണിയുണ്ടാക്കി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിരിക്കുന്നത്. ഉളുവാര്‍ ജംഗ്ഷന്‍ ഗ്രൗണ്ടില്‍ തിങ്കളാഴ്ച വൈകിട്ട് ഏഴ് മണിയോടെ യോഗം ചേര്‍ന്നാണ് സ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ തീരുമാനിച്ചത്.
ebel, Uluwar, Uluvar, Kumbala, Kasaragod, Election-2015, Kerala, Muslim-league, CPM, Ground issue: Rebel in Uluwar, South India.

Keywords: Rebel, Uluwar, Uluvar, Kumbala, Kasaragod, Election-2015, Kerala, Muslim-league, CPM, Ground issue: Rebel in Uluwar, South India.

കാസര്‍കോട് ജില്ലയില്‍ ബി ജെ പി മുന്നേറ്റത്തെ തടയാന്‍ കോ-മാ-ലീ സഖ്യത്തിന്റെ ശ്രമമെന്ന് ജില്ലാ നേതൃത്വം

$
0
0
കാസര്‍കോട്: (www.kasargodvartha.com 13/10/2015) തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ കാസര്‍കോട് ജില്ലയില്‍ ശക്തമായ മുന്നേറ്റം നടത്താനൊരുങ്ങുന്ന ബി ജെ പിക്കെതിരെ പല പഞ്ചായത്തുകളിലും കോണ്‍ഗ്രസും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയും മുസ്ലിം ലീഗും ചേര്‍ന്നുള്ള സഖ്യം രംഗത്തിറങ്ങിയിരിക്കുകയാണെന്ന് ബി ജെ പി ജില്ലാ നേതൃത്വം ആരോപിച്ചു. ഇടതുമുന്നണിക്കും യു ഡി എഫിനും ബദലായി കാസര്‍കോട് ജില്ലയില്‍ ബി ജെ പി ശക്തമായ മുന്നേറ്റമായിരിക്കും നടത്താന്‍ പോവുക. ഇത് മുന്നില്‍കണ്ട് സി പി എം - കോണ്‍ഗ്രസ് - ലീഗ് ശക്തികേന്ദ്രങ്ങളില്‍ പൊതു സ്ഥാനാര്‍ത്ഥികളെ അവര്‍ മത്സരിപ്പിക്കുകയാണ്.

മഞ്ചേശ്വരം, പൈവളിഗെ, പുത്തിഗെ, വെള്ളൂര്‍, കുമ്പടാജെ പഞ്ചായത്തുകളിലും കാസര്‍കോട് - കാഞ്ഞങ്ങാട് നഗരസഭകളിലുമെല്ലാം ബി ജെ പിക്കെതിരെ യു ഡി എഫും എല്‍ ഡി എഫും പൊതു സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കുകയാണ്. സി പി എമ്മും ലീഗും രഹസ്യ ധാരണയിലേര്‍പെട്ടാണ് ഈ അവശുദ്ധ സഖ്യത്തിന് നേതൃത്വം നല്‍കുന്നത്. എസ് ഡി പി ഐ പോലുള്ള പാര്‍ട്ടികളും ഇതിന് പിന്തുണ നല്‍കുകയാണ്. ചിലയിടങ്ങളില്‍ പൊതുസ്ഥാനാര്‍ത്ഥികളെങ്കില്‍ മറ്റിടങ്ങളില്‍ ദുര്‍ബലമായ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി രഹസ്യമായ ധാരണകളും ബി ജെ പിക്കെതിരെ കൊണ്ടുനടക്കുന്നു.

ബി ജെ പിക്കെതിരെ ഇങ്ങനെയൊരുസഖ്യം മത്സരിക്കുന്നതില്‍ ആക്ഷേപമില്ല. എന്നാല്‍ ഇക്കാര്യം തുറന്നുപറയാനുള്ള രാഷ്ട്രീയ മര്യാദ എല്‍ ഡി എഫും യു ഡി എഫും കാണിക്കണം. രഹസ്യധാരണ ജനങ്ങളെ വഞ്ചിക്കുന്നതിന് തുല്ല്യമാണ്. ജില്ലാ പഞ്ചായത്തിലും ബ്ലോക്ക് പഞ്ചായത്തുകളിലും ഗ്രാമപഞ്ചായത്തുകളിലുമെല്ലാം ബി ജെ പിയുടെ മത്സരം സുതാര്യമാണ്. എല്ലായിടങ്ങളിലും വിജയിക്കുകയെന്ന ലക്ഷ്യത്തോടെ ഒറ്റയ്ക്കാണ് ബി ജെ പി തെരഞ്ഞെടുപ്പിനെ നേരിടുന്നത്.

ചിലയിടങ്ങളില്‍ എസ് എന്‍ ഡി പി പോലുള്ള സംഘടനകളുമായി സഖ്യത്തിലേര്‍പെട്ടുകൊണ്ടുള്ള നീക്കുപോക്കുകളുമുണ്ട്. ഇതുസംബന്ധിച്ച കൂടുതല്‍ കാര്യങ്ങള്‍ സീറ്റ് വിഭജന ചര്‍ച്ചകള്‍ പൂര്‍ത്തിയായാല്‍ മാത്രമേ വെളിപ്പെടുത്താന്‍ കഴിയുകയുള്ളു. രാഷ്ട്രീയത്തിലെ ധാര്‍മികത ഉയര്‍ത്തിപ്പിടിക്കാന്‍ ഇരുമുന്നണികളും തയ്യാറാകണം. ഇവരുടെ നിലപാടുകള്‍ കാസര്‍കോട് ജില്ലയുടെ പിന്നോക്കാവസ്ഥ തുടരാന്‍ മാത്രമേ ഉപകരിക്കുകയുള്ളു. ജില്ലയുടെ വികസനത്തിന് വേണ്ടി ബി ജെ പിയാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ അധികാരത്തില്‍വരേണ്ടത്. ജനങ്ങള്‍ക്കിടയില്‍ ഈ തിരിച്ചറിവ് ശക്തമാകുമ്പോള്‍ അത്തരമൊരു ജനവികാരത്തെ തോല്‍പിക്കാനും വഞ്ചിക്കാനും രാഷ്ട്രീയ കൊലപാതകങ്ങളെ പോലും മറയാക്കിയുള്ള രഹസ്യ ധാരണകളാണ് ഇവിടെ നടക്കുന്നത്.

മഞ്ചേശ്വരം പഞ്ചായത്തില്‍ എട്ട് വാര്‍ഡുകളിലും എല്‍ ഡി എഫ് - യു ഡി എഫ് ധാരണയുണ്ട്. പുത്തിഗെ പഞ്ചായത്തിലെ എല്ലാ വാര്‍ഡുകളിലും ധാരണയാണ്. ജില്ലാ പഞ്ചായത്തില്‍ അധികാരത്തില്‍ എത്തുകയെന്ന ലക്ഷ്യത്തോടെ ആത്മവിശ്വാസം കൈമുതലാക്കിയുള്ള പ്രവര്‍ത്തനങ്ങളാണ്് ബി ജെ പി നടത്തുന്നത്. ജില്ലയില്‍ ഏറ്റവും അധികം വോട്ടുകളുള്ള പാര്‍ട്ടിയും ബി ജെ പിയാണ്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഒന്നരലക്ഷത്തോളം വോട്ടുകളാണ് പാര്‍ട്ടിക്ക് ലഭിച്ചത്. ഇതിലും അധികംവോട്ടുകള്‍ എല്‍ ഡി എഫിന് കിട്ടിയിട്ടുണ്ടെങ്കിലും അത് മുന്നണി സംവിധാനത്തില്‍ മാത്രമാണെന്നും പാര്‍ട്ടിയെന്ന നിലയില്‍ ബി ജെ പി ശക്തമാണെന്നതിന് ഇത് തെളിവാണെന്നും ഈ തെരഞ്ഞെടുപ്പില്‍ ബി ജെ പിയുടെ കരുത്ത് എല്ലാവരും മനസ്സിലാക്കുമെന്നും നേതാക്കള്‍ അവകാശപ്പെട്ടു.

ഇക്കാര്യങ്ങള്‍ വിശദീകരിക്കാന്‍ കാസര്‍കോട് പ്രസ് ക്ലബ്ബില്‍ ചൊവ്വാഴ്ച വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ ബി ജെ പി ജില്ലാ പ്രസിഡന്റ് സുരേഷ് കുമാര്‍ ഷെട്ടി, ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. കെ. ശ്രീകാന്ത്, പ്രമീളാ നായക്ക് എന്നിവര്‍ സംബന്ധിച്ചു.

BJP, Kasaragod, Kerala, Election 2015, Press meet, Congress Marxist Muslim Leage alliance - BJP, Malabar Wedding

Keywords: BJP, Kasaragod, Kerala, Election 2015, Press meet, Congress Marxist Muslim Leage alliance - BJP, Malabar Wedding

പാണത്തൂരില്‍ പട്ടിയുടെ കടിയേറ്റ് ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി ആശുപത്രിയില്‍

$
0
0
പാണത്തൂര്‍: (www.kasargodvartha.com 13/10/2015) പാണത്തൂരില്‍ പട്ടിയുടെ കടിയേറ്റ് ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാണത്തൂരിലെ മുരളിയുടെ മകനും പനത്തടി ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയുമായ അജ്ജുവി(12) നെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

തിങ്കളാഴ്ച വൈകിട്ട് പാണത്തൂരില്‍ നില്‍ക്കുകയായിരുന്ന അജ്ജുവിനെ പട്ടി ആക്രമിക്കുകയായിരുന്നു. ഈ ഭാഗങ്ങളില്‍ പട്ടിയുടെ ശല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍ പറഞ്ഞു.
Kasaragod, Kerala, Panathur, hospital, Dog bite, 12 year old hospitalized after dog bite.
  
Keywords: Kasaragod, Kerala, Panathur, hospital, Dog bite, 12 year old hospitalized after dog bite.

    കാസര്‍കോട്-തലപ്പാടി ദേശീയപാത ഗതാഗത യോഗ്യമാക്കണം: എസ് എസ് എഫ്

    $
    0
    0
    കുമ്പള: (www.kasargodvartha.com 13/10/2015) തകര്‍ന്നു തരിപ്പണമായി യാത്ര ദുരിതമായിരിക്കുന്ന കാസര്‍കോട്-തലപ്പാടി ദേശീയപാതയുടെ ശോചനിയാവസ്ഥ ഉടന്‍ പരിഹരിച്ച് ഗതാഗത യോഗ്യമാക്കണമെന്ന് എസ് എസ് എഫ് മൊഗ്രാല്‍ സെക്ടര്‍ സെക്രട്ടറിയേറ്റ് യോഗം ആവശ്യപ്പെട്ടു.

    ദേശീയ പാതയില്‍ കുമ്പള മുതല്‍ ഷിറിയ വരെ റോഡ് പൂര്‍ണ്ണമായും തകര്‍ന്നിരിക്കുകയാണ്. മഴ വന്നാല്‍ ചെളിയും വെയില്‍ ഉദിച്ചാല്‍ പൊടിയും മൂലം കാല്‍നട പോലും ദുരിതമായിരിക്കുകയാണ്. കുഴികള്‍ നിറഞ്ഞ റോഡില്‍ അപകടങ്ങള്‍ പതിവായിട്ടുണ്ട്.

    യോഗത്തില്‍ അഹ് മദ് രിഫാഈ മൈമൂന്‍ നഗര്‍ അധ്യക്ഷത വഹിച്ചു. ഇര്‍ഷാദ് സഖാഫി ബദ് രിയ നഗര്‍, ശഫീഖ് ശാന്തിപ്പള്ളം, ഫൈസല്‍ മുളിയടുക്കം, അര്‍ഷാദ് കുറ്റിയാളം, ഇര്‍ഷാദ് അലി ശാന്തിപ്പള്ളം, യാഫി മൈമൂന്‍ നഗര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
    Kasaragod, Kerala, SSF, National highway, Re-construct Kasaragod-Thalappady Highway: SSF.

    Keywords: Kasaragod, Kerala, SSF, National highway, Re-construct Kasaragod-Thalappady Highway: SSF.

      നിയമസഭാ സീറ്റ് നല്‍കില്ലെന്ന് സി പി എം ഭീഷണി; കാഞ്ഞങ്ങാട് നഗരസഭയില്‍ ഒറ്റയ്ക്ക് മത്സരിക്കുന്നതില്‍നിന്ന് സി പി ഐ പിന്മാറുന്നു

      $
      0
      0
      കാഞ്ഞങ്ങാട്: (www.kasargodvartha.com 13/10/2015)ആവശ്യപ്പെട്ട സീറ്റുകള്‍ നല്‍കാത്തതിന്റെ പേരില്‍ കാഞ്ഞങ്ങാട് നഗരസഭയിലെ മുഴുവന്‍ വാര്‍ഡുകളിലും മത്സരിക്കുമെന്ന കടുത്ത നിലപാടില്‍നിന്നും സി പി ഐ പിന്മാറുന്നു. അങ്ങനെയൊരു തീരുമാനവുമായി മുന്നോട്ടുപോയാല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ കാഞ്ഞങ്ങാട് നിയോജക മണ്ഡലത്തിലും ഒറ്റയ്ക്കുമത്സരിക്കേണ്ടിവരുമെന്നും തങ്ങള്‍ സീറ്റ് നല്‍കില്ലെന്നും സി പി എം നേതൃത്വം സി പി ഐയെ ഭീഷണിപ്പെടുത്തിയതായാണ് വിവരം. ഇതോടെയാണ് തങ്ങളുടെ കടുത്ത നിലപാടില്‍നിന്നും സി പി ഐ പിന്തിരിഞ്ഞുതുടങ്ങിയത്. നഗരസഭയില്‍ മത്സരിക്കാന്‍ സി പി ഐ മൂന്ന് സീറ്റുകളാണ് സി പി എമ്മിനോട് ആവശ്യപ്പെട്ടിരുന്നത്.

      എന്നാല്‍ സി പി ഐയ്ക്ക് ഒരു സീറ്റും നല്‍കില്ലെന്നും തങ്ങള്‍ നിര്‍ത്തുന്ന സ്വതന്ത്രന്‍മാരെ പിന്തുണച്ചാല്‍ മതിയെന്നുമാണ് സി പി എം സീറ്റ് വിഭജന ചര്‍ച്ചയ്ക്കിടയില്‍ അഭിപ്രായപ്പെട്ടത്. ഇതില്‍ പ്രതിഷേധിച്ച് നഗരസഭയിലെ മുഴുവന്‍ സീറ്റുകളിലും സി പി ഐ മത്സരിക്കുന്നതിനെകുറിച്ച് ആലോചിക്കുകയായിരുന്നു. ഇക്കാര്യത്തില്‍ തീരുമാനംകൈക്കൊള്ളാന്‍ സി പി ഐ കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റി യോഗംചേര്‍ന്നെങ്കിലും ഭൂരിഭാഗം അംഗങ്ങളും ഇതിനോട് വിയോജിപ്പ് പ്രകടിപ്പിക്കുകയാണുണ്ടായത്.

      സി പി എമ്മിന്റെ പിന്തുണയില്ലാതെ എല്ലാ വാര്‍ഡുകളിലും ഒറ്റയ്ക്കുമത്സരിച്ചാല്‍ വിജയിക്കില്ലെന്നും ഈ സാഹചര്യത്തില്‍ ഒറ്റയ്ക്കുള്ള മത്സരം ബുദ്ധിമോശമാകുമെന്നുമാണ് ചില അംഗങ്ങള്‍ ചൂണ്ടിക്കാണിച്ചത്. ഇതിനിടെ സി പി ഐയുടെ ഒരു പ്രതിനിധി അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ കാഞ്ഞങ്ങാട് നിയമസഭാ മണ്ഡലത്തില്‍ മത്സരിക്കാന്‍ സി പി എം സീറ്റ് നല്‍കില്ലെന്ന് അറിയാന്‍കഴിഞ്ഞവിവരം വെളിപ്പെടുത്തിയതോടുകൂടി പ്രശ്‌നത്തില്‍ ഒരു സമവായത്തിന് യോഗം തയ്യാറാവുകയായിരുന്നു.

      ചൊവ്വാഴ്ച വൈകുന്നേരം സി പി എം നേതാക്കളുമായി സി പി ഐ കാഞ്ഞങ്ങാട് നഗസഭാ വിഷയത്തില്‍ വീണ്ടും ചര്‍ച്ചനടത്തുന്നുണ്ട്. കഴിഞ്ഞതവണ മത്സരിച്ച രണ്ട് സീറ്റെങ്കിലുംവേണം എന്നതാണ് സി പി ഐയുടെ ഏറ്റവും ഒടുവിലത്തെ നിലപാടെങ്കിലും സി പി എം കൈക്കൊള്ളുന്ന ഏത് തീരുമാനവും അംഗീകരിക്കാനുള്ള മാനസികാവസ്ഥയിലാണ് സി പി ഐ ഇപ്പോള്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്.
      Kanhangad, Municipality, Election-2015, CPM, CPI, Kasaragod, Kerala, CPI will support LDF in Kanhangad municipality

      Related News:
      കാഞ്ഞങ്ങാട് നഗരസഭയില്‍ സി പി ഐ ഒറ്റക്ക് മത്സരിക്കുന്നു; അന്തിമ തീരുമാനം മണ്ഡലം കമ്മിറ്റി യോഗത്തില്‍

      Keywords: Kanhangad, Municipality, Election-2015, CPM, CPI, Kasaragod, Kerala, CPI will support LDF in Kanhangad municipality, Royal Silks

      തദ്ദേശ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കാന്‍ രംഗത്തിറങ്ങും: യുവജനതാദള്‍ (യു)

      $
      0
      0
      കാസര്‍കോട്: (www.kasargodvartha.com 13/10/2015) തദ്ദേശ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥികളെ വിജയിപ്പിക്കാന്‍ യുവജനതാദള്‍ (യുണൈറ്റഡ്) ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു. യോഗത്തില്‍ യുവജനതാദള്‍ (യുണൈറ്റഡ്) ജില്ലാ ഭാരവാഹികളെ തിരഞ്ഞെടുത്തു.

      കെ. മുഹമ്മദ് കുഞ്ഞി (പ്രസിഡണ്ട്), ശ്രീജ, അനീഷ് തൃക്കരിപ്പൂര്‍ (വൈസ് പ്രസിഡണ്ടുമാര്‍) റാഷിദ് മൊഗ്രാല്‍, അജീഷ് അരയി, ശ്വേത ടി.വി (സെക്രട്ടറിമാര്‍) ഹരിദാസ് പണിക്കര്‍ (ട്രഷറര്‍).

      യോഗം ജെ.ഡി.യു ജില്ലാ പ്രസിഡണ്ട് എ.വി രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കെ. മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. സിദ്ദീഖ് അലി മൊഗ്രാല്‍, അഹമ്മദ് അലി കുമ്പള, എം.എച്ച് ജനാര്‍ധന, പി. കരുണാകരന്‍, മുഹമ്മദ് സാലി, കെ. കൃഷ്ണന്‍, ബാബു അണങ്കൂര്‍, പ്രജീഷ് അരയി, വിനോദ്, ആരിഫ് മൊഗ്രാല്‍ എന്നിവര്‍ സംസാരിച്ചു. ഗിരീഷ് കുന്നത്ത് സ്വാഗതവും അജീഷ് അരയി നന്ദിയും പറഞ്ഞു.
      Kasaragod, Kerala, Election-2015, UDF, Yuva Janatha Dal's statement.

      Keywords: Kasaragod, Kerala, Election-2015, UDF, Yuva Janatha Dal's statement.

        മഞ്ചേശ്വരം പഞ്ചായത്തില്‍ എസ് ഡി പി ഐ മൂന്നിടത്ത് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു

        $
        0
        0
        മഞ്ചേശ്വരം: (www.kasargodvartha.com 13/10/2015) മഞ്ചേശ്വരം പഞ്ചായത്തില്‍ എസ് ഡി പി ഐ മൂന്നിടത്ത് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. മച്ചംപാടി ഏഴാം വാര്‍ഡില്‍ എസ് ഡി പി ഐ പഞ്ചായത്ത് കമ്മിറ്റി അംഗം ഫൈസല്‍ മച്ചംപാടി, 16-ാം വാര്‍ഡില്‍ എസ് ഡി പി ഐ പഞ്ചായത്ത് സെക്രട്ടറി ബാസിത്ത് കടപ്പുറം, 19-ാം വാര്‍ഡില്‍ എസ് ഡി പി ഐ പഞ്ചായത്ത് കമ്മിറ്റി അംഗം നിയാസ് കുഞ്ചത്തൂര്‍ എന്നിവര്‍ മത്സരിക്കും.

        മറ്റു പല വാര്‍ഡുകളില്‍ പൊതു സ്ഥാനാര്‍ത്ഥികളെ പിന്തുണയ്ക്കും.
        Manjeshwaram, Kasaragod, Kerala, SDPI, Election-2015, Manjeshwaram Panchayath 3 SDPI candidates

        Keywords: Manjeshwaram, Kasaragod, Kerala, SDPI, Election-2015, Manjeshwaram Panchayath 3 SDPI candidates

          ജില്ലാ പഞ്ചായത്ത്: ലീഗിന്റെ സ്ഥാനാര്‍ത്ഥി പട്ടികയായി; എ ജി സി ബഷീര്‍ കുമ്പള ഡിവിഷനിലും മാഹിന്‍ കേളോട്ട് എടനീരിലും മത്സരിക്കും

          $
          0
          0
          കാസര്‍കോട്: (www.kasargodvartha.com 13/10/2015) ജില്ലാ പഞ്ചായത്തിലേക്ക് മത്സരിക്കുന്ന മുസ്ലിം ലീഗിന്റെ സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് ജില്ലാ കമ്മിറ്റി അന്തിമരൂപം നല്‍കി.

          തൃക്കരിപ്പൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ ജി സി ബഷീര്‍ കുമ്പള ഡിവിഷനിലും മുന്‍ ബദിയഡുക്ക ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടും ഇപ്പോഴത്തെ വൈസ് പ്രസിഡണ്ടുമായ മാഹിന്‍ കേളോട്ട് എടനീര്‍ ഡിവിഷനിലും മത്സരിക്കുമെന്നാണ് പാര്‍ട്ടി കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നത്.

          ചൊവ്വാഴ്ച രാവിലെ മുതല്‍ ജില്ലാ ആസ്ഥാനമായ ടി ഇ ഇബ്രാഹിം സ്മാരക മന്ദിരത്തില്‍ ചേര്‍ന്ന പാര്‍ട്ടിനേതൃയോഗമാണ് സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് അന്തിമരൂപം നല്‍കിയത്.

          ഫരീദ സക്കീര്‍ (മഞ്ചേശ്വരം), മുംതാസ് സമീറ (സിവില്‍സ്‌റ്റേഷന്‍), സുഫൈജ അബൂബക്കര്‍ (ചെങ്കള), കരീം കുണിയ (പെരിയ) എന്നിവരാണ് ലിസ്റ്റിലുള്ള മറ്റു സ്ഥാനാര്‍ത്ഥികള്‍. ദേലംപാടി, ചെറുവത്തൂര്‍ ഡിവിഷനുകളിലെ സ്ഥാനാര്‍ത്ഥികളെ ബുധനാഴ്ച പ്രഖ്യാപിക്കും.

          (UPDATED)
          Kasaragod, Kerala, Muslim-league, Election-2015, Panchayath, District Panchayath IUML candidates.

          Keywords: Kasaragod, Kerala, Muslim-league, Election-2015, Panchayath, District Panchayath IUML candidates.

            കെ എസ് ടി പി റോഡ് നിര്‍മ്മാണം: മേല്‍പറമ്പില്‍ ബസ് സ്റ്റാന്‍ഡിനു മുന്നില്‍ പാതാളക്കുഴി; കുഞ്ഞ് കുഴിയില്‍ വീണു; രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്

            $
            0
            0
            മേല്‍പറമ്പ്: (www.kasargodvartha.com 13/10/2015) കെ എസ് ടി പി റോഡ് നിര്‍മ്മാണത്തിന്റെ ഭാഗമായി നിര്‍മ്മിക്കുന്ന ഓവു ചാലിനായി മാസങ്ങള്‍ക്ക് മുമ്പ് ഉണ്ടാക്കിയ കുഴി ഇതുവരെയായി നികത്തിയില്ല. മേല്‍പറമ്പ് ബസ് സ്‌റ്റോപ്പിനോട് ചേര്‍ന്നുള്ള കെട്ടിടത്തിന് മുന്നിലൂടെയാണ് കുഴി എടുത്തത്. ഓവു ചാലിനായി കുഴിഎടുത്തിട്ട് മാസങ്ങളായെങ്കിലും ഇതുവരെയായി പണിപൂര്‍ത്തിയാക്കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. ഇതുകാരണം ജനങ്ങള്‍ ഏറെ പ്രയാസം നേരിടുകയാണ്.

            കേരള ഗ്രാമീണ്‍ ബാങ്ക്, മെഡിക്കല്‍ സ്‌റ്റോര്‍, എ ടി എം എന്നിവയുള്ള കെട്ടിടത്തിന് മുന്നിലൂടെയാണ് ഓവു ചാല്‍ നിര്‍മ്മിച്ചത്. ഓവു ചാലിനായി കുഴിഎടുത്ത് കോണ്‍ക്രീറ്റ് ചെയ്ത് സ്ലാബിടാനായിരുന്നു പദ്ധതി. പകുതി വരെ സ്ലാബിട്ടിട്ടുണ്ടെങ്കിലും മെഡിക്കല്‍ സ്‌റ്റോറിന് മുന്നിലുള്ള കുഴി ഇതുവരെയായി നികത്തിയിട്ടില്ല. ഇതു കാരണം മരുന്ന് വാങ്ങാനെത്തുന്നവര്‍ ഉള്‍പെടെ ഇതുവഴി കടന്നുപോകുന്നവര്‍ ഏറെ പ്രയാസം നേരിടുന്നുണ്ട്.

            കഴിഞ്ഞ ദിവസം മരുന്ന് വാങ്ങാനായി മെഡിക്കല്‍ സ്‌റ്റോറിലെത്തിയ സ്ത്രീയുടെ കൂടെയുണ്ടായിരുന്ന കുഞ്ഞ് കുഴിയില്‍ വീണു. ഭാഗ്യം കൊണ്ടാണ് കുട്ടി പരിക്കുകളില്ലാതെ രക്ഷപ്പെട്ടത്. കോണ്‍ക്രീറ്റ് ചെയ്ത കമ്പികള്‍ പുറത്തേക്ക് തള്ളിനില്‍ക്കുന്ന രൂപത്തിലായിരുന്നു ഉണ്ടായിരുന്നത്. കുട്ടി കുഴിയില്‍ വീണത് കാരണം അധികൃതരെത്തി കമ്പി മുറിച്ച് മാറ്റിയെങ്കിലും കുഴി അടക്കുന്നതിന് ഇതുവരെയായി നടപടി എടുത്തിട്ടില്ല.

            ഇതിനെതിരെ വ്യാപാരികളും ഓട്ടോ റിക്ഷാ ഡ്രൈവര്‍മാരും നാട്ടുകാരും പ്രതിഷേധത്തിലാണ്. ഓവു ചാല്‍ നിര്‍മ്മാണം ഉടനടി പൂര്‍ത്തിയാക്കി ജനങ്ങളുടെ സഞ്ചാരം സുഖകരമാക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി മേല്‍പറമ്പ് യൂണിറ്റ് പ്രസിഡന്റ് ഫാറൂഖ് അവശ്യപ്പെട്ടു.

            Keywords: Melparamba, Kasaragod, Kerala, Road Work, KSTP, Child, Hazardous trench for drainage opened, Airline Travels.

            പ്രചാരണത്തിന് ഫ്‌ളക്‌സ് ഒഴിവാക്കണം, പരിസ്ഥിതി സൗഹൃദ വസ്തുക്കള്‍ ഉപയോഗിക്കണം: കലക്ടര്‍

            $
            0
            0
            കാസര്‍കോട്: (www.kasargodvartha.com 13/10/2015) തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ പ്രചരണത്തിന് പരിസ്ഥിതി സൗഹൃദ വസ്തുക്കള്‍ ഉപയോഗിക്കണമെന്ന് ജില്ലാ കലക്ടര്‍ പി.എസ് മുഹമ്മദ് സഗീര്‍ പറഞ്ഞു. തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിന്റെ പ്രചാരണ പരിപാടിയുടെ ഭാഗമായി തയ്യാറാക്കുന്ന ബാനറുകള്‍, ബോര്‍ഡുകള്‍, കട്ടൗട്ടുകള്‍ എന്നിവ പരിസ്ഥിതി സൗഹാര്‍ദ്ദ വസ്തുക്കളായ തുണി, പേപ്പര്‍ , പോളി എത്തിലിന്‍,മുതലായവ ക്കൊണ്ട് നിര്‍മ്മിക്കുന്നതിനാവശ്യമായ നടപടികള്‍ എല്ലാ സ്ഥാനാര്‍ത്ഥികളും രാഷ്ട്രീയകക്ഷികളും സ്വീകരിക്കണമെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു.

            കേരളം അഭിമുഖീകരിക്കുന്ന ഒരു പ്രധാന മാലിന്യ പ്രശ്‌നമാണ് പുന:ചംക്രമണം ചെയ്യാന്‍ സാധിക്കാത്ത ക്ലോറിനേറ്റഡ് ഫ്‌ളക്‌സിന്റെ വര്‍ദ്ധിച്ച ഉപയോഗം. ഇവ കത്തിക്കുമ്പോള്‍ ഉണ്ടാകുന്ന ഡയോക്‌സിന്‍, ഫ്‌ള്യൂറാന്‍ തുടങ്ങിയ ക്യാന്‍സര്‍ ജന്യമായ വിഷ വാതകങ്ങള്‍ ജീവന്റെ നിലനില്‍പ്പിന് ഭീഷണിയും മാറാരോഗങ്ങള്‍ക്ക് കാരണവുമാണ്.

            പി.വി.സി ഫ്‌ളക്‌സുകള്‍ സൂര്യ പ്രകാശത്തിന്റെ സാന്നിദ്ധ്യത്തില്‍ നാല്‍പത് ഡിഗ്രി സെല്‍ഷ്യസിനപ്പുറം താപനിലയില്‍ ഡീ-ഹൈഡ്രോ ക്ലോറിനേഷന് വിധേയമായി, വിഷരാസ പദാര്‍ത്ഥങ്ങള്‍ പുറന്തള്ളുകയും അവ ശ്വസിക്കുന്നത് പല തരം ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ക്ക് കാരണമാവുകയും ചെയ്യും. ഈ കാരണങ്ങള്‍ക്കൊണ്ട് പാശ്ചാത്യ രാജ്യങ്ങളില്‍ കുട്ടികളുടെ കളിപ്പാട്ടങ്ങളില്‍പ്പോലും ഉപയോഗിക്കുന്ന പി.വി.സി യുടെ ഉപയോഗം ഭാഗികമായോ പൂര്‍ണ്ണമായോ നിരോധിച്ചിട്ടുണ്ട്.

            പി.വി.സി ഫ്‌ളക്‌സുകള്‍ പരിസ്ഥിതിക്ക് ദോഷകരമായതിനാല്‍ സര്‍ക്കാര്‍ ചടങ്ങുകളില്‍ നിന്നും സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിബന്ധനകള്‍ക്ക് വിധേയമായി അനുമതി നില്‍കിക്കൊണ്ടും ഘട്ടംഘട്ടമായുള്ള നിരോധനത്തിലേക്ക് ഉത്തരവാകുകയും ചെയ്തു.  പി.വി.സി ഫ്‌ളക്‌സിന് പകരമായി  പോളി എത്തിലീനാല്‍ നിര്‍മ്മിതമായിട്ടുള്ളതും  100 ശതമാനം റീസൈക്ലിംഗ് ചെയ്യാവുന്നതുമായ പോളി എത്തിലീന്‍ പ്രിന്റിംഗ് മെറ്റീരിയല്‍ ഉപയോഗിച്ചുവരുന്നു.ക്ലോറിന്‍ വിമുക്തമായതുകൊണ്ട് ഇവയില്‍ നിന്നും പുന:ചെക്രമണ വേളയില്‍ വിഷവാതകങ്ങള്‍ പുറന്തള്ളപ്പെടുന്നില്ല. പി.വി.സി ഫ്‌ളക്‌സിന് ബദലായി 100 ശതമാനം പി.വി.സി രഹിത റീ-സൈക്ലബിള്‍ ആയ പോളി എത്തിലിന്‍ നിര്‍മ്മിത പ്രിന്റിംഗ് മെറ്റീരിയല്‍ മാര്‍ക്കറ്റില്‍ ലഭ്യമാകുന്നുണ്ട്. ഇത് പ്രിന്റിംഗിനുവേണ്ടി ഉപയോഗിക്കുവാന്‍ കഴിയുന്നതാണ്. ഇതുസംബന്ധിച്ച് ജില്ലാ ശുചിത്വമിഷന്‍ കോര്‍ഡിനേറ്റര്‍ പി.വി രാധാകൃഷ്ണന്‍ നല്‍കിയ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് ജില്ലാകളക്ടുടെ ഈ ഉത്തരവ്.

            Keywords: Kasaragod, Kerala, District Collector, Flex board, Election-2015, 

              പി ബി അഹ്‌മദ് മുസ്ലിം ലീഗില്‍ നിന്നും രാജിവെച്ചു

              $
              0
              0
              കാസര്‍കോട്: (www.kasrgodvartha.com 13/10/2015) മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി അംഗമായ പി ബി അഹ്‌മദ് മുസ്ലിം ലീഗില്‍ നിന്നും രാജിവെച്ചു. രാജിക്കത്ത് അദ്ദേഹം പാര്‍ട്ടി ജില്ലാ പ്രസിഡന്റിന് നല്‍കിയതായാണ് വിവരം. മുസ്ലിം ലീഗ് നേതൃത്വത്തിന്റെ നയ സമീപനങ്ങളില്‍ പ്രതിഷേധിച്ചാണ് രാജിയെന്നാണ് അദ്ദേഹം നല്‍കിയ രാജിക്കത്തില്‍ വ്യക്തമാക്കിയിട്ടുള്ളത്.

              അതേസമയം രാജിക്കാര്യത്തെകുറിച്ച് പ്രതികരണം ആരാഞ്ഞപ്പോള്‍ താന്‍ ലീഗില്‍നിന്നും രാജിവെച്ചതുപോലെയാണെന്നും ഇതുസംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പിന്നീട് അറിയിക്കാമെന്നുമാണ് അദ്ദേഹം കാസര്‍കോട് വാര്‍ത്തയോട് അറിയിച്ചത്. സ്ഥാനാര്‍ത്ഥി കാര്യവുമായി ബന്ധപ്പെട്ടല്ല രാജിയെന്നും അദ്ദേഹം സൂചിപ്പിച്ചു.

              നേരത്തെ ഐ എന്‍ എല്‍ ജില്ലാ ട്രഷററായിരുന്ന പി ബി അഹ്മദ് അഞ്ച് വര്‍ഷം മുമ്പാണ് മുസ്ലിം ലീഗില്‍ ചേര്‍ന്നത്. മഞ്ചേശ്വരം എം എല്‍ എ പി ബി അബ്ദുര്‍ റസാഖിന്റെ സഹോദരനാണ് പി ബി അഹ്മദ്. ചെങ്കള പഞ്ചായത്തില്‍ ശക്തമായ സ്വാധീനമുള്ള പി ബി അഹ്മദിന്റെ രാജി മുസ്ലിം ലീഗിന് തെരഞ്ഞെടുപ്പില്‍ ദോഷംചെയ്യുമെന്നാണ് പാര്‍ട്ടി കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നത്. പി ബി അഹ്മദ് വേറേതെങ്കിലും പാര്‍ട്ടിയില്‍ ചേരുമോയെന്നകാര്യം വ്യക്തമായിട്ടില്ല.


              Keywords: Muslim-league, P.B Ahmed, Kasaragod, Kerala, PB Ahammed resigns, Kollikkad

              ജില്ലാ പഞ്ചായത്തില്‍ 7 ഡിവിഷനിലേക്കുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; കേരള കോണ്‍ഗ്രസ് എമ്മിനും ആര്‍ എസ് പിക്കും സീറ്റില്ല

              $
              0
              0
              കാസര്‍കോട്: (www.kasargodvartha.com 13/10/2015) ജില്ലാ പഞ്ചായത്തില്‍ ഏവ് ഡിവിഷനുകളിലേക്ക് മത്സരിക്കുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ ഡി സി സി പ്രസിഡന്റ് അഡ്വ. സി കെ ശ്രീധരന്‍ പ്രഖ്യാപിച്ചു. ജില്ലയിലെ ആറ് ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകളില്‍ മത്സരിക്കുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളേയും പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലാ പഞ്ചായത്തില്‍ മുസ്ലിം ലീഗ് എട്ട് സീറ്റുകളിലും സി എം പി, ജനതാദള്‍ യു തുടങ്ങിയ കക്ഷികള്‍ ഓരോ സീറ്റുകളിലും മത്സരിക്കും. ബ്ലോക്ക് പഞ്ചായത്തിലേക്ക് മത്സരിക്കുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ വിവരങ്ങളും പുറത്തുവിട്ടിട്ടുണ്ട്.

              അതേസമയം മറ്റു ഘടക കക്ഷികളായ കേരള കോണ്‍ഗ്രസ് എമ്മിനും ആര്‍ എസ് പിക്കും ജില്ലാ പഞ്ചായത്തില്‍ സീറ്റില്ല.

              ജില്ലാ പഞ്ചായത്ത് ഡിവിഷനില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികള്‍:

              1. ചിറ്റാരിക്കാല്‍ (സ്ത്രീ സംവരണം)- ശാന്തമ്മ ഫിലിപ്പ്
              2. പീലിക്കോട് (സ്ത്രീ സംവരണം)- ടി വി പത്മജ
              3. കള്ളാര്‍ (സ്ത്രീ സംവരണം)- മീനാക്ഷി ബാലകൃഷ്ണന്‍ 
              4. പുത്തിഗെ (സ്ത്രീ സംവരണം)- സുജാത നായക്ക്
              5. ബേഡകം (എസ് ടി സംവരണം)- ആര്‍ രതീഷ്
              6. ഉദുമ (ജനറല്‍)- പാദൂര്‍ കുഞ്ഞാമു
              7. വോര്‍ക്കാടി (ജനറല്‍)- അര്‍ഷാദ് വോര്‍ക്കാടി

              ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകളില്‍ വിവിധ വാര്‍ഡുകളില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികള്‍:

              മഞ്ചേശ്വരം ബ്ലോക്ക്:

              1. ബഡാജെ- ഹസീന
              2. മജിര്‍പള്ള- മമത ദിവാകര്‍
              3. മുളിഗദെ - മഞ്ചു നാഥ
              4. പെര്‍മുദെ- ഹനീഫ ചേവാര്‍
              5. എണ്‍മകജെ- സപ്രീന
              6. പെര്‍ള - ബേബി
              7. പുത്തിഗെ- ഹരിശ്ചന്ദ്ര

              കാസര്‍കോട് ബ്ലോക്ക്:
              1. കുമ്പള- അശ്ചിനി നാണിത്തിലു
              2. ഉളിയത്തടുക്ക- രാജീവന്‍ നമ്പ്യാര്‍
              3. ആര്‍ ഡി നഗര്‍- പി വിദ്യ
              4. നീര്‍ച്ചാല്‍         - പി ജി ചന്ദ്രഹാസ റൈ
              5. എടനീര്‍- മല്ലിക ടീച്ചര്‍
              6. ഏരിയാല്‍- ഹലീമ സിനൂണ്‍

              കാറഡുക്ക ബ്ലോക്ക്
              1. മൗവ്വല്‍- എ കെ ശങ്കരന്‍
              2. കുബഡാജെ- ഉഷാ പ്രസാദ്
              3. ആദൂര്‍- കെ വാരിജാക്ഷന്‍
              4. അഡൂര്‍- ബേബി ദാമോദരന്‍
              5. ബന്തടുക്ക- ലില്ലി തോമസ്
              6. കുറ്റിക്കോല്‍- സുഭാഷിണി ബാലചന്ദ്രന്‍
              7. ബേഡകം- നാരായണന്‍ ചുള്ളി
              8. പെര്‍ളടുക്കം- ശോഭാ വിജയന്‍
              9. മുളിയാര്‍- ബിന്ദു ശ്രീധരന്‍
              10. കാറഡുക്കബെള്ളൂര്‍ - ശ്രീ സുധ

              കാഞ്ഞങ്ങാട് ബ്ലോക്ക് 

              1. ഉദുമ- കെ വി ശോഭന
              2. പെരിയ- ഉഷാ ചന്ദ്രന്‍ ആയമ്പാറ
              3. പുല്ലൂര്‍- കരിച്ചേരി ചന്ദ്രന്‍
              4. പാലക്കുന്ന്്- അന്‍വര്‍ മാങ്ങാട്
              5. വെള്ളിക്കോത്ത്- പി രമാദേവി
              6. പനയാല്‍- ചന്തുകുട്ടി പൊഴുതല
              7. പാക്കം- ജയശ്രീ
              8. മടിക്കൈ- മൊയതീന്‍കുഞ്ഞി
              9. അമ്പലത്തറ- ശീലാവതി

              പരപ്പ ബ്ലോക്ക്:

              1. കോടോം- സജി പ്ലാച്ചേരി പുറത്ത്
              2. കള്ളാര്‍- ബി എം നസീമ
              3. പനത്തടി- സുപ്രിയ അജിത്ത്
              4. പാണത്തൂര്‍- ടി പി പ്രസന്നന്‍
              5. മാലോം- മിനി മാത്യു
              6. കോട്ടമല- കെ ജി വര്‍ക്കി
              7. ചിറ്റാരിക്കല്‍- മേഴ്‌സി മാണി
              8. എളേരി- ജയ ജോസഫ്
              9. പരപ്പ- എം കുഞ്ഞിമാണി
              10. കിനാനൂര്‍- വി ശ്രീജിത്ത്
              11. ബള്ളാര്‍- പി ജി ദേവ്
              12. കാലിച്ചാനടുക്കം- സിജോ ആന്റണി (മുസ്ലിം ലീഗിന് വിട്ടുകൊടുത്ത സീറ്റില്‍ ലീഗ് മത്സരിച്ചില്ലെങ്കില്‍)
              13. ബളാല്‍- ബി പി പ്രദീപ് കുമാര്‍

              നീലേശ്വരം ബ്ലോക്ക്:
              1. തുരുത്തി- ചിത്രാ രവീന്ദ്രന്‍
              2. ചെറുവത്തൂര്‍- എം പി പത്മനാഭന്‍ മയിച്ച
              3. ക്ലായിക്കോട്- ആര്‍ സ്‌നേഹലത
              4. കയ്യൂര്‍- സ്വതന്ത്ര സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കും
              5. ചീമേനി- ചന്ദ്രമതി
              6. കൊടക്കാട്- കെ സുകുമാരന്‍
              7. പിലിക്കോ്- കെ കുഞ്ഞികൃഷ്ണന്‍
              8. ഉദിനൂര്‍- എ യമുന
              9. തൃക്കരിപ്പൂര്‍- സി രവി

              Keywords: Election-2015, Congress, Kasaragod, Kerala, Press meet, Adv. C K Sridaran

              മുസ്ലിം ലീഗ് മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; എ കെ എം അഷ്‌റഫ് മഞ്ചേശ്വരത്ത് മത്സരിക്കും

              $
              0
              0
              കാസര്‍കോട്: (www.kasargodvartha.com 13/10/2015) മുസ്ലിം ലീഗ് മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാര്‍ത്ഥികളെ ജില്ലാ പാര്‍ലമെന്ററി ബോര്‍ഡ് പ്രഖ്യാപിച്ചു. മുസ്ലിം യൂത്ത് ലീഗ് ജില്ലാ സെക്രട്ടറിയും പ്രാസംഗികനുമായ എ കെ എം അഷ്‌റഫ് മഞ്ചേശ്വരത്ത് മത്സരിക്കും.

              മുഹമ്മദ് മുസ്തഫ ഉദ്യാവര്‍ (കുഞ്ചത്തൂര്‍), ഫാത്തിമ്മത്ത് സൗറ (വോര്‍ക്കാടി), സെഡ്. എ.കയ്യാര്‍ (ഇച്ചിലംങ്കോട്), മിസ്ബാന (ബന്തിയോട്), ബഹ്‌റൈന്‍ മുഹമ്മദ് (നയാബസാര്‍), സീനത്ത് (കടമ്പാര്‍), സാഹിറ ബാനു (ഉപ്പള) എന്നിവരാണ് മറ്റു സ്ഥാനാര്‍ത്ഥികള്‍.
              Kasaragod, Kerala, Muslim-league, Manjeshwaram, Election-2015, Muslim league Manjeshwaram block Panchayath candidates.

              Keywords: Kasaragod, Kerala, Muslim-league, Manjeshwaram, Election-2015, Muslim league Manjeshwaram block Panchayath candidates.

                സ്ത്രീകള്‍ മാത്രമുള്ള വീട്ടിലേക്ക് അഞ്ജാത സന്ദേശം; സൈബര്‍ സെല്ലിലെ വിദഗ്ധരെത്തിയിട്ടും രഹസ്യം കണ്ടെത്താനാവാതെ പോലീസ്

                $
                0
                0
                നീലേശ്വരം: (www.kasargodvartha.com 13/10/2015)നീലേശ്വരം പടിഞ്ഞാറ്റം കൊഴുവലിലെ സ്ത്രീകള്‍ മാത്രമുള്ള വീട്ടിലേക്ക് ആന്ധ്രാപ്രദേശില്‍ നിന്നും അഞ്ജാത സന്ദേശം വന്നുകൊണ്ടിരുന്ന സംഭവത്തിന് പിന്നിലുള്ളവരെ കണ്ടെത്താന്‍ കഴിയാതെ പോലീസ്. സൈബര്‍ സെല്‍ സംഘമെത്തി വീട്ടിലും, പരിസര പ്രദേശങ്ങളിലും പരിശോധന നടത്തി സന്ദേശം ആന്ധ്രയില്‍ നിന്നാണ് വരുന്നതെന്ന് കണ്ടെത്താന്‍ കഴിഞ്ഞെങ്കിലും സംഭവത്തിന് പിന്നിലുള്ളവരെ കണ്ടെത്തായിട്ടില്ല.

                ഒന്നര മാസം മുമ്പാണ് സ്ത്രീകള്‍ മാത്രം താമസിക്കുന്ന വീട്ടില്‍ നടക്കുന്ന എല്ലാ സംഭവങ്ങളും വീട്ടിലെ യുവതിയുടെ ഫോണിലേക്ക് സന്ദേശമായി എത്തിക്കൊണ്ടിരുന്നത്. വീട്ടിലുള്ളവര്‍ ധരിക്കുന്ന വസ്ത്രം, കഴിക്കുന്ന ആഹാരം, വീട്ടിലേക്ക് വരുന്ന ആളുകള്‍, എന്നു വേണ്ട ഈ വീട്ടില്‍ നടക്കുന്ന സകലകാര്യങ്ങളും യുവതിയുടെ മൊബൈലിലേക്ക് സന്ദേശമായി എത്തിയിരുന്നു.

                കേസ് ആദ്യം ലോക്കല്‍ പോലീസ് അന്വേഷിച്ചു. പിന്നീട് കാസര്‍കോടുനിന്നും സൈബര്‍ സെല്‍ അധികൃതര്‍ പരിശോധന നടത്തി വീട്ടിലുള്ള ഫോണുകള്‍ പരിശോധിച്ചെങ്കിലും ആന്ധ്രപ്രദേശില്‍ നിന്നും റിലയന്‍സ് ഫോണില്‍നിന്നാണ് സന്ദേശം വരുന്നതെന്ന് മാത്രമാണ് കണ്ടെത്താനായത്.

                എന്നാല്‍ ഇതിനു പിന്നില്‍ ആരാണെന്ന് തെളിയിക്കാന്‍ മാത്രമായില്ല. വീട്ടിലുള്ള ആരെങ്കിലും ആന്ധ്രയിലേക്ക് വിവരങ്ങള്‍ കൈമാറി അവിടുന്ന് യുവതിയുടെ മൊബൈലിലേക്ക് മറ്റൊരാള്‍ സന്ദേശം അയക്കുന്നതായിരിക്കാമെന്ന സംശയം പോലീസിനുണ്ടായിരുന്നു. സിപിഎം ലോക്കല്‍ കമ്മിറ്റി ജില്ലാ പോലീസ് സൂപ്രണ്ടിന് നല്‍കിയ പരാതിയെ തുടര്‍ന്ന് സൈബര്‍സെല്ലിന്റെ കണ്ണൂരില്‍നിന്നുള്ള വിദഗ്ദ സംഘവും പടിഞ്ഞാറ്റം കൊഴുവലില്‍ എത്തി അന്വേഷണവും പരിശോധനയും നടത്തിയിട്ടും പിന്നിലെ രഹസ്യം മാത്രം കണ്ടെത്താനായില്ല.

                Related News: വീട്ടില്‍ എന്ത് ചെയ്താലും ആന്ധ്രാപ്രദേശില്‍ നിന്നും യുവതിയുടെ മൊബൈലിലേക്ക് മെസേജ് വരുന്നു; കുടുംബം ഭീതിയില്‍

                Keywords: Nileshwaram, Mobile Phone, Kasaragod, Kerala, Kanhangad, Police, House, Cyber Cell, SMS case: Police in search in Dark. 

                ബിജെപി ഉദുമയില്‍ ഒന്നാംഘട്ട പത്രിക നല്‍കി

                $
                0
                0
                ഉദുമ: (www.kasargodvartha.com 13/10/2015) ഉദുമ പഞ്ചായത്തില്‍ ബിജെപി ആദ്യഘട്ട പത്രിക സമര്‍പ്പിച്ചു. 13 വാര്‍ഡുകളിലേക്കാണ് ആദ്യഘട്ടത്തില്‍ പത്രികകള്‍ സമര്‍പ്പിച്ചത്.

                വാര്‍ഡിന്റെ പേര് നമ്പര്‍ സ്ഥാനാര്‍ത്ഥിയുടെ പേര് ക്രമത്തില്‍ ബേവൂരി (ഒന്ന്) ഡി. രോഹിണി, ഉദുമ (രണ്ട്) വി. സിതാദാസ്, മാങ്ങാട് (മൂന്ന്) എം. ബിന്ദു, അരമങ്ങാനം (നാല്) അംബിക, ബാര (അഞ്ച്) ശ്രീജാ മധുസൂദനന്‍, ബെടിക്കുന്ന് (ആറ്) വിജയന്‍, നാലാംവാതുക്കല്‍ (ഏഴ്) അനില്‍, എരോല്‍ (എട്ട്) കെ. സുരേഷ്, അങ്കക്കളരി (13) ടി.പി കീര്‍ത്തി, മലാംകുന്ന് (14) പി.വി ഷീജ, ബേക്കല്‍ (15) ജി.കെ ത്രിപു, പള്ളംതെക്കേത്തറ (19) വൈ. നാരായണന്‍, അംബികാനഗര്‍ (21) മധു. രണ്ടാഘട്ട പത്രികകള്‍ ബുധനാഴ്ച സമര്‍പ്പിക്കും.

                BJP Udma Panchayath: 13 nominations submitted

                Keywords: BJP, Udma, Election-2015, Kasaragod, Kerala, Candidates, Nomination, Ward, BJP Udma Panchayath: 13 nominations submitted.

                ഷാഫി ഹാജി കട്ടക്കാല്‍ മുസ്ലിം ലീഗില്‍നിന്നും രാജിവെച്ചു; ബെണ്ടിച്ചാലില്‍ സ്വതന്ത്രനായി മത്സരിക്കും

                $
                0
                0
                മേല്‍പറമ്പ്: (www.kasargodvartha.com 13/10/2015)മുസ്ലിം ലീഗ് ഉദുമ മണ്ഡലം ജനറല്‍ സെക്രട്ടറി ഷാഫി ഹാജി കട്ടക്കാല്‍ പാര്‍ട്ടിയില്‍നിന്നും രാജിവെച്ചു. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ നേതൃത്വം പക്ഷപാതംകാട്ടിയെന്നുകാണിച്ചാണ് ഷാഫി ഹാജിയുടെ രാജി. കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് ബെണ്ടിച്ചാലില്‍ ഷാഫി ഹാജിയെ പരിഗണിക്കുമെന്ന് പാര്‍ട്ടി നേരത്തെ ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ അന്തിമ ലിസ്റ്റില്‍ ഷാഫി ഹാജിയെ തഴഞ്ഞ് മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് ടി ഡി കബീറിനെയാണ് ലീഗ് നേതൃത്വം പ്രഖ്യാപിച്ചത്.

                പാര്‍ട്ടി നിയോഗിച്ച പാര്‍ലമെന്ററി കമ്മിറ്റി അറിയാതെ മറ്റുപലരുമാണ് സ്ഥാനാര്‍ത്ഥി നിര്‍ണയം നടത്തിയതെന്ന് ഷാഫി ഹാജി ആരോപിച്ചു. ബെണ്ടിച്ചാലില്‍ സ്വതന്ത്രനായി മത്സരിക്കാനാണ് തീരുമാനം. ബി ജെ പി ഒഴികേയുള്ള മറ്റെല്ലാ കക്ഷികളുടെയും പിന്തുണ സ്വീകരിക്കുമെന്ന് ഷാഫി ഹാജി കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. തൊട്ടുമുമ്പ് ചെങ്കളയിലെ മുസ്ലിം ലീഗ് നേതാവ് പി ബി അഹ് മദും പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ ഉന്നയിച്ച് ലീഗില്‍നിന്ന് രാജിവെച്ചിരുന്നു.

                Keywords: Muslim-league, Election 2015, Kasaragod, Kerala, Shafi Haji Kattakkal resigns, Amaze Furniture

                ജില്ലാ പഞ്ചായത്ത്: 5 എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികളായി

                $
                0
                0
                കാസര്‍കോട്: (www.kasargodvartha.com 13/10/2015) ജില്ലാ പഞ്ചായത്ത് ഡിവിഷനിലേക്ക് എല്‍ഡിഎഫ് അഞ്ച് സ്ഥാനാര്‍ത്ഥികളെ കൂടി പ്രഖ്യാപിച്ചു. 11 സ്ഥാനാര്‍ത്ഥികളെ തിങ്കളാഴ്ച പ്രഖ്യാപിച്ചിരുന്നു. ഇതോടെ ആകെയുള്ള 17 ഡിവിഷനില്‍ 16 സ്ഥാനാര്‍ഥികളായി.

                സിപിഎം  സ്ഥാനാര്‍ത്ഥികളായി കള്ളാറില്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഇ പത്മാവതിയും ചെങ്കളയില്‍ എം സരോജിനിയും മഞ്ചേശ്വരത്ത് ഐറിന്‍ ജോസഫൈന്‍ ഡിസൂസയും മത്സരിക്കും. വോര്‍ക്കാടിയില്‍ സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ബി.വി രാജന്‍, സിവില്‍സ്‌റ്റേഷന്‍ ഡിവിഷനില്‍ ഐഎന്‍എല്‍ സ്ഥാനാര്‍ഥി സുലൈഖ മാഹിന്‍ എന്നിവര്‍ മത്സരിക്കും. ഉദുമയിലെ ഐഎന്‍എല്‍ സ്ഥാനാര്‍ഥിയെ ബുധനാഴ്ച പ്രഖ്യാപിക്കും.


                ഇ പത്മാവതി (കള്ളാര്‍)

                പത്ത് വര്‍ഷം ജില്ലാ പഞ്ചായത്തംഗമായിരുന്ന ഇ പത്മാവതി അഞ്ച് വര്‍ഷം പ്രസിഡന്റായിരുന്നു. ഇവരുടെ നേതൃത്വത്തില്‍ നടപ്പാക്കിയ രാജ്യം ശ്രദ്ധിച്ച നിരവധി പദ്ധതികള്‍ ജില്ലാ പഞ്ചായത്തിന് മികവായി. ജനകീയ പ്രശ്‌നങ്ങളും മഹിളകളുടെ വിഷയങ്ങള്‍ ഉയര്‍ത്തിയുള്ള ഇടപെടലിലൂടെയും ഉജ്വല പ്രസംഗത്തിലൂടെയും ശ്രദ്ധേയായ പത്മാവതി ജില്ലയിലെങ്ങും സജീവ സാനിധ്യമാണ്. സിപിഐ എം ജില്ലാ കമ്മിറ്റിയംഗമായ പത്മാവതി ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജില്ലാ സെക്രട്ടറിയാണ്. വിദ്യാര്‍ഥി പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയ രംഗത്തെത്തിയ ഇവര്‍ എസ്എഫ്‌ഐ ജില്ലാ കമ്മിറ്റി അംഗം, ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. ഉദുമ എംഎല്‍എ കെ കുഞ്ഞിരാമന്റെ പിഎ എന്‍ വി പത്മനാഭന്റെ ഭാരായായ പത്മാവതി ബേഡകം കൊളത്തൂര്‍ ബറോട്ടിയിലാണ് താമസം. മക്കള്‍: മക്കള്‍: പ്രതാപ്, പ്രശാന്ത്.

                ബി വി രാജന്‍ (വോര്‍ക്കാടി)

                വോര്‍ക്കാടിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ബി വി രാജന്‍ തുളുനാട്ടില്‍ ജനകീയ പ്രശ്‌നങ്ങളുയര്‍ത്തിയുള്ള പ്രക്ഷോഭങ്ങളില്‍ സജീവ പോരാളിയാണ്. എഐടിയുസി സംസ്ഥാന വര്‍ക്കിങ് കമ്മറ്റിയംഗം, ബികെഎംയു ജില്ലാ പ്രസിഡന്റ്, എന്‍ആര്‍ഇജി യുണിയന്‍ (എഐടിയുസി) ജില്ലാ പ്രസിഡന്റ്, മോട്ടോര്‍ തൊഴിലാളിയൂണിയന്‍ (എഐടിയുസി) ജില്ലാ പ്രസിഡന്റ്, മഞ്ചേശ്വരം സര്‍വീസ് സഹകരണ ബാങ്ക് ഡയറക്ടര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു. 2000 മുതല്‍ 2005 വരെയുള്ള കാലയളവില്‍  ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാനായിരുന്നു.  മഞ്ചേശ്വരം ഡിവിഷനില്‍നിന്നാണ് ജില്ലാ പഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. മഹിളാസംഘം നേതാവ് നാരായണിയാണ് ഭാര്യ. മകള്‍: എഐഎസ്എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് രമ്യ രാജന്‍

                സുലൈഖ മാഹിന്‍  (സിവില്‍സ്‌റ്റേഷന്‍)

                മഹിളാ കോണ്‍ഗ്രസ് സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗമായ സുലൈഖ മാഹിന്‍ പാര്‍ടിയുടെ  നിലപാടില്‍ പ്രതിഷേധിച്ചാണ് ഐഎന്‍എല്‍- എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി സിവില്‍സ്‌റ്റേഷന്‍ ഡിവിഷനില്‍ മത്സരിക്കുന്നത്. മഹിളാ കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി, മണ്ഡലം പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച സുലൈഖ ചെങ്കള പഞ്ചായത്ത് പ്രസിഡന്റായിരുന്നു. കോണ്‍ഗ്രസ് ന്യൂനപക്ഷ സെല്‍ ചെയര്‍മാന്‍ അഡ്വ ബി കെ മാഹിന്‍ ഭര്‍ത്താവാണ്. ചെര്‍ക്കളയിലാണ് താമസം.

                District Panchayath: 5 LDF candidates announced

                Keywords: Kasaragod, LDF, Election-2015, District Panchayath, Candidates, District Panchayath: 5 LDF candidates announced.

                ലീഗില്‍ നിന്നും രാജിവെച്ചത് ഐഎന്‍എല്ലില്‍ നിന്നും വന്നവരെ പരിഗണിക്കാത്തതിനാല്‍, ഭാര്യ ജില്ലാ പഞ്ചായത്തിലേക്ക് പത്രിക നല്‍കും: പി.ബി അഹ് മദ്

                $
                0
                0
                ചെങ്കള: (www.kasargodvartha.com 13/10/2015) മുസ്ലിം ലീഗിലെ പ്രാഥമിക അംഗത്വവും, സ്ഥാനമാനങ്ങളും രാജിവെച്ചത് തന്നോടൊപ്പം ഐഎന്‍എല്‍ വിട്ടുവന്ന പ്രവര്‍ത്തകരെ തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കുന്നതില്‍ പരിഗണിക്കാത്തത് കൊണ്ടാണെന്ന് മുസ്ലിം ലീഗില്‍ നിന്നും രാജിവെച്ച ജില്ലാ പ്രവര്‍ത്തക സമിതി അംഗം പിബി അഹ് മദ് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. കഴിഞ്ഞ തവണ ചെങ്കള പഞ്ചായത്തില്‍ ഐഎന്‍എല്ലില്‍ നിന്നും വിട്ടുവന്നവര്‍ക്ക് അഞ്ച് സീറ്റ് മത്സരിക്കാന്‍ കൊടുത്തിരുന്നു. ഇതില്‍ മൂന്ന് സീറ്റില്‍ വിജയിക്കുകയും ചെയ്തിരുന്നു.

                ഇത്തവണ വാര്‍ഡ് കമ്മിറ്റികളും, പഞ്ചായത്ത് കമ്മിറ്റികളും ഐഎന്‍എല്ലില്‍ നിന്നും വിട്ടുവന്നവരെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചെങ്കിലും ജില്ലാ കമ്മിറ്റി ഇടപെട്ട് ഇവര്‍ക്കാര്‍ക്കും സീറ്റ് നല്‍കിയില്ലെന്ന് പിബി അഹ് മദ് പറഞ്ഞു. തനിക്ക് ജില്ലാ പഞ്ചായത്ത് എഡനീര്‍ ഡിവിഷനില്‍ മത്സരിക്കാന്‍ മുസ്ലിം ലീഗ് സീറ്റ് നല്‍കിയിരുന്നു. എന്നാല്‍ തനിക്കൊപ്പം വന്നവരെ പരിഗണിക്കാത്തതിനാല്‍ താന്‍ സീറ്റ് നിഷേധിക്കുകയായിരുന്നുവെന്നും പിബി അഹ് മദ് കൂട്ടിച്ചേര്‍ത്തു.

                മുസ്ലിം ലീഗ് നേതൃത്വത്തിന്റെ ഇത്തരം നടപടിയില്‍ പ്രതിഷേധിച്ച് ചെങ്കള ജില്ലാ പഞ്ചായത്ത് ഡിവിഷനില്‍ നിന്നും തന്റെ ഭാര്യ നസീറയെ സ്വതന്ത്രയായി മത്സരിപ്പിക്കും. നസീറ ബുധനാഴ്ച നാമനിര്‍ദേശ പത്രിക നല്‍കും. ഇതുകൂടാതെ ചെങ്കള പഞ്ചായത്തില്‍ തനിക്കൊപ്പമുള്ള നാല് പേരും മത്സരിക്കാനായി നോമിനേഷന്‍ നല്‍കിയിട്ടുണ്ടെന്നും പിബി അഹ് മദ് പറഞ്ഞു. ഈ സീറ്റുകളിലും, തന്റെ ഭാര്യ മത്സരിക്കുന്ന ചെങ്കള ജില്ലാ പഞ്ചായത്ത് ഡിവിഷനിലും ഐഎന്‍എല്ലും എല്‍ഡിഎഫും പിന്തുണ നല്‍കുമെന്ന് അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

                തല്‍ക്കാലും ഒരു പാര്‍ട്ടിയിലും ചേരാന്‍ തീരുമാനിച്ചിട്ടില്ലെന്നും ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. ഐഎന്‍എല്ലില്‍ തിരിച്ചു പോകുമോ എന്നു ചോദിച്ചപ്പോള്‍ അത് താന്‍ വിട്ടുവന്ന പാര്‍ട്ടിയാണെന്നും ഏത് സമയത്തും തിരിച്ചുപോകാമെന്നതാണെന്നും അദ്ദേഹം പ്രതികരിച്ചു.

                ചെങ്കള ജില്ലാ പഞ്ചായത്ത് ഡിവിഷനില്‍ സ്വതന്ത്രയായി മത്സരിക്കുന്ന തന്റെ ഭാര്യയ്ക്ക് ഇനി മുസ്ലിം ലീഗ് സീറ്റ് അനുവദിച്ചാലും രാജി പിന്‍വലിക്കുന്ന പ്രശ്‌നമില്ലെന്നും മുസ്ലിം ലീഗിലേക്ക് തിരിച്ചുപോകില്ലെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ ചെങ്കള പഞ്ചായത്ത് അംഗമാണ് പിബി അഹ് മദിന്റെ ഭാര്യ നസീറ അഹ് മദ്.

                Resigned after discrimination: PB Ahmed

                Keywords: Kasaragod, Kerala, Chengala, Panchayath, Muslim-league, PB Ahmed, Wife, Naseera, Resigned after discrimination: PB Ahmed. 

                ലീഗ് സ്ഥാനാര്‍ത്ഥികളുടെ വിജയത്തിനുവേണ്ടി സജീവമായി പ്രവര്‍ത്തിക്കും - മമ്മു ചാല

                $
                0
                0
                വിദ്യാനഗര്‍: (www.kasargodvartha.com 14/10/2015) മുസ്ലിം ലീഗിന്റെ സ്ഥാനാര്‍ത്ഥികളുടെ വിജയത്തിനുവേണ്ടി കാസര്‍കോട് നഗരസഭയിലും ചെങ്കള പഞ്ചായത്തിലും മറ്റിടങ്ങളിലും സജീവമായി പ്രവര്‍ത്തിക്കുമെന്ന് മുസ്ലിം യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി മമ്മു ചാല വ്യക്തമാക്കി. മമ്മു ചാല ലീഗില്‍നിന്നും രാജിവെച്ച് ഐ എന്‍ എല്ലില്‍ ചേരുന്നുവെന്ന പ്രചരണം ശക്തമായിരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

                അധികാര സ്ഥാനങ്ങള്‍ക്കുവേണ്ടിയല്ല മൂല്യാധിഷ്ടിത രാഷ്ട്രീയത്തിനും ജനസേവനത്തിനുംവേണ്ടിയാണ് താന്‍ നിലകൊള്ളുന്നതെന്നും ഈ രീതിയിലുള്ള പ്രവര്‍ത്തനമാണ് തന്റെ ഭാഗത്തുനിന്നും ഇനിയുമുണ്ടാകുകയെന്നും മമ്മു ചാല കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. മുസ്ലിം ലീഗില്‍നിന്നും രാജിവെച്ച പി ബി അഹ്മദിനെ അദ്ദേഹത്തിന്റെ വീട്ടില്‍ ചെന്നുകണ്ടതിനെതുടര്‍ന്നാണ് മമ്മു ചാല ലീഗില്‍നിന്നും രാജിവെക്കുന്നുവെന്ന പ്രചരണം ശക്തമായത്.

                നേരത്തെ പി ബി അഹ് മദിനൊപ്പം ലീഗില്‍ എത്തിയ നേതാവാണ് മമ്മു ചാല. പി ബി അഹ് മദിന്റെ വീട്ടില്‍ അദ്ദേഹവുമായി സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ അദ്ദേഹത്തെ കാണാന്‍ ഐ എന്‍ എല്‍ ജില്ലാ സെക്രട്ടറി അടക്കമുള്ളവര്‍ എത്തിയിരുന്നുവെന്ന് മമ്മു ചാല വ്യക്തമാക്കുന്നു.ഇതിനിടയില്‍ അവര്‍ക്കൊപ്പമുണ്ടായ ഒരാള്‍ ഫോട്ടോയെടുത്ത് സോഷ്യല്‍മീഡിയയില്‍ ഇടുകയായിരുന്നുവെന്നാണ് അദ്ദേഹം പറയുന്നത്. ഈ ചിത്രമാണ് ചിലര്‍ തെറ്റിദ്ധാരണ പരത്താനായി ഉപയോഗിക്കുന്നതെന്നും മമ്മു പറയുന്നു.

                Keywords: Vidya Nagar, Kasaragod, Election 2015, Kerala, Mammu Chala, Mammu Chala says will work for UDF candidates, Aramana Hospital

                കാസര്‍കോട് ജില്ലയിലെ 5 പഞ്ചായത്തുകളില്‍ കോ-ലീ-ബി സഖ്യമെന്ന് പിണറായി

                $
                0
                0
                കാസര്‍കോട്: (www.kasargodvartha.com 14/10/2015) കാസര്‍കോട് ജില്ലയിലെ അഞ്ച് പഞ്ചായത്തുകളില്‍ കോണ്‍ഗ്രസും ലീഗും ബി ജെ പിയും ചേര്‍ന്നുള്ള കോലീബി സഖ്യമാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നതെന്ന് സി പി എം മുന്‍ സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ആരോപിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ബുധനാഴ്ച രാവിലെ കാസര്‍കോട് പ്രസ് ക്ലബ്ബില്‍ സംഘടിപ്പിച്ച ജനസഭ - 2015 പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പിണറായി.

                കാസര്‍കോട് ജില്ലയില്‍ മാത്രമല്ല ഈ തെരഞ്ഞെടുപ്പില്‍ പലഭാഗങ്ങളിലും ഇത്തരമൊരുസംഖ്യം നിലനില്‍ക്കുന്നുണ്ട്. ജില്ലാ ബാങ്ക് തെരഞ്ഞെടുപ്പില്‍ കോ-ലീ-ബി സഖ്യം പ്രത്യേക മുന്നണിയായിതന്നെ മത്സരിക്കുകയായിരുന്നു. മത നിരപേക്ഷ പാര്‍ട്ടിയെന്ന് അവകാശപ്പെടുന്ന കോണ്‍ഗ്രസ് താല്‍ക്കാലിക രാഷ്ട്രീയ നേട്ടങ്ങള്‍ക്കുവേണ്ടി ബി ജെ പിയുമായി കൂട്ടുചേരുകയാണ്. ഈ സാഹചര്യം ഉയര്‍ന്നുവന്നാല്‍ അത് നാടിന് മുഴവന്‍ ആപത്താണ്. മതനിരപേക്ഷത നിലനില്‍ക്കുന്ന കേരളത്തില്‍ വര്‍ഗീയ വാദികള്‍ക്ക് മുന്‍തൂക്കമുണ്ടാകുന്ന സ്ഥിതി സംജാതമാകും. നമ്മുടെ അടുക്കളയില്‍ എന്താണ് പാചകം ചെയ്യുന്നതെന്നുവരെ പരിശോധിക്കാന്‍ ആളുകള്‍ കടന്നുകയറും. വടക്കേ ഇന്ത്യയില്‍ ആര്‍ എസ് എസ് നടത്തുന്ന വര്‍ഗീയ സംഘര്‍ഷങ്ങള്‍ കേരളത്തിലേക്കും വ്യാപിപ്പിക്കാനുള്ള ആസൂത്രിത നീക്കങ്ങളാണ് നടക്കുന്നത്.

                കേരളത്തിലെ എം എം ബഷീറിനെ പോലുള്ള എഴുത്തുകാരെ നിശബ്ദരാക്കാന്‍ ശ്രമിക്കുന്നു. എന്നാല്‍ സംഘപരിവാര്‍ ശക്തികളുടെ ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങളെ സംസ്ഥാനത്തെ മതനിരപേക്ഷ മനസ് പരാജയപ്പെടുത്തുകതന്നെചെയ്യും. അവരുടെ ഒരു നീക്കങ്ങളും ഇവിട വിജയിക്കാന്‍ പോകുന്നില്ല. ഈ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി ശക്തമായ മുന്നേറ്റം നടത്തും. വര്‍ഗീയ ശക്തികളെ കൂട്ടുപിടിച്ചുകൊണ്ടുള്ള യു ഡി എഫിന്റെ വഞ്ചനാപരമായ നിലപാടുകള്‍ പൊതുജനം തിരിച്ചറിയുമെന്നും പിണറായി വ്യക്തമാക്കി.

                പ്രസ് ക്ലബ്ബ് പ്രസിഡന്റ് സണ്ണി ജോസഫ് അധ്യക്ഷത വഹിച്ചു. പി. കരുണാകരന്‍ എം പി, സി പി എം ജില്ലാ സെക്രട്ടറി കെ പി സതീഷ് ചന്ദ്രന്‍, തൃക്കരിപ്പൂര്‍ എം എല്‍ എ കെ കുഞ്ഞിരാമന്‍, എം വി ബാലകൃഷ്ണന്‍ മാസ്റ്റര്‍, സി എച്ച് കുഞ്ഞമ്പു എന്നിവരും പിണറായിക്കൊപ്പമുണ്ടായിരുന്നു.

                Related News:
                യു ഡി എഫിന്റെ ശക്തി ലീഗ് തന്നെ: പിണറായി
                വെള്ളാപ്പള്ളി നടപ്പാക്കുന്നത് ആര്‍ എസ് എസ് അജണ്ട: പിണറായി

                Viewing all 67200 articles
                Browse latest View live


                <script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>